വീട്ടു കാര്യങ്ങളൊക്കെ പിന്നെ, ആദ്യം ടാർഗറ്റ് തികയ്ക്കണം, അവധി ദിവസങ്ങളിലും ഓഫീസ് ജോലി ചെയ്യണം; ജീവനക്കാരെ അധിക്ഷേപിച്ച് ബാങ്ക് ഓഫീസർമാർ; വൈറലായി വീഡിയോ

ചില സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരെ വെറും അടിമകളെ പോലെയാണ് കണക്കാക്കുന്നത്. അവധിയെടുക്കുന്നതിനോ വിശ്രമ വേളകളിൽ ഒന്നു നടു നിവർക്കുന്നതിനോ പോലും അനുവദിക്കാത്ത മാനേജർമാരുടെ മാടന്പിത്തരങ്ങൾക്ക് വിധേയരാകുന്ന തൊഴിലാളികളാണ് ചിലരെങ്കിലും. എന്തിനേറെ പറയുന്നു, നടന്നു പോകുന്ന വഴിയിൽ പരിചയമുള്ള ഒരാളെ കണ്ട് ചിരിച്ച് കാണിച്ചാൽ പോലും കുറ്റമാക്കുന്ന ആളുകളും കുറവല്ല. അത്തരത്തിൽ മാനേജർമാരുടെ മാടന്പിത്തരങ്ങളുടെ ഒരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും വീഡിയോ കോണ്‍ഫറൻസ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസാവസാനം ടാർഗറ്റ് തികയ്ക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ ആണിത്. വീട്ടിലെ കാര്യങ്ങള്‍ പോലും മാറ്റിവെച്ച് അവധി ദിവസങ്ങളിലും ഓഫീസ് ജോലി ചെയ്യണമെന്ന് സമ്മർദം ജീവനക്കാരിൽ ചെലുത്തുന്നത് വീഡിയോയിൽ കാണാം. തിങ്കള്‍ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ സാധിച്ചില്ലങ്കിൽ അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥർ ജോലി ചെയ്യണം. അല്ലാത്തപക്ഷം…

Read More

വീട്ടിലെത്തിച്ച് പീഡിപ്പിച്ചത് രണ്ടുതവണ; പിന്നീട് കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു . നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടിയാണ് കോവളം പോലീസില്‍ യുവതി പരാതി നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ എംഎല്‍എ ഒന്നിലേറെ തവണ പീഡിപ്പിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം പീഡനം നടന്നത്. 2022 ജൂലൈ നാലിനായിരുന്നു ആദ്യ സംഭവം. പിന്നീട് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് പീഡനം നടന്നു. കോവളം ഗസ്റ്റ് ഹൗസില്‍നിന്ന് മടങ്ങുന്ന വഴി കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരേ വധശ്രമവും ചുമത്തിയിട്ടുണ്ട്.

Read More

പ്രണയം എതിർത്ത പിതാവിനെ കഴുത്തറുത്ത് കൊന്നു; ഭക്ഷണത്തിൽ വിഷം കലർത്തി മയക്കി കൊലപ്പെടുത്തിയത് പതിനേഴുകാരിയായ മകൾ

ലക്‌നോ: പ്രണയം എതിര്‍ത്ത പിതാവിനെ കാമുകന്‍റെ സഹായത്തോടെ പതിനേഴുകാരി കൊലപ്പെടുത്തി. അക്രമത്തിനിരയായ സഹോദരന്‍ ആശുപത്രിയില്‍. മകളുടെ ക്രൂരകൃത്യത്തിന് ഇരയായി മരിച്ചത് അമ്പതുകാരനായ വില്ലേജ് ഡെവലപ്മെന്‍റ് ഓഫീസർ. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് നടനിനെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയുടെ പ്രണയം കുടുംബം അറിഞ്ഞത്. ഇതോടെ പിതാവ് കുട്ടിയെ ശകാരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമുണ്ടായി. ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി കാമുകന്‍റെ സഹായത്തോടെ കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പെണ്‍കുട്ടി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. കുടുംബാംഗങ്ങള്‍ അബോധാവസ്ഥയിലായപ്പോള്‍ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ശേഷം ബ്ലേഡ് ഉപയോഗിച്ച് പിതാവിന്‍റെ കഴുത്തറുത്തു. പിന്നീട് ചുറ്റിക കൊണ്ട് സഹോദരനെ ആക്രമിച്ചു. എന്നാല്‍ ഇയാളുടെ നിലവിളി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പിന്നീട് വിവരം പോലീസിനെ അറിയിച്ചു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിതാവ് ചൊവ്വാഴ്ചയോടെ മരിച്ചു. സഹോദരന്‍ ചികിത്‌സയിലാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രഥമദൃഷ്ട്യാ…

Read More

ആറ് വയസുകാരിയെ തെരുവ് നായ കടിച്ചു കീറി; പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയ യുവ ദമ്പതികളെ നാട്ടുകാർ കയ്യേറ്റം ചെയ്തു

ആറ് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിച്ചു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നോയിഡയിലെ പാൻ ഒയാസിസ് റെസിഡെൻഷ്യൽ സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. സൊസൈറ്റിയുടെ പരിസരത്തെ തെരുവു നായകൾക്ക് ദന്പതികൾ പതിവായി ഭക്ഷണം നൽകിയിരുന്നു. ഭക്ഷണം കൊടുത്ത് നായകളെ പരിപോഷിപ്പിക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ കയ്യേറ്റം ചെയ്തത്. റെസിഡെൻഷ്യൽ സൊസൈറ്റി പരിസരത്ത് കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വിദ്യാർഥിനി. അപ്പോഴാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഒരു പറ്റം നായ്ക്കളെത്തി കുഞ്ഞിനെ കടിച്ച് കീറുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ നായ കടിച്ച സംഭവത്തിനു ശേഷം ഉച്ചയ്ക്കും ദന്പതികൾ ഭക്ഷണവുമായെത്തിയിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ അവരെ ചോദ്യംചെയ്തു. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ശുഭം, സംഗലിത എന്നീവർക്കാണ് നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റത്.…

Read More

ജൂൺ 4ന് എല്ലാം തീരുമാനമാകും..! ഒന്നാം തീയതി മലയാളിക്ക് ക്യൂ നിന്ന് മദ്യം വാങ്ങാൻ സാധിക്കുമോ; ഡ്രൈ ഡേ ഒഴിവാക്കാൻ സമ്മർദവുമായി ബാറുടമകൾ

തിരുവനന്തപുരം: മദ്യശാലകൾ ഒന്നാം തീയതി അടച്ചിടുന്നത് ഒഴിവാക്കാൻ സർക്കാരിനുമേൽ സമ്മർദവുമായി ബാറുടമകൾ. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി ബാറുകളും ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഭേദഗതി മദ്യനയത്തിൽ വരുത്തണമെന്നാണ് ബാറുടമകളുടെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു മുതൽ സർക്കാരിനുമേൽ ബാറുടമകളുടെ സമ്മർദം തുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നാണ് സർക്കാർ പ്രതിനിധികൾ ബാറുടമകളെ അറിയിച്ചതെന്നാണു സൂചന. ഇടതുമുന്നണിയിൽ ചർച്ച ചെയ്തശേഷം നയതീരുമാനം എടുത്ത് അറിയിക്കാമെന്നാണു നിർദേശം. ഒന്നാം തീയതി മദ്യവിൽപ്പനശാലകൾ തുറക്കുന്നതിൽ ബിവറേജസ് കോർപറേഷനും എതിർപ്പുണ്ട്. അവധിദിനമായ ഒന്നാം തീയതിയാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ തീർപ്പാക്കുന്നത്. മദ്യശാല തുറന്നാൽ, ഔട്ട്‌ലെറ്റുകളിൽനിന്നുള്ള മദ്യവില്പന അടക്കം നടക്കുന്നതിനാൽ കണക്കുകളിൽ അന്തിമതീരുമാനം എടുക്കാൻ വൈകുമെന്നാണ് ബിവറേജസ് കോർപറേഷൻ അധികൃതരുടെ നിലപാട്. ഒന്നാംതീയതി മദ്യശാലകൾ തുറന്നാൽ മദ്യവില്പനയിലൂടെ നികുതി ഇനത്തിൽ കൂടുതൽ…

Read More

മഞ്ഞച്ചോല വ്യൂ പോയിന്‍റ് കാണാനെത്തിയ നാല് വിദ്യാര്‍ഥികള്‍ മലമുകളില്‍ കുടുങ്ങി; രക്ഷകരായി പോലീസും ഫയർഫോഴ്സും

യാത്രകൾ പോകാൻ കൊതിക്കുന്നവരാണ് നാമെല്ലാവരും. വീട്ടുകാരോടൊപ്പവും കൂട്ടുകാരോടൊപ്പവുമെല്ലാം പലരും യാത്ര പോകാറുമുണ്ട്. എന്നാൽ ആരുടെ കൂടെ പോയാലും നമ്മൾ പോകുന്ന സ്ഥലവും യാത്രാ മാർഗവുമെല്ലാം സുരക്ഷിതമാണോ എന്ന് ഉറപ്പിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. നമ്മൾ അറിയാതെ പതിയിരിക്കുന്ന അപകടങ്ങൾ ധാരാളമാണ്. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം പാലക്കാട് ഉണ്ടായത്. അഗളിയില്‍ മഞ്ഞച്ചോല വ്യൂ പോയിന്‍റ് സന്ദര്‍ശിക്കുന്നതിനായ് ഒരു പറ്റം കൂട്ടുകാരെത്തി. എന്നാൽ അവർക്ക് വഴിതെറ്റി പോയി. പിന്നാലെ മലയില്‍ കുടുങ്ങുകയും ചെയ്തു. നാല് കൂട്ടുകാരാണ് ഉല്ലാസയാത്രയ്ക്കായി അഗളിയിലെത്തിയത്. മഞ്ഞും മഴയും ഒരുമിച്ച് കാണുന്നതിനായി വൈകുന്നേരത്തോടെയാണ് വിദ്യാര്‍ഥികള്‍ വ്യൂ പോയിന്‍റിലെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴ അവിടെ വില്ലനായി അവതരിച്ചു. മഴ കനത്തതോടെ ഇരുട്ടുമൂടുകയും വഴി കാണാതെ വന്നതോടെ ഇവർക്ക് വഴിതെറ്റി പോവുകയും ചെയ്തു. ശക്തമായ മഴ പെയ്യുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇത്…

Read More

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണം; തദ്ദേശവാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

  തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി. ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ വാര്‍ഡുകളിലും ഒരു വാര്‍ഡ് അധികമായി പുനര്‍വിഭജനം നടത്താനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച ശേഷം വെള്ളിയാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു നീക്കം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും സര്‍ക്കാരിന് കഴിയില്ല. സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചാല്‍ ഓര്‍ഡിനന്‍സിന് പകരം ബില്ല് കൊണ്ടുവരേണ്ടി വരും. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

Read More

ഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ ‘കരുതലിന്‍റെ’ പരിണിതഫലമാണിത് ; കുഞ്ഞ് താഴെ വീണതിനെ തുടർന്നുണ്ടായ സൈബര്‍ ആക്രമണം മൂലം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രൻ

ചെന്നൈ: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഭക്ഷണം കൊടുക്കുന്നതിനിടെ ഫ്ലാറ്റിന്‍റെ നാലാം നിലയില്‍ അമ്മയുടെ കൈയിൽ നിന്നാണ് കുഞ്ഞ് വഴുതി വീണത്. ദീർഘ നേരത്തെ പരിശ്രമത്തിന്‍റെ ഫലമായി കുഞ്ഞിനെ രക്ഷപെടുത്തി. ഇതിന്‍റെ വീഡിയോയും വൈറലായിരുന്നു. അതിനു പിന്നാലെ കുഞ്ഞിന്‍റെ മാതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആരെയും എന്തും പറയാമെന്നും, എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും, ഏതറ്റം വരെയും അവഹേളിക്കാമെന്നും, അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും, തങ്ങളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ ‘കരുതലിന്‍റെ’ പരിണിതഫലമാണ് ഈ ആത്മഹത്യയെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘർഷത്തിന്‍റെ ആഴം വളരെ വലുതാണ്. സൈബർ അതിക്രമങ്ങൾക്ക് എതിരെ അതിശക്തമായ നിയമ നടപടികളും…

Read More