ലണ്ടനേക്കാൾ സുരക്ഷിതം ഇന്ത്യ; കൈയിൽ ഫോണുമായി നടക്കാൻ ഭയമില്ലെന്ന് വിദേശ വനിത, ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

ലണ്ടൻ നഗരത്തേക്കാൾ സുരക്ഷിതമായി മൊബൈൽ ഫോൺ കൈയിൽ പിടിച്ച് നടക്കാൻ സാധിക്കുന്നത് ഇന്ത്യയിലാണെന്ന വിദേശ സഞ്ചാരിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എമ്മ എന്ന വിദേശ വനിത താൻ ഇന്ത്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധേയമായത്. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് പലരും തനിക്ക് കടുത്ത മുന്നറിയിപ്പുകൾ നൽകിയിരുന്നതായി എമ്മ പറയുന്നു. സാധനങ്ങൾ എപ്പോഴും സൂക്ഷിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഫോൺ പുറത്തെടുത്ത് നടക്കരുതെന്നുമായിരുന്നു നിർദേശം. എന്നാൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചപ്പോൾ തനിക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായതെന്ന് എമ്മ സാക്ഷ്യപ്പെടുത്തുന്നു. കേരളം, വർക്കല, ഗുവാഹത്തി, മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ താൻ യാതൊരു ഭയവുമില്ലാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് എമ്മ തന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ചിലപ്പോൾ ഇതൊരു വിവാദപരമായ പ്രസ്താവനയായി മാറിയേക്കാം. എങ്കിലും ലണ്ടനിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ സമ്മർദത്തോടെയാണ്…

Read More

അമ്മ സംഘടന പിരിച്ചുവിടണം; ഇപ്പോൾ നടക്കുന്നത് മോശം ഗ്രൂപ്പിസം; പ്രശ്ന പരിഹാരത്തിന് സൂപ്പർതാരങ്ങൾ നേരിട്ടിറങ്ങണമെന്ന് ജി.സുധാകരൻ

ആലപ്പുഴ: അമ്മ സംഘടനകൊണ്ട് കേരളീയ സമൂഹത്തിന് യാതൊരുവിധ ആവശ്യവുമില്ലെന്ന് ജി. സുധാകരൻ എംഎൽഎ. ഈ താരസംഘനയെ പിരിച്ചുവിടണമെന്നും എംഎൽഎ. ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്നത് വളരെ മോശം ഗ്രൂപ്പിസമാണ്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും നേരിട്ട് ഇറങ്ങണം. അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്. സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല. നാട്ടുകാർക്ക് അതിനോട് യാതൊരു താൽപര്യവുമില്ല. ഈ സംഘടനയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം മാത്രമാണെന്നും സുധാകരൻ പറഞ്ഞു.

Read More

തനിക്കു മുൻപ് പോർച്ചുഗലിനു വലിയ നേട്ടങ്ങൾ ഉണ്ടായിരുന്നില്ല; ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതനം. ലോകകപ്പിൽനിന്നു പുറത്തായെങ്കിലും കാൽപ്പന്തുകളിയുടെ മാന്ത്രികൻ, അന്താരാഷ്‌ട്ര ഫുട്ബോളിൽ പോർച്ചുഗലിന്‍റെ യശസ് ഉയർത്തി എന്നതിൽ ആ രാജ്യത്തിന് എന്നും അഭിമാനിക്കാം. ഫിഫ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറപിൽ സ്പെയിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരഭരിതനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ആരാധകരുടെ പ്രിയപ്പെട്ട സിആർ 7 പ്രതികരിച്ചത്. തന്‍റെ അവസാന ലോകകപ്പ് മത്സരത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ, അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ടീമിന്‍റെ ഭൂതകാലത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. തനിക്കു മുൻപ് പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിനായി താൻ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ടെന്നും താൻ വരുന്നതിന് മുൻപ് രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടില്ലെന്നും റൊണാൾഡോ ചൂണ്ടിക്കാണിച്ചു. താൻ രാജ്യത്തിനായി നേടിക്കൊടുത്ത മൂന്നു കിരീടങ്ങളിൽ 2016-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.…

Read More

പറങ്കിപ്പടയുടെ മടക്കം… കിരീടമില്ലാതെ റൊണാൾഡോ, പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി. കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്‍റെ ഇൻജുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ. പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്‌പെയിനിന്‍റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്‍റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി. ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.

Read More

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; മൂക്കന്‍ ഗുണ്ടയെ തക്കുടു അരുണും സംഘവും വെട്ടി വീഴ്ത്തി; സാരമായി പരിക്കേറ്റ സജീവൻ ആശുപത്രിയിൽ

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തുണ്ടായ സംഭവത്തിൽ മൂക്കൻ സജീവ് എന്ന് വിളിക്കുന്ന സജീവിനാണ് വെട്ടേറ്റത്. കരിമ്പുകോണത്തുള്ള സജീവിന്‍റെ പച്ചക്കറി കടയിൽ വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട മടത്തുനട സുമേഷ്, വിഘ്നേഷ് വിക്കി, തക്കുടു അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്‍റെ ആക്രമണത്തിൽ സജീവിന്‍റെ കൈയ്ക്കാണ് വെട്ടേറ്റത്. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.

Read More

പതിനേഴുകാരിയെ ബസിൽവച്ച് പീ‍ഡിപ്പിച്ച കേസ്; പ്രതിയായ കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്‍ക്കടവ് സ്വദേശി അരുണ്‍കുമാറിന് (46) അഞ്ച് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2024 സെപ്റ്റംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില്‍ പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ബസില്‍ സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

വീട്ടുമുറ്റത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; പതിമൂന്നുകാരൻ മരിച്ചു

തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. പൊങ്ങമ്പാറ സ്വദേശി രമേശിന്‍റെ മകൻ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിന്‍റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

Read More