ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് കോടതി നിരീക്ഷണം

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നു ജുഡീഷൽ ഒന്നാംക്ലാസ് കോടതി നിരീക്ഷണം. ഇതിനായി ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ പാഞ്ഞു ചെന്ന് വാഹനങ്ങൾ തകർത്തു. അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അവർ ചെയ്ത കുറ്റം ലഘൂകരിച്ചു കാണുന്നതു പോലെയാകുമെന്നും കോടതി വിലയിരുത്തി. തുടർന്നു മൂന്നു പ്രതികളുടെ ജാമ്യ ഹർജി തള്ളി. വട്ടിയൂർക്കാവ് മാർക്കറ്റ് ലെയ്ന്‍ അനിൽ നിവാസിൽ അനിൽ കുമാർ, മണക്കാട് ആറ്റുകാൽ പാടശേരി രാമചന്ദ്രനിലയത്തിൽ എസ്.എൽ. വിജയ്, മണക്കാട് കിള്ളിത്തറ പുത്തൻ വീട്ടിൽ നിഷാദ് എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലന്പള്ളി മനുവിന്‍റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

Read More

ജോലി കിട്ടി, 3 ദിവസം ഓഫീസിലും പോയി; നാലാം നാൾ വന്ന ഇമെയിൽ കണ്ട് യുവാവ് ഞെട്ടി, വിചിത്ര അനുഭവം പങ്കുവെച്ച് യുവാവ്

തൊഴിൽ വിപണിയിലെ മന്ദഗതിക്കിടയിൽ ഒരു ജോലി കണ്ടെത്തുക എന്നത് നിലവിൽ വലിയൊരു നേട്ടമാണ്. എന്നാൽ കഠിനമായ അഭിമുഖങ്ങൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച്, മൂന്ന് ദിവസം മാത്രം പിന്നിട്ടപ്പോൾ കമ്പനിയിൽ നിന്ന് ജോലി നിഷേധിച്ചുകൊണ്ടുള്ള ഇമെയിൽ ലഭിച്ച ഒരു യുവാവിന്‍റെ വിചിത്രമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ഓഫർ ലെറ്റർ റദ്ദാക്കി, പക്ഷേ ഞാൻ ഇപ്പോൾ തന്നെ ജോലി ചെയ്യുകയാണ്?’ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് യുവാവ് ഈ അനുഭവം പങ്കുവെച്ചത്. “സത്യത്തിൽ ഇത് തികച്ചും ചിരിയുണർത്തുന്ന ഒന്നാണ്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഒരു വെള്ളിയാഴ്ചയാണ് ഞാൻ ഈ ജോലിയുടെ അഭിമുഖത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച സ്കിൽ ടെസ്റ്റിനായി ചെന്നപ്പോൾ തൊട്ടടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിക്കാമോ എന്ന് അവർ ചോദിച്ചു. ഞാൻ സന്തോഷത്തോടെ അത് സമ്മതിക്കുകയും ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജോലി ചെയ്യുകയും ചെയ്തു, യുവാവ് കുറിച്ചു.…

Read More

കോർപറേഷനിലെ കൂട്ടയടി: ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയിൽ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ചെമ്പഴന്തി ഉദയനെ കൂടാതെ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയും കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് പരാതി നൽകിയത്. കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ആർ.സുഗതന്‍റെ രാജിക്കായി യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനിടെ അജണ്ടകൾ പാസായെന്ന് പറഞ്ഞ് മേയർ കസേര വിട്ടതിന് പിന്നാലെ യുഡിഎഫ്-ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടുകയായിരുന്നു. യോഗത്തിനുശേഷം ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ കെ.എസ്.ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. ജയിലിലുള്ള ആർ. സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും ഇതിനിടെ വനിതാ കൗൺസിലർമാരെ കൈയേറ്റം ചെയ്തെന്നുമാണ് യുഡിഎഫിന്‍റെ പരാതി. അതേസമയം യുഡിഎഫ് കൗൺസിലർമാർക്കെതിരെ…

Read More

പകർത്തിയെഴുതാൻ വൈകി; രണ്ടാം ക്ലാസുകാരന് അധ്യാപകന്‍റെ മർദനം; അമ്മയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. അധ്യാപകൻ വിപിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയെന്ന് ആരോപിച്ചാണ് മർദനമെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്‍റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചത്.

Read More

പ്രണയത്തെ വീട്ടുകാർ എതിർത്തു; ഹോംസ്റ്റേയിൽ യുവതി മരിച്ചനിലയിൽ, സമീപം അബോധാവസ്ഥയിൽ മലയാളി യുവാവ്

ബംഗളൂരു: ബംഗളൂരുവിൽ ഹോം സ്റ്റേയിൽ യുവതി മരിച്ചനിലയിൽ. ബംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. ഇവരുടെ ആൺസുഹൃത്തായ മലയാളി യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലിയാണ് (28) ചികിത്സയിലുള്ളത്. ഇയാൾ അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസ് അറിയിച്ചു. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നന്ദി ഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റാണ് സുരഭി. ബംഗളൂരുവിൽ കാർ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു സഞ്ജീത്.…

Read More