കൊല്ലം: കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഏഴ് എസ്എഫ്ഐക്കാര്ക്കെതിരേയാണ് കേസ്. എബിവിപിയുടെയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെത്തിയത്. എന്നാല്‍ കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ഥിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്പോര്‍ട്സ് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്ഐ വിശദീകരിക്കുന്നത്.
Read MoreDay: March 28, 2024
ലോക്സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങി; സൂക്ഷ്മ പരിശോധന എട്ടിന്
തിരുവനന്തപുരം: രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങി. വിവിധ പാർലമെന്റ് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ മുൻപാകെ സ്ഥാനാർഥികൾക്കു പത്രികകൾ സമർപ്പിക്കാം. ഏപ്രിൽ നാലിനാണ് പത്രിക സ്വീകരിക്കുന്ന അവസാന ദിവസം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയങ്ങളിലാണ് പത്രികകൾ റിട്ടേണിംഗ് ഓഫീസർമാർ സ്വീകരിക്കുന്നത്. മാർച്ച് 29, 31, ഏപ്രിൽ ഒന്ന് പത്രികകൾ സ്വീകരിക്കില്ല. ഏപ്രിൽ അഞ്ചിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. എട്ടാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രണ്ടാം തീയതിയും യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ശശിതരൂർ മൂന്നാം തീയതിയും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നാലാം തീയതിയും പത്രിക സമർപ്പിക്കും. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി. മുരളീധരൻ 30നും എൽഡിഎഫ് സ്ഥാനാർഥി…
Read Moreചിഹ്നവും രാഷ്ട്രീയ പാർട്ടിയുടെ പേരും നോക്കുന്ന കാലം കഴിഞ്ഞു; തന്റെ ജാതിയിൽപ്പെട്ട സ്ഥാനാർഥിക്ക് വോട്ട്ചെയ്യുന്ന കാലമെന്ന് വെള്ളാപ്പള്ളി നടേശൻ
തിരുവല്ല: ജാതിചിന്ത മുമ്പെന്നത്തേക്കാളും വളരെ കൂടിയ കാലഘട്ടമാണിതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കണ്വന്ഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയും മതവുമില്ലെന്ന് പറയുന്നവരും തെരഞ്ഞെടുപ്പില്‍ ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് സ്ഥാനാര്‍ഥിയുടെ പേരോ ജാതിയോ നോക്കാതെ ആനപ്പെട്ടി, കുതിരപ്പെട്ടി, രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുമൊക്കെ പറഞ്ഞാണ് വോട്ട് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ സ്ഥാനാര്‍ഥി ഏത് ജാതിയാണെന്ന് നോക്കി തന്റെ ജാതി ആണെങ്കില്‍ മാത്രമേ വോട്ടുചെയ്യൂ എന്ന നിലപാടാണ് ചിലര്‍ പുലര്‍ത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.യൂണിയന് പ്രസിഡന്റ് ബിജു ഇരവിപേരൂര്‍ അധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധര്‍മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദേശം നല്കി. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന് വിശിഷ്ടാതിഥിയായിരുന്നു. ആന്റോ ആന്റണി എംപി, മുന്‍മന്ത്രി…
Read Moreചുട്ടുപൊള്ളി കേരളം; കൊടും ചൂട് തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് 31വരെ കൊടും ചൂട് തുട രുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒമ്പതു ജില്ലകളില്‍ യെലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More816 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്ത്
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 816 ബസുകൾ റോഡിലിറക്കാൻ കഴിയാത്ത അവസ്ഥയിൽ വർക്ക് ഷോപ്പുകളിൽ സുഖനിദ്രയിൽ. ഇതിൽ 145 എണ്ണവും (17 ശതമാനം)എഞ്ചിൻ അസംബ്ലി തകരാറിനെത്തുടർന്ന് ഡോക്കിൽ ആയതാണ്. ഇതിന് പുറമെ റേഡിയേറ്റർ, സിലിണ്ടർ ഹെഡ്, ഗ്യാസ്കറ്റ്, വാട്ടർ പമ്പ്, എഞ്ചിൻ ഓവർ ഹീറ്റിംഗ് മുതലായ കാരണങ്ങളാൽ ഡോക്കിൽ ഉള്ള വാഹനങ്ങളുമുണ്ട്. എല്ലാം കൂടി ഏകദേശം 25% ബസുകളാണ് എഞ്ചിൻ സംബന്ധമായ തകരാറുകൾ മൂലം ഡോക്കിൽ ഉള്ളത്. കഴിഞ്ഞ 26നു പുറത്തിറക്കിയ കെഎസ്ആർടിസിയുടെ രേഖയിലാണ് ഈ വിവരങ്ങൾ .ഇവയിൽ പലതും ശരിയായ പ്രിവന്റീവ് മെയ്ന്റനൻസിന്റെ അഭാവം കൊണ്ടുണ്ടായതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എഞ്ചിൻ ഓവർ ഹീറ്റിംഗ് തകരാറുകൾ ഉണ്ടായ ബസുകൾ അധികം താമസിയാതെ എഞ്ചിൻ മാറ്റേണ്ട അവസ്ഥയിലേക്ക് വരുന്നുവെന്നും കാണുന്നുണ്ട്. ഒരു എഞ്ചിൻ റീകണ്ടീഷൻ ചെയ്യുന്നതിന് മാത്രം ശരാശരി ഒരു ലക്ഷം രൂപ ചെലവു വരുന്നുണ്ട്. ഇതിനു പുറമേയാണ് ഇത് മൂലമുണ്ടാകുന്ന…
Read Moreഎഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ; 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം; പോലീസ് ലാത്തിച്ചാര്‍ജില്‍ കഴുത്തിന് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ രഞ്ജിത്ത് കോടതിയില്‍
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മേഘ രഞ്ജിത്ത് നഷ്ടപരിഹാരമാവശ്യപ്പെട്ടു ഹൈകോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ് മേഘ. ആലപ്പുഴ ഡിവൈഎസ്പി അമിതാധികാരമുപയോഗിച്ചെന്നും പ്രതിഷേധത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്ന തന്നെ പോലീസ് അകാരണമായാണ് മര്‍ദിച്ചതെന്നു ഹര്‍ജിയില്‍ മേഘ ആരോപിച്ചു. പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയെങ്കിലും പോലീസ് മര്‍ദനം തുടര്‍ന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷവും ലാത്തിച്ചാര്ജില്നിന്നു പോലീസ് പിന്‍വാങ്ങിയില്ലെന്നും മേഘ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും തല്ലരുതെന്നു നിരവധിതവണ ആവശ്യപ്പെട്ടിട്ടും പോലീസ് വഴങ്ങിയില്ലെന്നും ആലപ്പുഴ ഡിവൈഎസ്പി കഴുത്തിന് ലാത്തി കൊണ്ടടിച്ചതായും മേഘ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. പോലീസ് നടപടിയില്‍ മേഘയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.കഴുത്തില്‍ ലാത്തികൊണ്ടടിച്ചതിനെത്തുര്ന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായും തനിയെ എഴുന്നേറ്റിരിക്കാന്‍ കഴി അവസ്ഥയിലാണ് താനെന്നും മേഘ ഹര്‍ജിയില്‍ പറയുന്നു. ഈ…
Read Moreകുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ചെലവുകൾ: ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കും! ആഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം
ഈ ലോകത്ത് 8 ബില്യൺ ആളുകൾ ജീവിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ പുറത്തു വന്ന പഠന റിപ്പോർട്ട് പ്രകാരം വരുന്ന 80 വർഷംകൊണ്ട് ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് പറയുന്നത്. അടുത്തിടെ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ആഗോള ഫെർട്ടിലിറ്റി നിരക്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എല്ലാ രാജ്യങ്ങളിലും 1950 -കൾ മുതൽ, ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രവണത നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു, ഇത് ജനസംഖ്യാ വളർച്ചയിൽ ഗണ്യമായ കുറവുണ്ടാക്കും. 1950 -കളിലെ 4.84 -ൽ നിന്ന്, ഫെർട്ടിലിറ്റി നിരക്ക് 2021-ൽ 2.23 ആയി കുറഞ്ഞു, 2100 -ഓടെ ഇത് 1.59 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. 2021 -ൽ വാഷിംഗ്ടൺ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മാർച്ച് 20 -നാണ് ഈ പഠന…
Read Moreകരിമണൽ കർത്തയുടെ മാനസപുത്രനായി പിണറായി വിജയൻ മാറിയെന്ന് വി.എം. സുധീരൻ
കായംകുളം: കരിമണല്‍ കര്‍ത്തയുടെ മാനസപുത്രനായി മുഖ്യമന്ത്രി പിണറായി വിജയന് മാറിയതായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. യുഡിഎഫ് കായംകുളം നിയോജകമണ്ഡലം ഇലക്ഷന് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ ആലപ്പുഴ എംപിയായിരിക്കെ തന്നോടൊപ്പം കരിമണല്‍ ഖനനവിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കരിമണല്‍ കര്‍ത്തയുടെ ഏജന്റുമാരായിമാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കര്‍ത്തായുടെ കമ്പനിയില്‍നിന്നും 1.72 കോടി രൂപ കൈപ്പറ്റി എന്നു തെളിഞ്ഞിട്ടും ഒരു ഇഡി അന്വേഷണവും നടന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിനേക്കാള് ഗുരുതരമായ അഴിമതിയാണ് കേരളത്തില്‍ നടമാടുന്നതെന്നും വി.എം. സുധീരൻ പറഞ്ഞു.
Read Moreപരാതി പറയാൻ സ്റ്റേഷനിലേക്ക് വിളിച്ചത് 19 തവണ; ഒടുവിൽ പരാതിക്കാരൻ പോലീസ് പിടിയിൽ
പോലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി ഫോൺ വിളിച്ചയാൾ അറസ്റ്റിൽ. മകന്റെ അമിത ഗൃഹപാഠത്തെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ച് പിതാവാണ് അറസ്റ്റിലായത്. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. ആദം സൈസ്മോർ19 തവണ പോലീസ് സ്റ്റേഷനിലേക്ക് നിർത്താതെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്രാമർ എലിമെന്ററി സ്കൂളിലാണ് ഇയാളുടെ മകൻ പഠിക്കുന്നത്. സ്കൂളിൽ നിന്ന് നൽകുന്ന ഗൃഹപാഠം അമിതമാണെന്നാണ് ഇയാളുടെ പരാതി. തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ നിരവധി തവണ ഇയാൾ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ പോലീസ് സ്റ്റേഷനിലേക്കും ഇയാൾ വിളിക്കാൻ തുടങ്ങി. ഇയാളുടെ നിരന്തരമായ ഫോൺ വിളിക്ക് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട് സന്ദർശിച്ചെങ്കിലും സൈസ്മോർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. തുടർന്ന് സ്കൂളിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്കൂളിലേക്ക് നിരന്തരമായി ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യം സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചത്. പിന്നാലെയാണ് പോലീസ് ഇയാളെ…
Read Moreബ്രസീലിന്റെ പുതിയ പെലെ; എൻഡ്രിക് റിക്കാർഡുകളുടെ കളിത്തോഴൻ
മാഡ്രിഡ്: ബ്രസീലിന്റെ പുതിയ പെലെ എന്ന് ഇതിനോടകം പേരെടുത്ത എൻഡ്രിക്കിന്റെ മറ്റൊരു മിന്നും പ്രകടനത്തിന് ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചു. മാഡ്രിഡിലെ സാന്റിയാഗൊ ബർണബ്യൂവിൽ അരങ്ങേറിയ രാജ്യാന്തര സൗഹൃദ മത്സരത്തിൽ സ്പെയിനും ബ്രസീലും 3-3ന് സമനിലയിൽ പിരിഞ്ഞു. രണ്ട് ഗോളിനു പിന്നിൽനിന്ന കാനറികൾക്കുവേണ്ടി രണ്ടാം ഗോൾ നേടിയത് പതിനേഴുകാരനായ എൻഡ്രിക് ആയിരുന്നു. സ്പെയിനിനായ റോഡ്രി (12’, 87’) രണ്ട് പെനാൽറ്റി ഗോൾ സ്വന്തമാക്കി. ഒരു ഗോൾ ഡാനി ഓൾമൊയുടെ (36’) വകയായിരുന്നു. എൻഡ്രിക്കിനൊപ്പം (50’) റോഡ്രിഗൊ (40’), ലൂകാസ് പക്വെറ്റ (90+6’) എന്നിവരും ബ്രസീലിനായി ഗോൾ നേടി. റൊണാൾഡോയ്ക്കുശേഷം (1994) ബ്രസീൽ സീനിയർ ടീമിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം, കാനറികൾക്കായി 57 വർഷത്തിനിടെ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ, വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം തുടങ്ങിയ റിക്കാർഡുകൾ ഇതിനോടകം എൻഡ്രിക് സ്വന്തമാക്കിയിട്ടുണ്ട്. നാല്…
Read More