മസാല ബോണ്ട് കേസ്; ഏപ്രില്‍ രണ്ടിന് തോമസ് ഐസക് ഇഡിക്കു മുന്നിലെത്തുമോ? ഉപഹര്‍ജിയുമായി തോമസ് ഐസക് തിങ്കളാഴ്ച ഹൈക്കോടതിയില്‍

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഏപ്രില്‍ രണ്ടിന് ഹാജരായില്ലെങ്കില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടററേറ്റ് (ഇഡി). ഇക്കാര്യം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ പരിശോധിച്ച രേഖകളില്‍ നിന്ന് മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന സംശയമുണ്ട്. നിരന്തരം സമന്‍സ് അവഗണിച്ച് ഇഡി മുമ്പാകെ ഹാജരാവാതെ ഒഴിഞ്ഞു മാറുന്നത് നിയമം പാലിക്കുന്ന പൗരന്റെ നടപടിക്ക് യോജിച്ചതല്ല. ഈ സാഹചര്യത്തില്‍ സമന്‍സ് നടപ്പാക്കാന്‍ ഇഡി ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇഡി ഏഴാമത് അയച്ച സമന്‍സില്‍ ഏപ്രില്‍ രണ്ടിന് തോമസ് ഐസക്ക് ഇഡിക്കു മുന്നിലെത്തുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജനുവരി 12ന് തോമസ് ഐസക്കിന് സമന്‍സ്…

Read More

പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ഫോട്ടോ വൈറൽ; പുറത്ത് വരുന്ന വിശദീകരണം ഇങ്ങനെ

ഡിസ്പുർ: അസമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്‍റെ (യുപിപിഎൽ) സസ്‌പെൻഡ് ചെയ്യപ്പെട്ട അംഗമാണ് ബസുമാതരി. 500 രൂപ നോട്ടുകൾ ചിതറിക്കിടക്കുന്നതിന് മുകളിൽ ബസുമാതരി അർധനഗ്നനായി കിടക്കയിൽ കിടക്കുന്നതാണ് വൈറലായ ഫോട്ടോ. ഇദ്ദേഹത്തിന്‍റെ ദേഹത്തും നോട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്. പ്രസ്തുത ഫോട്ടോ അഞ്ച് വർഷം മുമ്പ് ബസുമാതിയുടെ സുഹൃത്തുക്കൾ പാർട്ടി നടത്തുന്നതിനിടെ എടുത്തതാണെന്നാണു പുറത്തുവരുന്ന വിശദീകരണം. ഫോട്ടോയിലെ പണം ബെഞ്ചമിൻ ബസുമാതരിയുടെ സഹോദരിയുടേതാണെന്നും പറയുന്നു. 2024 ജനുവരിയിൽ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ ബസുമാതരിക്കു നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നു യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ പ്രസിഡന്‍റ് പ്രമോദ് ബോറോ പറഞ്ഞു. പാർട്ടിയുടെ ഹരിസിംഗ ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒരു കത്ത് ലഭിച്ചതിനെത്തുടർന്നാണു ബസുമാതരിക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചിരുന്നതെന്നും പറയുന്നു.

Read More

സത്യഭാമ ചെയ്തത് തെറ്റ്; വിദ്യാർഥികളോട് പ്രതികരിച്ച് ഫഹദ് ഫാസിൽ

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ നിറത്തിന്‍റെ പേരിൽ സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്ന് പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ. ആലുവ യുസി കോളജിലെ വിദ്യാർഥികളോടാണ് ഫഹദ് നിലപാട് തുറന്നു പറഞ്ഞത്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്‍റെ പ്രമോഷനെത്തിയതായിരുന്നു നടൻ. ആവേശം സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലാണ് ഒരു വിദ്യാർഥിനി ഫഹദിനോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചത്. എന്‍റെ നിലപാട് ഞാൻ പറഞ്ഞേക്കാമെന്നും ഇനി ഇങ്ങനത്തെ ചോദ്യങ്ങൾ വേണ്ടെന്നും പറഞ്ഞാണ് ഫഹദ് സത്യഭാമ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് പ്രതികരിച്ചത്. 2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. രങ്കൻ എന്ന കഥാപാത്രമായാണ് സിനിമയിൽ ഫഹദ് എത്തുന്നത്.   

Read More

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി വെന്‍റിലേറ്ററില്‍

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദേഹത്തിന് ഇന്ന് രാവിലെ രക്തസമ്മര്‍ദം കൂടുകയും ഓക്‌സിജന്‍റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം മദനിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്‍റെ ചികിത്സാര്‍ഥം മദനി ഒരു മാസത്തിലേറെയായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Read More

കൊച്ചിയിൽ ലഹരിമരുന്നു സംഘം പിടിയിലായ കേസ്; ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയുടെ വേസ്റ്റ് ബോക്‌സുകളില്‍

കൊച്ചി: നഗരം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന മാഡ് മാക്‌സ് സംഘത്തിലെ പ്രധാനികള്‍ പിടിയിലായ കേസില്‍ പ്രതികള്‍ ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയുടെ വേസ്റ്റ് ബോക്‌സുകളില്‍. കേസുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ബംബരാണ സക്കറിയ മന്‍സില്‍ ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32), ഇടുക്കി ഉടുമ്പന്‍ ചോല വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ് (26) എന്നിവരാണ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ടീം, എറണാകുളം ഐബി, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ കൈയില്‍ നി്ന്നും താമസസ്ഥലത്തും നിന്നുമായി അത്യന്തം വിനാശകാരിയ പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന വിളിപ്പേരുള്ള 3.300 കിലോ മുന്തിയ ഇനം കഞ്ചാവും മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന അതിമാരക മയക്കുമരുന്നായ 18 നൈട്രോസെപാം ഗുളികക…

Read More

നഗരസഭാ വ്യാപാരസമുച്ചയത്തിനു പുതിയ വഴിതുറന്നു

ചേര്‍ത്തല: അഞ്ചു വർഷം മുൻപ് നിർമിച്ച ചേർത്തല നഗരസഭയുടെ ജവഹർലാൽ നെഹ്റു ഷോപ്പിംഗ് വ്യാപാരസമുച്ചയത്തിന് പുതിയ വഴി തുറന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‍റെ പടിഞ്ഞാറ് അതിരിലും വ്യാപാര സമുച്ചയത്തിന്‍റെ കിഴക്ക് അതിരിലും കൂടിപോകുന്ന തോടിന് മുകളിൽ സ്ലാബിട്ട് വഴിയാക്കുന്ന ജോലികളാണ് ഇന്നലെ വെളുപ്പിന് പൂർത്തിയായത്. ഈ ഭാഗത്ത് വഴി ലഭിക്കാതിരുന്നതിനാൽ കടകൾ വാടകയ്കെടുത്തിട്ട് ഉപേക്ഷിച്ച് പോയവരും ഇതുവരെ തുറക്കാൻ കഴിയാത്തവരുമായ അനവധി പേരുണ്ട്. നഗരസഭയുടെയും ദേവീക്ഷേത്രത്തിന്‍റെയും മുന്നിലൂടെ കടന്നു പോകുന്ന പഴയ ദേശീയ പാതയിൽ നിന്നും കോംപ്ലക്സിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രവേശന മാർഗം നിലവിലുണ്ടായിരുന്നു. കിഴക്ക് ഭാഗത്ത് കൂടിയും മറ്റൊരു പ്രവേശന മാർഗവും നിർമാണ സമയത്ത് ആലോചിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസിയുടെ അടക്കം എതിർപ്പ് മൂലം നാളിതുവരെ സാധ്യമാകാതിരുന്ന വഴിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

Read More

കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ ഇടപെട്ട് യുഎസ്

ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റിൽ പ്രസ്താവന ഇറക്കിയതിനു പിന്നാലെ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിലും ഇടപെട്ട് അമേരിക്ക. കേജരിവാളിന്‍റെ അറസ്റ്റിൽ അമേരിക്ക പ്രസ്താവന ഇറക്കിയതിൽ യുഎസ് നയതന്ത്രജ്ഞ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്‍റ് വക്താവ് മാത്യു മില്ലർ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത് തുടരുമെന്നും സുതാര്യവും നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നികുതിയുടെ പേരിൽ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തെക്കുറിച്ച് അറിയാമെന്നും എല്ലാ വിഷയങ്ങളിലും സുതാര്യവും നിയമപരമായ നടപടിക്രമങ്ങളെയാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നതെന്നും മാത്യു മില്ലർ പറഞ്ഞു.

Read More

ചിക്കന്‍ പോക്‌സിനെതിരേ ജാഗ്രത പാലിക്കണം…

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണം. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍ പോക്‌സ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടേണം. എന്താണ് ചിക്കന്‍ പോക്‌സ്? വേരിസെല്ലാ സോസ്റ്റര്‍ (Varicella Zoster) എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്‌സ്. ഇതുവരെ ചിക്കന്‍ പോക്‌സ് വരാത്തവര്‍ക്കോ വാക്‌സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്. രോഗപ്പകര്‍ച്ച ചിക്കന്‍ പോക്‌സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ…

Read More

കോടതികളിൽ ഇടപെടുന്നു, പാക് രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ ജഡ്ജിമാർ

ഇസ്‌ലാമാബാദ്: രഹസ്യാന്വേഷണ വിഭാഗം കോടതിനടപടികളിൽ ഇടപെടുന്നുവെന്ന ഗുരുതര ആരോപണവുമായി ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെ ആറു ജഡ്ജിമാർ സുപ്രീം ജുഡീഷൽ കൗൺസിലിനെ സമീപിച്ചു. പാക് ഭരണകൂടത്തെ എക്കാലവും നിയന്ത്രിക്കുന്ന രഹസ്യാന്വേഷണ വിഭാഗത്തെ നിയന്ത്രിക്കാൻ നടപടി വേണമെന്ന അസാധാരണ ആവശ്യമാണ് ജഡ്ജിമാർ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുടെ യോഗത്തിന് ചീഫ് ജസ്റ്റീസ് ഖാസി ഫയിസ് ഇസാ നടപടിയെടുക്കണമെന്നു കാണിച്ച് കഴിഞ്ഞ 25നാണ് ജസ്റ്റീസ് മൊഹ്സിൻ അക്തർ ഖയാനി, ജസ്റ്റീസ് താരിഖ് മെഹ്‌മൂദ് ജഹാൻഗിരി, ജസ്റ്റീസ് ബാബർ സത്താർ, ജസ്റ്റീസ് സർദാർ ഇജാസ് ഇഷഹാഖ് ഖാൻ, ജസ്റ്റീസ് അർബാബ് മുഹമ്മദ് താഹിർ, ജസ്റ്റീസ് സമാൻ റഫാത് ഇംതിയാസ് എന്നിവർ കത്തയച്ചത്. കോടതിയുടെ നിഷ്പക്ഷത സംരക്ഷിക്കുന്നതിന് നടപടി അനിവാര്യമാണെന്നും കത്തിൽ പറയുന്നു.

Read More

ഹമാസിന്‍റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന

ടെൽ അവീവ്: ഹമാസ് ഭീകരരുടെ പിടിയിലായിരുന്നപ്പോൾ അനുഭവിച്ച കൊടിയ യാതനകൾ ലോകത്തോടു തുറന്നുപറഞ്ഞ് മുൻ ബന്ദി അമിത് സൂസാന. കഴിഞ്ഞവർഷം ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് തീവ്രവാദികൾ അഭിഭാഷകയായ അമിത് സൂസാനയെ അവരുടെ വീട്ടിൽനിന്നാണു പിടികൂടിയത്. പത്തോളം വരുന്ന സായുധസംഘം ഗാസയിലൂടെ വലിച്ചിഴച്ചും മർദിച്ചും ഒരു കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഏതാണ്ട് രണ്ടു മാസത്തോളം നീണ്ട നരകയാതനകൾക്കുശേഷം നവംബർ 30നാണ് അമിത് സൂസാന മോചിതയായത്. ബന്ദിയാക്കപ്പെട്ട കാലത്തെ ജീവിതം പിന്നീട് അവർ രണ്ടു ഡോക്‌ടർമാർക്കും സാമൂഹ്യപ്രവർത്തകയ്ക്കും മുന്നിൽ വെളിപ്പെടുത്തിയിരുന്നു. അമിത് സൂസാനയുമായി എട്ടു മണിക്കൂറോളം സംസാരിച്ചശേഷം തയാറാക്കിയ അഭിമുഖം ചൊവ്വാഴ്ച ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചതോടെയാണ് ബന്ദികൾക്കുനേരേ ഹമാസ് തീവ്രവാദികൾ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയുന്നത്.അവശേഷിക്കുന്ന ബന്ദികളെയും മോചിപ്പിക്കാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ബന്ദികൾ ലൈംഗികാതിക്രമം ഉൾപ്പെടെ…

Read More