സ്നേഹയ്ക്ക് പ്രായം 25, പോക്സോ കേസിന്‍റെ എണ്ണം 3; അമ്മയുടെ സുഹൃത്തായി വീട്ടിലെത്തിയായിരുന്നു 16കാരിയെ പീഡിപ്പിച്ചിരുന്നത്

കാസർഗോഡ്: 16 വയസുള്ള പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് യുവതിക്കെതിരേ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരേ (25) യാണ് മേൽപറമ്പ് പോലീസ് കേസെടുത്തത്. സ്കൂളിൽ കൗൺസലിംഗിനിടയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തെന്ന നിലയിലാണ് സ്നേഹ കാസർഗോഡ് മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലെത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകളുണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം സ്കൂളിൽ കൗൺസലിംഗ് നടത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പരാതി പോലീസിനു കൈമാറിയതോടെയാണ് സ്നേഹയ്ക്കെതിരേ കേസെടുത്തത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട മറ്റു രണ്ടു കേസുകളിൽ സ്നേഹ പ്രതിയാണ്. 2025 മാർച്ചിൽ 12 വയസുള്ള പെൺകുട്ടിയെയും സഹോദരനായ പതിനാലുകാരനെയും പീഡിപ്പിച്ചതിനാണ് സ്‌നേഹ അറസ്റ്റിലായിരുന്നത്. ഏതാനും വർഷം മുമ്പ് തളിപ്പറമ്പ് നഗരസഭയിലെ മുൻ സിപിഎം കൗൺസിലറും ഇപ്പോൾ സിപിഐ നേതാവുമായ…

Read More

56 കാറുകൾ 560 പോലീസുകാർ 10 ഫയർ എൻജിൻ… മേജർ രവിയുടെ പരാമർശത്തിനെതിരേ പരാതി നൽകി പിണറായി വിജയൻ

തിരുവനന്തപുരം: നടൻ ഇന്നസെന്‍റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജർ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ധോവിക്കും പരാതി നൽകി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എൻജിനുകളുടെയും അകന്പടിയോടെയാണ് ഇന്നസെന്‍റിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയതെന്നായിരുന്നു മേജർ രവിയുടെ പരാമർശം.അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; കരൾ രോഗ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു. വൈകുന്നേരം മൂന്നിന് പെരുന്നയിലെ വീട്ടിൽ സംസ്കാരിക്കും

Read More

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Read More