കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ചെലവുകൾ: ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കും! ആഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം

ഈ ലോകത്ത് 8 ബില്യൺ ആളുകൾ ജീവിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ പുറത്തു വന്ന പഠന റിപ്പോർട്ട് പ്രകാരം വരുന്ന 80 വർഷംകൊണ്ട് ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് പറയുന്നത്. അടുത്തിടെ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ആഗോള ഫെർട്ടിലിറ്റി നിരക്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

എല്ലാ രാജ്യങ്ങളിലും 1950 -കൾ മുതൽ, ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രവണത നൂറ്റാണ്ടിന്‍റെ അവസാനം വരെ നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു, ഇത് ജനസംഖ്യാ വളർച്ചയിൽ ഗണ്യമായ കുറവുണ്ടാക്കും.

1950 -കളിലെ 4.84 -ൽ നിന്ന്, ഫെർട്ടിലിറ്റി നിരക്ക് 2021-ൽ 2.23 ആയി കുറഞ്ഞു, 2100 -ഓടെ ഇത് 1.59 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. 2021 -ൽ വാഷിംഗ്ടൺ സർവകലാശാലയിൽ ന‌ടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മാർച്ച് 20 -നാണ് ഈ പഠന റിപ്പോർട്ട് ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചത്.

പഠനത്തിന് നേതൃത്വം കൊടുത്ത ഡോ. ക്രിസ്റ്റഫർ മുറെ, ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിന് വിവിധ ഘടകങ്ങൾ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലും തൊഴിലിലും സ്ത്രീകൾക്കുള്ള വർധിച്ച അവസരങ്ങൾ, ഗർഭനിരോധന മാർഗ്ഗങ്ങളുടെ വ്യാപകമായ ലഭ്യത, കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന ചെലവുകൾ, ചെറിയ കുടുംബങ്ങൾക്കുള്ള സാമൂഹിക മുൻഗണന എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

 

 

Related posts

Leave a Comment