സിനിമയിലൂടെയും സീരിയലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് താരാ കല്യാൺ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ശബ്ദം പോയ കാര്യം തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. തന്റെ സർജറിക്ക് ശേഷമുള്ള കാര്യവും ഡോക്ടറുടെ വിശദീകരണവുമൊക്കെയാണ് വീഡിയോയിൽ താര പറയുന്നത്. സർജറി കഴിഞ്ഞിട്ട് രണ്ടാഴ്ചയായെന്നും ശബ്ദം തീരെ ഇല്ലെന്നും താര വീഡിയോയിലൂടെ പറയുന്നുണ്ട്. എഐ വഴിയാണ് താര കല്യാൺ വീഡിയോ എടുക്കുന്നത്. എത്രയും പെട്ടെന്ന് ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും താര കല്യാൺ വീഡിയോയിൽ പറഞ്ഞു.
Read MoreDay: April 5, 2024
വിവാഹവാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റിൽ
കറുകച്ചാല്‍: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി മുഹാലയില്‍ വിഷ്ണുരാജ് (35) നെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആലപ്പുഴ സ്വദേശിനിക്കു വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreസീക്രട്ട് തുറന്ന് അനുമോഹന്‍…
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹന്റെയും മകന്. സായികുമാറിന്റെ സഹോദരീപുത്രന്. വിനു മോഹന്റെ സഹോദരന്… കുട്ടിക്കാലത്തേ സിനിമയും നാടകവും കണ്ടുവളര്‍ന്ന അനുമോഹന്‍ സിനിമ അകലെയായിരുന്നില്ല. സഭാകമ്പത്താല് സ്കൂളില്‍ സ്റ്റേജ് പരിപാടികളൊന്നും ചെയ്യാതെ ചിത്രരചനയില്‍ ഒതുങ്ങിയ ആ പയ്യന് പിന്നീടു സിനിമാനടനായതും അയ്യപ്പനും കോശിയും സിനിമയിലൂടെ ഐഡന്റിറ്റി നേടിയതും സമീപകാലചിത്രം. അനില്‍ കുര്യന്റെ തിരക്കഥയില്‍ അഭയകുമാര്‍ സംവിധാനം ചെയ്ത സീക്രട്ട് ഹോമാണ് അനുമോഹന്റെ പുതിയ റിലീസ്. മുത്തച്ഛന് ചെയ്തതുപോലെ എന്നുമോര്‍ത്തിരിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് അനു രാഷ്ട്രദീപികയോടു പറഞ്ഞു. സീക്രട്ട് ഹോം… ക്രൈംഡ്രാമയാണിത്. നമുക്കുചുറ്റും നടന്ന പല സംഭവങ്ങളില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ കഥയും ഭൂപ്രദേശവും ഒരു വീടും. ആ വീട്ടില്‍ നടക്കുന്ന ഒരു സംഭവം ആസ്പദമാക്കിയുള്ള കഥയാണ് സീക്രട്ട് ഹോം. പക്ഷേ, വീട്ടില്‍ മാത്രം ഒതുങ്ങുന്ന കഥയല്ല. ഏകദേശം മുപ്പതോളം ലൊക്കേഷനുകളില്‍ ഷൂട്ട്…
Read Moreമാലം സുരേഷിനെ സംരക്ഷിച്ചത് ആര്; അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലോ? രാഷ്ട്രീയ പിൻബലത്തോടെയുള്ള സുരേഷിന്റെ വളർച്ച കള്ള് വ്യവസായത്തിലൂടെ
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിൽ റിമാന്‍ഡിലായ മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി. സുരേഷിന്റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലോ? ജില്ലയിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായി മാറിമാറി വ്യക്തിബന്ധം പുലര്‍ത്തിയ സുരേഷിനെ ഇതുവരെ സംരക്ഷിച്ചത് ആരെന്ന ചോദ്യവും ഉയരുന്നു. ജില്ലയിലെ മുതിർന്ന ഇടതുപക്ഷനേതാവുമായി അടുത്തബന്ധം സ്ഥാപിച്ച സുരേഷിന്റെ വളർച്ച കള്ളുഷാപ്പ് വ്യവസായത്തിലൂടെയായിരുന്നു. പള്ളിക്കത്തോട് ആനിക്കാട്ടെ ബിസിനസുകാരനുമായുള്ള ബന്ധം വഷളായത് സുരേഷിനു വലിയ ആഘാതമായി. പിന്നീട് പൂഞ്ഞാര്‍ വഴി ചോറ്റിയിലേക്ക് ഇടപാടുകള്‍ മാറ്റിയതോടെ നിരവധി പരിശോധനകളും നേരിടേണ്ടിവന്നു സുരേഷിന്. യുഡിഎഫ് ഭരണകാലത്ത് പോലീസ് അന്വേഷണത്തില്‍നിന്നു രക്ഷപ്പെട്ട സുരേഷ്, പിന്നീട് ഇടതുനേതാക്കളുമായി ബന്ധം അവസാനിപ്പിച്ച് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായി ബന്ധം ആരംഭിച്ചു. ഇതിനിടയിലാണു വലിയ അന്വേഷണമെന്ന രീതിയില്‍ ഇപ്പോള്‍ അറസ്റ്റും റിമാന്‍ഡും. ചങ്ങനാശേരിയില്‍ ബഹുനില കെട്ടിടത്തിന്റെ കച്ചവടവുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് മണര്‍കാട്ടെ പെട്രോള്‍ പമ്പ് ആക്രമണവും…
Read Moreലോകത്ത് ആദ്യമായി പന്നിവൃക്ക സ്വീകരിച്ചയാൾ ആശുപത്രി വിട്ടു
ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യുസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണു പന്നിവൃക്ക സ്വീകരിച്ചത്. മസാച്യുസെറ്റ്സിലെ ജനറൽ ആശുപത്രിയിൽ മാര്‍ച്ച് 16നായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യേണ്ടിവന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവയ്ക്കലിനായി നൽകിയത്. 2018ൽ വൃക്ക മാറ്റിവച്ച വ്യക്തിയാണ് സ്ലേമാൻ. അതു പ്രവർത്തനരഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. നേരത്തെ മേരിലാൻഡ് സർവകലാശാല രണ്ടു രോഗികളിൽ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവച്ചിരുന്നു. എന്നാൽ രണ്ടു മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്നു മസ്തിഷ്ക മരണം സംഭവിച്ചവരിലാണു പന്നിവൃക്ക മാറ്റിവച്ചത്.
Read Moreസൂര്യാഘാതമേറ്റാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke). ലക്ഷണങ്ങള്വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം,…
Read Moreഓഡീഷനുകളിൽ നിന്നും പുറത്തായി, ആദ്യചിത്രം ഹിറ്റാക്കി അരങ്ങേറ്റം; ഇന്ന് തെന്നിന്ത്യയുടെ ദേവസേന
തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. ഇപ്പോഴിതാ മലയാളത്തിലേക്കും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് താരം. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. റോജിന്‍ തോമസ് ആണു സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലിഷ്, തമിഴ്, തെലുഗു, ഹിന്ദി, ബംഗാളി, കന്നഡ തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. ബാഹുബലി ഇറങ്ങിയതിനുശേഷമാണ് തെന്നിന്ത്യയില്‍ വലിയ ആരാധകരുള്ള നടിയായി അനുഷ്ക ഷെട്ടി മാറിയത് ബാഹുബലിയുടെ സംവിധായകന് രാജമൗലിയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് അനുഷ്ക. രാജമൗലി സംവിധാനം ചെയ്ത വിക്രമാര്‍കുഡു, ബാഹുബലി: ദ ബിഗിനിംഗ്, ബാഹുബലി: ദ കണ്ക്ലൂഷന് എന്നീ മൂന്ന് ചിത്രങ്ങളില്‍ രാജമൗലിക്കൊപ്പം അനുഷ്ക പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിലേക്കുള്ള ആദ്യ ചില ഓഡീഷനില്‍ നിന്നു താരം പുറത്താക്കപ്പെട്ടിരുന്നുവെന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ കന്നഡചിത്രത്തിന്റെ ഓഡീഷനില്‍ നിന്നു നടിയെ റിജക്ട് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യകാലത്ത്…
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; നടപടികള്‍ കടുപ്പിച്ച് ഇഡി; എം.എം. വര്‍ഗീസും പി.കെ. ഷാജനും വീണ്ടും ഇഡിക്കു മുന്നില്‍
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസും കൗണ്‍സിലര്‍ പി.കെ. ഷാജനും ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് 26ന് ശേഷം ഹാജരാകാമെന്ന് എം.എം വര്‍ഗീസ് അറിയിച്ചെങ്കിലും ഇഡി അംഗീകരിച്ചില്ല. അതോടെയാണ് വര്‍ഗീസ് ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഹാജരാവാന്‍ ഇദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വരാന്‍ കഴിയില്ലെന്ന മറുപടി നല്‍കുകയായിരുന്നു. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വര്‍ഗീസില്‍നിന്ന് ഇഡി തേടുന്നത്. ബാങ്കില്‍ നടന്ന ബെനാമി വായ്പകളുടെ കമ്മീഷന് ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്തെന്നുമാണ് ഇഡിയുടെ…
Read Moreസിഎംആര്‍എല്‍-എക്സാലോജിക് കരാർ; എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ എസ്എഫ്ഐഒ അന്വഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഇന്ന് മറുപടി നല്‍കിയേക്കും. ബുക്ക് ഓഫ് അക്കൗണ്ട്സ് നല്കുന്ന കാര്യത്തില്‍ കെഎസ്ഐഡിസിയും വിശദീകരണം നല്‍കിയേക്കും. കെഎസ്ഐഡിസിക്കെതിരേ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയത്. എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഏകപക്ഷീയമാണെന്നാണ് കെഎസ്ഐഡിസിയുടെ ആരോപണം.
Read Moreകിഫ്ബി മസാലബോണ്ട് കേസ്; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതിയിൽ
കൊച്ചി: കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഡോ. ടി.എം. തോമസ് ഐസകിന്റെയും കിഫ്ബിയുടെയും വാദം കേള്‍ക്കും. ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ജയദീപ് ഗുപ്ത, അരവിന്ദ് പി ദത്താര്‍ എന്നിവരാണ് കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി ഹാജരാകുന്നത്. തീരുമാനമെടുക്കുന്നത് കിഫ്ബി തന്നെയാണെന്നും വൈസ് ചെയര്മാന് എന്ന നിലയില്‍ ധനമന്ത്രിക്ക് പങ്കില്ലെന്നുമാണ് കിഫ്ബി നല്കിയ സത്യവാങ്മൂലം. നേരത്തെ അഞ്ച് തവണ സമന്‍സ് നല്‍കിയിട്ടും ഡോ. ടി.എം. തോമസ് ഐസക് ഹാജരായിരുന്നില്ല. കേസ് അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും തെളിവുണ്ടാക്കാനാണ് അന്വേഷണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇഡിക്ക് വേണ്ടി ഹാജരാകും.
Read More