തിരുവനന്തപുരത്ത് ടിടിഇയെ ആക്രമിച്ച സംഭവം; കേസെടുത്ത് പോലീസ്

കൊച്ചി: തിരുവനന്തപുരത്ത് ഇന്നലെ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ എറണാകുളം റെയില്‍വേ പോലീസ് കേസെടുത്തു. അന്‍പത്തഞ്ചു വയസു തോന്നിക്കുന്ന ഭിക്ഷാടകനാണ് പ്രതിയെന്ന സംശയത്തിലാണ് പോലീസ്. ഇന്നലെ തിരുവനന്തപരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസിലെ ടിടിഇ ആയ എറണാകുളം പൂക്കാട്ടുപടിയില്‍ താമസിക്കുന്ന കൊരട്ടി സ്വദേശിയായ ടിടിഇ ജയ്‌സണ്‍ തോമസാണ് അജ്ഞാതന്‍റെ അക്രമണത്തിന് ഇരയായത്. 55 വയസുള്ള ഭിക്ഷാടകനാണ് ജയ്‌സണെ ആക്രമിച്ചതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം-തിരുവനന്തപുരം ട്രെയിനുകളില്‍ ഇയാള്‍ ഭിക്ഷാടനം നടത്താറുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി സിസിടിവി കേന്ദ്രീകരിച്ച് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ജനശതാബ്ദി എക്‌സ്പ്രസിലേക്ക് ടിക്കറ്റില്ലാതെ കയറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതി ജയ്‌സന്‍റെ മുഖത്തടിക്കുകയായിരുന്നു. കേറ്ററിങ് തൊഴിലാളിയെ തള്ളിയിട്ട് തിരുവനന്തപുരം സ്‌റ്റേഷനില്‍ മറഞ്ഞ അക്രമിയെ കണ്ടെത്താനായി ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അക്രമിയുടെ അടിയേറ്റുണ്ടായ പരുക്കുകളുമായി ജോലി തുടര്‍ന്ന ജെയ്‌സന്‍ എറണാകുളത്തെത്തി ചികില്‍സ തേടുകയായിരുന്നു. എറണാകുളം നോര്‍ത്ത്…

Read More

സ്കൂളിൽ ചോറ് തിളപ്പിച്ച വെള്ളത്തിൽ വീണ് മൂന്നാം ക്ലാസുകാരനു പരിക്ക്

കേന്ദ്രപാറ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ ഒരു സ്‌കൂളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ചോറ് തിളപ്പിച്ച പാത്രത്തിൽ അബദ്ധത്തിൽ വീണ് എട്ട് വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. ബഹകണ്ഡ്യ ഗ്രാമത്തിലെ സർക്കാർ സ്കൂളായ അനന്ത് നാരായൺ അപ്പർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ആഹ്‌വാഹനാണ് പരിക്കേറ്റത്. മൂന്നാം ക്ലാസ് വിദ്യാർഥിയായ ആഹ്‌വാഹന്‍റെ പുറത്താണ് പൊള്ളലേറ്റത്. കുട്ടിയെ കേന്ദ്രപാറ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. കേന്ദ്രപാര സദർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സരോജ് സാഹു സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രദീപ് കുമാർ നാഗ് പറഞ്ഞു.

Read More

പാതിരാമണലിൽ സാമൂഹിക വിരുദ്ധശല്യം: ദ്വീപിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതികൾ അട്ടിമറിക്കാൻ നീക്കമെന്ന് നാട്ടുകാർ

മുഹമ്മ: പാതിരാമണൽ ദ്വീപിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. ദ്വീപിലെത്തുന്നവർക്ക് ബോട്ടിൽ നിന്ന് ഇറങ്ങാൻ ഉപയോഗിച്ചിരിന്ന റാമ്പ് ഇളക്കിയെടുത്ത് കായലിൽ എറിഞ്ഞു. നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു. 50 കരിക്ക്, കുപ്പിവെള്ളം എന്നിവയും കവർന്നു. സോളാർ പാനൽ ഉദ്ഘാടനവേദിയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. കുട്ടികൾക്കായി സ്ഥാപിച്ച ഊഞ്ഞാലുകൾ കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു. ദ്വീപിൽ നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മുഹമ്മ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും ദ്വീപിൽ ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ്. അവധി ദിവസങ്ങൾ ആഘോഷിക്കാൻ ആയിരക്കണക്കിന് ആൾക്കാർ എത്തുന്നു.കുട്ടികളുടെ പാർക്കിന്‍റെ പൂർത്തികരണത്തോടെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ പാർക്കിന്‍റെ നിർമാണവസ്തുക്കളും സോളാർ പാനലുകളും കായിപ്പുറത്ത് സൂക്ഷിച്ചിരിക്കയാണ്. ദ്വീപിൽ സെക്യൂരിറ്റിയെ നിയോഗിച്ച ശേഷമെ ഇവ ദ്വീപിൽ എത്തിക്കുകയുള്ളൂ. ദ്വീപിന്‍റെ…

Read More

കത്തി പോരാ… ബർത്ത്ഡേ കേക്ക് കട്ട് ചെയ്യാൻ തോക്ക്! ഇടപെട്ട് പോലീസ്

പിറന്നാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ വ്യത്യസ്തകൾ തേടുന്നവരാണു പുതുതലമുറ. അടുത്തിടെ ബർത്ത്ഡേ കേക്ക് വാളുകൊണ്ടു മുറിച്ചതുമായി ബന്ധപ്പെട്ടു ചിലർക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. അതിനു പിന്നാലെ ഡൽഹിയിലെ ഒരു പിറന്നാൾ ആഘോഷവും കേക്കുമുറിക്കലും വിവാദമായിരിക്കുകയാണ്. പഞ്ചാബി ബാഗിലെ ക്ലബിൽ നടന്ന ആഘോഷത്തിൽ പിറന്നാളുകാരിയായ സുന്ദരിപ്പെണ്ണ് ബർത്ത്ഡേ കേക്ക് മുറിച്ചത് പിസ്റ്റൾ കൊണ്ടു വെടിയുതിർത്ത്..! സമൂഹമാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു. ക്ലബിന്‍റെ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കേക്ക് മുറിക്കാൻ ഉപയോഗിച്ചത് കളിത്തോക്ക് ആണെന്നും ഇതു പാർട്ടികൾക്കു മെഴുകുതിരി കത്തിക്കാൻ ഉപയോഗിക്കുന്നതാണെന്നുമായിരുന്നു ക്ലബ് മാനേജരുടെ വിശദീകരണം. എന്നാൽ വീഡിയോ ദൃശ്യങ്ങൾ കണ്ട പോലീസ് ഉദ്യോഗസ്ഥർ അതിൽ തൃപ്തരായില്ല. കേക്ക് മുറിക്കാൻ ഉപയോഗിച്ചത് യഥാർഥ പിസ്റ്റൾ തന്നെയാണെന്നാണ് പോലീസിന്‍റെ നിഗമനം. പോലീസ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

Read More

ഹോംസ്റ്റേ ജീവനക്കാരി ഹസീറയുടെ  കൊലപാതകം: സാഹാ അലി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

ആലപ്പുഴ: വൈശ്യംഭാഗം ഹോംസ്റ്റേയിലെ കൊലപാതകക്കേസിലെ പ്രതി അറസ്റ്റിലായി. ഹോംസ്റ്റേയിൽ ഹെൽപ്പറായി ജോലിചെയ്തിരുന്ന ആസാം സ്വദേശിനി ഹസീറ ഖാത്തൂൻ (43) എന്ന സ്ത്രീയെ കൊലപ്പെടുത്തിയതാണ് കേസ്. ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറി അവിടെ ജോലിചെയ്തിരുന്ന ഹസീറ ഖാത്തൂൻ എന്ന സ്ത്രീയുടെ ആഭരണങ്ങൾ പിടിച്ചുപറിച്ച ശേഷം കൊലപ്പെടുത്തി കടന്നുകളഞ്ഞ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. നാഗോൺ ജില്ലയിൽ കഷാരി പി.ഒയിൽ ബാരുൺഗുരി വില്ലേജിൽ അമീറുദ്ദീൻ മകൻ 38 വയസുള്ള സാഹാ അലിയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു പിടിയിലായത്. അമ്പലപ്പുഴ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് കെ.ജി. അനീഷ്കുമാറിന്‍റെ നേതൃത്വത്തിൽ നെടുമുടി, പുളിങ്കുന്ന് ഐഎസ്എച്ചഒമാരായ വി. വിനുകുമാർ, യേശുദാസ്, സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സാധുലാൽ, സുധി വി.പി, അസി. സബ് ഇൻസ്പെക്ടർമാരായ ജലജാകുമാരി, ബിന്ദുപണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

ഉത്സവത്തിനിടെ നടന്ന കത്തികുത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം; നിര്‍ണായക തെളിവായി കത്തികള്‍ കണ്ടെടുത്തു

ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തികുത്തില്‍ രണ്ടാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകളായി കത്തികള്‍ കിട്ടി. രണ്ടു കത്തികള്‍ സംഭവസ്ഥലത്തുനിന്നുമാണ് പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും കണ്ടെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. സംഭവത്തില്‍ ആറു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. മറ്റു നാലുപേരും പോലീസിന്‍റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തും. മുഖ്യ പ്രതികളും സഹോദരങ്ങളുമായ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറയുന്നത്. ഇവരോടൊപ്പം മുമ്പ് പലകേസുകളിലും പ്രതികളായിട്ടുള്ളവരും മൂര്‍ക്കനാട് കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ നാട്ടില്‍ തന്നെ ഉപേക്ഷിച്ചാണ് ഇരുവരും ഒളിവില്‍ പോയിരിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരെയും പോലീസ് ചോദ്യ ചെയ്യുന്നുണ്ട്. മാത്രവുമല്ല, അറസ്റ്റിലായ പ്രതികളുടെ ഫോണ്‍കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വെള്ളാങ്ങല്ലൂര്‍ വടക്കുംകര വില്ലേജ് അമ്മാട്ടുകുളം സ്വദേശി…

Read More

ശരീരത്തിൽ രക്തപ്പാടുകൾ കണ്ടതിൽ ദുരൂഹത; മൂവാറ്റുപുഴ വാളകത്ത് നാട്ടുകാർ കെട്ടിയിട്ടയാൾ മരിച്ചു; പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

മൂവാറ്റുപുഴ: ദേഹത്തു രക്തപ്പാടുകൾ കണ്ടതിൽ ദുരൂഹത തോന്നി നാട്ടുകാർ പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. സംഭവത്തിൽ പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തോടെ വാളകത്താണ് സംഭവം. രക്തത്തിൽ കുളിച്ചുവന്ന തൊഴിലാളിയെ കണ്ട നാട്ടുകാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. പോലീസിനെ വിളിക്കാനായി തുടങ്ങിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടിച്ചുനിർത്തി കെട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വാളകത്ത് രണ്ടു സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീട്ടിൽ കയറി ഇയാൾ അക്രമം നടത്തിയതായി പറയുന്നുണ്ട്. മർദനത്തിനിരയായതിനാലാകാം ഇയാളുടെ ദേഹത്ത് രക്തപ്പാടുകൾ കണ്ടതെന്നു പോലീസ് കരുതുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

Read More

ശോഭാ സുരേന്ദ്രന് ആറുലക്ഷത്തിന്‍റെ അദാനി എന്‍റർപ്രൈസസ് ഓഹരി; സഞ്ചരിക്കാൻ 20 ലക്ഷത്തിന്‍റെ കാറുൾപ്പെടെ ആകെ 1,09,86,350 രൂപയുടെ ആസ്തി

ആലപ്പുഴ: ശോഭാ സുരേന്ദ്രന്‍റെ കൈവശം പണമായി 10,000 രൂപ. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഈ വിവരമുള്ളത്. ഭര്‍ത്താവിന്‍റെ കൈവശം 15,000 രൂപയും മൂന്നു മക്കളുടെയും കൈവശമായി 40,000 രൂപയും പണമായുണ്ട്. വിവിധ ബാങ്കുകളിലായി 43,550 രൂപയും ഭര്‍ത്താവിന്‍റെ പേരില്‍ 65,000 രൂപയും നിക്ഷേപമായുണ്ട്. ശോഭാ സുരേന്ദ്രന്‍റെ പേരില്‍ ആറുലക്ഷം രൂപ വിലമതിക്കുന്ന അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരിയുണ്ട്. 20 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും ഭര്‍ത്താവിന്‍റെ പേരില്‍ നാലു ലക്ഷം രൂപ വിലമതിക്കുന്ന വാഹനവുമുണ്ട്. മകന്‍റെ പേരില്‍ അറുപതിനായിരം രൂപ വിലമതിക്കുന്ന ഹോണ്ട മോട്ടോര്‍ സൈക്കിളുണ്ട്. നാലു ലക്ഷം വിലമതിക്കുന്ന സ്വര്‍ണാഭരണവും ഭര്‍ത്താവിന്‍റെ പക്കല്‍ 1.10 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ശോഭാ സുരേന്ദ്രന്‍റെ പേരില്‍ 65.25 ലക്ഷം വിപണി മൂല്യം വരുന്ന ഭൂമിയും ഭര്‍ത്താവിന്‍റെ പേരില്‍ 7.30 ലക്ഷം വിപണി മൂല്യം വരുന്ന…

Read More

സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ; വയനാട്ടിൽ മുസ്ലീം ലീഗിന്‍റെ വോട്ട് മതി, കൊടി വേണ്ട; കോൺഗ്രസിനെ പരിഹസിച്ച് പി. എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്ന് വയനാട്ടിൽ ലീഗ് പ്രവർത്തകർ ചോദിക്കുന്നു എന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വടകരയിൽ യുഡിഎഫിന് മുസ്ലിം ലീഗിന്‍റെ കൊടി , വോട്ടും വേണം. കോഴിക്കോടും ലീഗിന്‍റെ കൊടിയും വേണം വോട്ടും വേണം. എന്നാൽ വയനാട്ടിൽ മാത്രം വോട്ട് മതി. ലീഗിന്‍റെ കൊടി വേണ്ട എന്നാണ് കോൺഗ്രസിന്‍റെ നിലപാട് എന്ന് അദ്ദേഹം വിമർശിച്ചു. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും കൊടി പിടിക്കാനുള്ള അധികാരവും അവകാശവുമുണ്ട്. എന്നാൽ അവർ വിശ്വസിക്കുന്ന മുന്നണിയുടെ സ്ഥാനാർഥിക്ക് നോമിനേഷൻ കൊടുക്കാൻ വരുന്പോൾ ആ കൊടി കീശയിൽ നിന്ന് പുറത്തെടുക്കാൻ സാധിക്കാതെ വരുന്നു. അതിന് അവർ പറയുന്ന കാരണം ഞങ്ങളുടെ സ്ഥാനാർഥി കൊടിയിൽ അല്ല ജനങ്ങളുടെ മനസിൽ ആണ് എന്നാണ്. അങ്ങനെയാണെങ്കിൽ മറ്റ് 19 മണ്ഡലങ്ങളിലും കൊടിയിൽ മാത്രമാണോ യുഡിഎഫിന്‍റെ സ്ഥാനാർഥി…

Read More

പക്ഷികൾക്ക് തീറ്റകൊടുത്തു: അയൽവാസികളുടെ പരാതിയിൽ വയോധികയ്ക്ക് പിഴയ ചുമത്തി അധികൃതർ

പക്ഷികൾക്ക് തീറ്റ കൊടുത്തതിന് വയോധികയ്ക്ക് 10,000 രൂപ പിഴ ചുമത്തി. യുകെയിലെ ഫിൽഡെ ബൊറൗ കൗൺസിലാണ് സംഗീത അധ്യാപികയായിരുന്ന ആൻ സീഗോയ്ക്കെതിരെയാണ് നടപടി. ഇവിടെ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അയൽവാസിയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആനിന് വീട്ടുമുറ്റത്ത് എത്തുന്ന പ്രാവുകൾക്കും കിളികൾക്കും ഭക്ഷണം നൽകുന്നത് സന്തോഷമുള്ള കാര്യമായിരുന്നു. എന്നാൽ പ്രാവുകളും കടൽക്കാക്കകളും സ്ഥിരമായി ഇവിടെ എത്തുന്നത് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ തുടങ്ങി. തുടർന്ന് അയൽവാസികൾ യുകെ കൗൺസിലിന് പരാതി നൽകി. നാല് പരാതികളാണ് 2016 മുതൽ ആനിനെതിരെ നൽകിയത്. തങ്ങളുടെ വീടും പരിസരവും പക്ഷികളുടെ കാഷ്ഠം കാരണം വൃത്തികേടാവുന്നെന്നും പക്ഷികൾക്ക് നൽകുന്ന ഭക്ഷണം കുമിഞ്ഞുകൂടി കീടങ്ങൾ വരുന്നതിനും അതുവഴി രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 

Read More