പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി, എന്നെപ്പോലെ തന്നെയായിരുന്നു പൃഥ്വി; തന്‍റെ ‘ആടു ജീവിതം’ കാണാനെത്തിയ നജീബ് പറയുന്നു…

ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ കുറവായിരിക്കും. നജീബ് മരുഭൂമിയിൽ അകപ്പെട്ട് പോയപ്പോഴുള്ള അവസ്ഥ വായിക്കുമ്പോൾ ആ ദൃശ്യങ്ങളും മനസിലേക്ക് ഓടിയെത്തും. അത്രത്തോളം ആത്മാവുള്ള കഥ സിനിമയായെത്തുമ്പോൾ പ്രേക്ഷകർ വളരെ ഞെട്ടലോടെയാണ് കാത്തിരിക്കുന്നത്. ഒടുവിൽ പൃഥ്വിരാജിനെ നായകനാക്കി 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം ബിഗ് സ്ക്രീനിലേക്ക് എത്തി. ഈ സമയം താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തിയ നജീബിന്‍റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. “സന്തോഷമുണ്ട്. സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും…

Read More

പയ്യോളിയില്‍ അച്ഛനും രണ്ടു പെണ്‍മക്കളും മരിച്ചനിലയില്‍

കോഴിക്കോട്: പയ്യോളിയില്‍ അച്ഛനും രണ്ടു പെണ്‍മക്കളും മരിച്ചനിലയില്‍. പയ്യോളി അയനിക്കാട് തെക്കയില്‍ വള്ളില്‍ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്. സുമേഷിനെ അയനിക്കാട് കുറ്റിയില്‍പീടികയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയിലും മക്കളെ വീടിനുള്ളിൽ വിഷം അകത്തുചെന്ന് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ എട്ടേകാലിന് അയനിക്കാട് കുറ്റിയില്‍പീടികയില്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പരശുറാം എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് സുമേഷ് മരിച്ചത്. വിവരമറിയിക്കാന്‍ നാട്ടുകാര്‍ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തൊട്ടടുത്താണ് സുമേഷിന്‍റെ സഹോദരന്‍ താമസിക്കുന്നത്. അദ്ദേഹത്തെ കൂട്ടി വീട് തുറന്നപ്പോഴാണ് രണ്ടു പെണ്‍കുട്ടികളെയും വീട്ടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗോപിക ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതി റിസള്‍ട്ട് കാത്തിരിക്കുകയാണ്. ജ്യോതിക അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്. സുമേഷിന്‍റെ ഭാര്യ നാലു വര്‍ഷം മുമ്പ് കോവിഡീ ബാധിച്ച്…

Read More

എന്തൊക്കെയാ ഈ നടക്കുന്നത്…! ക്ലോസറ്റ് അഴിച്ചുമാറ്റി പ്ലംബറായ മുൻ കാമുകൻ സ്ഥലംവിട്ടു; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി

പരസ്പരം ഒത്തുപോകാൻ കഴിയാത്തതിനാൽ കമിതാക്കൾ പിരിയുന്നത് സാധാരണയാണ്. എന്നാൽ ആ തീരുമാനം ഒരാളുടേത് മാത്രമാണെങ്കിൽ എതിരെ നിൽക്കുന്നയാൾ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് പറയാനാവില്ല. ചിലർ ആ തീരുമാനം ഉൾക്കൊള്ളും, മറ്റ് ചിലർ വിഷമിച്ചിരിക്കുകയും ചെയ്യും. എന്നാൽ ഇതിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്, പ്രതികാര മനോഭാവവുമായി നടക്കുന്നവർ. റെഡ്ഡിറ്റിൽ ഇതുമായി ബന്ധപ്പെട്ട് തന്‍റെ വിചിത്രമായ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഒരു യുവതി. ഈ യുവതിയുടെ കാമുകൻ ഒരു പ്ലംബറായിരുന്നു. അയാൾക്ക് പണം ചെലവഴിക്കാൻ വലിയ മടിയാണ്. കറന്‍റ് ബില്ലൊക്കെ ഈ യുവതിയാണ് അടയ്ക്കാറുള്ളത്. മാത്രമല്ല, റെസ്റ്റോറനന്‍റുകളിലും മറ്റും പോയാൽ വെയിറ്റർമാർക്ക് ടിപ്പും കൊടുക്കില്ല. ഇത് യുവതിക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അങ്ങനെ അവൾ അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. രണ്ടുപേരും പിരിഞ്ഞു കഴിഞ്ഞപ്പോൾ യുവാവ് തന്‍റെ സാധനങ്ങളെല്ലാം വാരി പെട്ടിയിലാക്കി അവിടെ നിന്നും പോയി. എന്നാൽ ഉറങ്ങിക്കിടന്ന യുവതിക്ക് ഒരു…

Read More

മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറസ്റ്റിൽ; ഡൽഹിയിൽ രാഷ്ട്രപതിഭരണം?

ന്യൂഡൽഹി: മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇതുസംബന്ധിച്ചു ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ. സക്സേന നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലായത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണു നിയമോപദേശമെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നിര്‍ദേശം നൽകിയേക്കുമെന്നുമാണു റിപ്പോർട്ടുകൾ. ഇഡി കസ്റ്റഡിയിൽ കഴിയുന്ന കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി ഭരണം തുടരുന്നതിനെതിരേ ലഫ്റ്റനന്‍റ് ഗവർണർക്കു ബിജെപി പരാതി നല്കിയിരുന്നു. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നല്കിയത്. കേജരിവാളിനെതിരേ പോലീസിലും ബിജെപി പരാതി നൽകിയിട്ടുണ്ട്. ഡൽഹിയിലെ ജലവിതരണവും സൗജന്യ മരുന്നു വിതരണവുമായി ബന്ധപ്പെട്ട് കേജരിവാൾ കസ്റ്റഡിയിലിരുന്ന് ഉത്തരവുകൾ പുറത്തിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലും ലഫ്. ഗവർണർക്ക് പരാതി നൽകി. എന്നാൽ കേജരിവാൾ രാജിവയ്ക്കേണ്ടതില്ലെന്നാണ് ആംആദ്മി…

Read More

16 ദശലക്ഷം വർഷം പഴക്കം! ഡോൾഫിന്‍റെ ഫോസിൽ കിട്ടി

പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്‍റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റി സ്‌പോണ്‍സര്‍ ചെയ്ത പര്യവേഷണത്തിനിടെയാണു ഫോസില്‍ കണ്ടെത്തിയത്. തെക്കേ അമേരിക്കയിലെ നദിയില്‍ വസിച്ചിരുന്ന മൂന്നു മുതല്‍ 3.5 മീറ്റര്‍ വരെ (9.8 മുതല്‍ 11.4 അടി വരെ) നീളമുള്ള ഡോള്‍ഫിന്‍റേതാണു തലയോട്ടിയെന്നു പാലിയന്‍റോളജിസ്റ്റായ റോഡോള്‍ഫോ സലാസ് പറഞ്ഞു. പെറുവിയന്‍ പുരാണ ജീവിയായ യകുറുനയുടെ പേരായ പെബനിസ്റ്റ യാകുറുന എന്ന് ഈ ഫോസിലിനു പേരിട്ടു. ഈ ഡോള്‍ഫിന് ഇന്ത്യയിലെ ഗംഗാ നദിയിലെ ഡോള്‍ഫിനുമായി ബന്ധമുണ്ടെന്നും രണ്ട് ഡോള്‍ഫിനുകളുടെയും പൂര്‍വികര്‍ മുൻപു സമുദ്രത്തിലാണു താമസിച്ചിരുന്നതെന്നും സലാസ് വ്യക്തമാക്കി. ആമസോണില്‍ ഉണ്ടായിരുന്നവയ്ക്കു വംശനാശം സംഭവിച്ചു. ഇന്ത്യയിലുണ്ടായിരുന്നവ അതിജീവിച്ചെന്നും സലാസ് പറഞ്ഞു.

Read More

ഇത് മലയാളികളുടെ സിനിമ; പൃഥ്വിരാജ്

‘ആടുജീവിതം എന്ന കഥ, ആ പുസ്തകം, ആ ജീവിതം… ഇന്നിപ്പോള്‍ ഈ സിനിമ മലയാളിയുടേതായിരിക്കുന്നു. ഞങ്ങള്‍ ഒരു നിമിത്തമായെന്നേയുള്ളൂ. ഇതുപോലെ വളരെ ചുരുക്കം സിനിമകളാണ് ഒരു ഇന്‍ഡസ്ട്രിയുടെ സിനിമ അല്ലെങ്കില്‍ എല്ലാ മലയാളികളുടെയും സിനിമ എന്ന ഐഡന്‍റിറ്റിയിലേക്കു റിലീസിനു മുന്നേ എത്തിപ്പെടുക. ആടുജീവിതം എന്ന സിനിമയുടെ അനുഭവം എന്നെ സ്വാധീനിക്കാന്‍ പോകുന്നത് സിനിമാനടനോ സംവിധായകനോ നിര്‍മാതാവോ ആയിട്ടല്ല, ഒരു മനുഷ്യന്‍ എന്ന രീതിയിലാണ്. ആ സ്വാധീനം വരുംകാലങ്ങളില്‍ എന്‍റെ അഭിനയത്തെയും സിനിമാനിരീക്ഷണത്തെയും ജീവിതനിരീക്ഷണത്തെയുമൊക്കെ സ്വാധീനിച്ചേക്കാം. ഇതൊരു ലൈഫ് എക്‌സ്പീരിയന്‍സാണെന്നു ഞാന്‍ കരുതുന്നു. നജീബ് എന്ന മനുഷ്യന്‍ ജീവിച്ച ജീവിതവുമായും അദ്ദേഹം അനുഭവിച്ച യാതനകളുമായും യാതൊരുവിധ താരതമ്യവുമില്ല. പക്ഷേ, നമ്മുടേതായ രീതിയില്‍ വലിയൊരു യാത്രയായിരുന്നു. ആടുജീവിതം എന്ന സിനിമയുടെ മേക്കിംഗും നജീബായി ഞാന്‍ ജീവിച്ച കുറച്ചുനാളുകളുമായിരിക്കും ഇനി വലിയ സ്വാധീനമാകുന്നത്’ – ആടുജീവിതം പ്രസ് മീറ്റില്‍ പൃഥ്വിരാജ് പറഞ്ഞു.

Read More

പണമില്ല, അതിനാൽ  മത്സരിക്കുന്നില്ല:  ജയസാധ്യതയ്ക്ക് അടിസ്ഥാനം ജാതിയും മതവുമെന്ന വിമർശനവുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയ്യിൽ പണം ഇല്ലാത്തതുകൊണ്ടെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. ഒരു ടിവി ചാനൽ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. ആന്ധ്രപ്രദേശിൽനിന്നോ തമിഴ്നാട്ടിൽനിന്നോ മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നുവെന്നും ഒരാഴ്ചയോളം ആലോചിച്ചശേഷം പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്നു പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നില്ല. ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് തെരഞ്ഞെടുപ്പിൽ ജയസാധ്യതയ്ക്ക് അടിസ്ഥാനമെന്ന വിമര്‍ശനവും നിര്‍മല സീതാരാമൻ ഉയർത്തി.

Read More

നോവലിന്‍റെ തനി പകർപ്പല്ല ആടുജീവിതം…

നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. ‘ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്ങള്‍ കുടുതല്‍ പറയാനും അദ്ദേഹം കാണാതെപോയ മരുഭൂമിയുടെ ജീവിതം കൂടുതല്‍ കാണിക്കാനുമാണ് ഞാന്‍ ശ്രമിച്ചത്. എങ്കില്‍ മാത്രമേ സിനിമ ഒരനുഭവമാവുകയുള്ളൂ. അല്ലെങ്കില്‍ അതൊരു ഡോക്യുമെന്‍റേഷന്‍ മാത്രമാകും’- ആടുജീവിതം പ്രസ് മീറ്റില്‍ ബ്ലെസി പറഞ്ഞു. ആദ്യത്തെ വെല്ലുവിളി കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു നോവല്‍… ഞാന്‍ അതു സിനിമയായി കാണുന്നതുപോലെതന്നെ ഇതു വായിച്ചിട്ടുള്ളവരൊക്കെ അവരുടെ മനസില്‍ ഒരു വിഷ്വല്‍ കോറിയിട്ടിരിക്കുന്നു എന്ന വെല്ലുവിളിയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതിനെ സമീപിച്ചപ്പോള്‍ ആദ്യമുണ്ടായത്. 43 അധ്യായങ്ങളിലായി മൂന്നര വര്‍ഷക്കാലത്തെ ജീവിതം പറഞ്ഞ ഒരു നോവല്‍ സിനിമയാക്കണമെങ്കില്‍ ഒമ്പതു പത്തു മണിക്കൂറുകള്‍ വേണ്ടിവരും. ഞങ്ങള്‍ ഷൂട്ട് ചെയ്തതിന്‍റെ ഫസ്റ്റ് എഡിറ്റ് തന്നെ മൂന്നര മണിക്കൂറാണ്. അത്രയും സമയം തിയറ്ററില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളൊക്കെ…

Read More

താംബരം-കൊച്ചുവേളി-താംബരം റൂട്ടിൽ ഈസ്റ്റർ സ്പെഷൽ ട്രെയിൻ

കൊല്ലം: ഈസ്റ്റർ തിരക്ക് പ്രമാണിച്ച് താംബരം-കൊച്ചുവേളി -താംബരം റൂട്ടിൽ ഓരോ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. 06043 താംബരം-കൊച്ചുവേളി സർവീസ് 31ന് ഉച്ചകഴിഞ്ഞ് 2.15ന് താംബരത്തുനിന്നു പുറപ്പെട്ട് ഒന്നിനു രാവിലെ 11.30ന് കൊച്ചുവേളിയിൽ എത്തും. 06044 കൊച്ചുവേളി-താംബരം എക്സ്പ്രസ് ഏപ്രിൽ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് രണ്ടിനു രാവിലെ 10.55നു താംബരത്ത് എത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 22 കോച്ചുകൾ ഉണ്ടാകും. ആസ്ത ട്രെയിനിന്‍റെ റേക്കുകളാണ് ഇതിനായി ഉപയോഗിക്കുക. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇത് കൂടാതെ 30, 31നു ചെന്നൈ എഗ് മോർ-നാഗർകോവിൽ റൂട്ടിലും തിരികെയും ഈസ്റ്റർ സ്പെഷലായി വന്ദേഭാരത് ട്രെയിനും സർവീസ് നടത്തും. 06057…

Read More

റോഡിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം മാല കവർന്നു; യുവാവിന്‍റെ പരാതിയിൽ കള്ളനെ പൊക്കി പോലീസ്

മുട്ടം: റോഡിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. മുട്ടം പുളിക്കാട്ട് റെജി(40)നെയാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശി ബെന്നി ജോണിന്‍റെ മാല കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ മുട്ടത്ത് എത്തിയ ബെന്നി അസ്വസ്ഥതകളെ തുടർന്നു റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന റെജിൻ ഉടൻ തന്നെ ബെന്നിയെ മുട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ബെന്നിയുടെ കഴുത്തിൽ കിടന്ന മാല റെജി കൈവശപ്പെടുത്തുകയായിരുന്നു. മാല നഷ്ടപ്പെട്ടതിനെ തുടർന്നു ബെന്നി മുട്ടം സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More