കൽപ്പറ്റ: കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്. കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു. മണ്ണിടിച്ചിലിന്റെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ…
Read MoreDay: July 7, 2026
കൊക്കകോളയ്ക്കും പെപ്സിക്കും ഭീഷണിയായി കോക്കനട്ട് കോള; ഐടിസിയുടെ പുത്തൻ രംഗ പ്രവേശനത്തെ പ്രതീക്ഷയോടെ നോക്കി നാളീകേര കർഷകർ
പരവൂർ: കൊക്കകോളയും പെപ്സികോയും വർഷങ്ങളായി ആധിപത്യം പുലർത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്സ് വിപണിയിലേക്ക് പുതിയ വെല്ലുവിളിയുമായി പ്രമുഖ ഇന്ത്യൻ കമ്പനിയായ ഐടിസി രംഗപ്രവേശം ചെയ്യുന്നു. കേരളത്തിന്റെ സ്വന്തം കരിക്കിൻ വെള്ളത്തിന്റെ ഗുണങ്ങൾ ഉൾക്കൊള്ളുന്ന നാളികേരാധിഷ്ഠിത കാർബണേറ്റഡ് പാനീയമാണ് കമ്പനി വിപണിയിലിറക്കുന്നത്. ബി നാച്ചുറൽ കോക്കനട്ട് കോള എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പാനീയം നിലവിൽ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന യുഎസ് വമ്പന്മാർക്ക് കടുത്ത മത്സരമുയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൻകിട കമ്പനികൾ വിപണി കൈയാളുന്ന ഈ മേഖലയിലേക്ക് ഐടിസി എത്തുന്നതോടെ കേരളത്തിലെ നാളികേര കർഷകർക്കും പുതിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. കടുത്ത മത്സരമുള്ള കോളാ വിഭാഗത്തിലാണ് ചുവടുവെയ്ക്കുന്നതെങ്കിലും പരമ്പരാഗത കോളകളെപ്പോലെ അമിതമായ ഫിസ് (ഗ്യാസ്) ഐടിസിയുടെ കോക്കനട്ട് കോളയ്ക്കില്ല. നിലവിലുള്ള പ്രമുഖ ബ്രാൻഡുകളോട് നേരിട്ട് മത്സരിക്കുന്നതിന് പകരം കരിക്കിൻ വെള്ളവും കോളാ ഫ്ലേവറും സമന്വയിപ്പിച്ച് തികച്ചും പുതിയൊരു ഉപഭോക്തൃ വിഭാഗം…
Read Moreഹോർമുസിൽ എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണം; കപ്പലിന് തീപിടിച്ചതായും റിപ്പോർട്ട്
ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണം. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ അറിയിച്ചു. ഒമാനിലെ ലിമായിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് എണ്ണക്കപ്പലിന് നേരേ ആക്രമണമുണ്ടായതെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഏത് കപ്പലിന് നേരേയാണ് ആക്രമണം നടന്നതെന്നോ ആരാണ് ആക്രമിച്ചതെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Read Moreഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി: മറ്റൊരു മലയാളി വിദ്യാർഥി പിടിയിൽ
താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (23) അറസ്റ്റിലായി. ഇരുവരും ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്. സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതനുസരിച്ച്, അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ നാല് ദിവസം മുമ്പ് തർക്കമുണ്ടാവുകയും കോപാകുലനായ സദറുൾ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. തലക്കടിയേറ്റതിനെ തുടർന്ന് സാവരിയയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. സദറുളിനെ ഉസ്ബക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. സവാരിയയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാടുള്ള വീട്ടിലെത്തിക്കും.
Read Moreസമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക്; വീണ്ടും ഭീഷണിയുമായി ട്രംപ്
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്. ഇറാനുമായി ഒന്നുകിൽ ഒരു കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു. തങ്ങൾ വിജയിക്കാൻ പോകുകയാണ്. ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും, അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ സംഘർഷം ബാധിക്കുന്നത് താത്പര്യമില്ലാത്തതുകൊണ്ട് കരാറിലെത്താനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും ട്രംപ് അറിയിച്ചു. ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ കുറഞ്ഞു. ഇറാനിൽ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾക്ക് ലഭിക്കാൻ പോകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read Moreപിഎസ്സി ക്രമക്കേട്; ജുഡീഷൽ അന്വേഷണം വേണംമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ കഴിഞ്ഞ പത്തുവർഷത്തെ വിവിധ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ആസൂത്രണ ബോർഡ്, പി.ആർ.ഡി എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി യുടെ ഘടനയിലും ഉള്ളടക്കത്തിലും ഭരണ സംവിധാനത്തിലും പ്രവർത്തന രീതിയിലും മൗലിക മാറ്റങ്ങൾ വരുത്തണം. വിവിധ സർക്കാർ തസ്തികളിലേക്കുള്ള നിയമനത്തിനുള്ള ചോദ്യപേപ്പർ നിർമാണത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച, ഉത്തര കടലാസിലെ മൂല്യനിർണയ തിരിമറി, വാചാ പരീക്ഷകളിലെ കള്ളക്കളി , നിയമനങ്ങളിലെ അഴിമതി എന്നിവയെ ആസ്പദമാക്കി പല ഘട്ടങ്ങളിലായി ഉയർന്ന ആരോപണങ്ങൾ പൂർണമായും അന്വേഷണ വിധേയമാക്കണം. ആസൂത്രണ ബോർഡ് ചീഫ് നിയമനങ്ങളിലെ റാങ്ക് ലിസ്റ്റ് പിഎസ്സി തന്നെ റദ്ദാക്കിയത് ഗുരുതരമായ വീഴ്ചയുടെ…
Read Moreമഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം
ആയുർവേദം അനുശാസിക്കുന്നത് ശരീരവും മനസും സമതുലിതാവസ്ഥയിൽ നിലനിർത്തണമെന്നാണ്. അതിനു സമയത്ത് ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ലഘു വ്യായാമം ചെയ്യുക, മാനസിക സമ്മർദം കുറയ്ക്കുക. മറ്റു പ്രതിരോധ മാർഗങ്ങൾ*കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ചതായിരിക്കണം.*കഞ്ഞി (ദ്രവാംശം കുറഞ്ഞത്) കുടിക്കുന്നത് ദഹനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. ഔഷധക്കഞ്ഞി കുടിക്കുന്നത് ഫലപ്രദമാണ്. ദശപുഷ്പങ്ങളായ വിഷ്ണുക്രാന്തി, ചെറൂള, പൂവാംകുരുന്നില, കൈയോന്നി, നിലപ്പന, ഉഴിഞ്ഞ, മുയൽചെവി, തിരുതാളി, മുക്കുറ്റി, കറുക എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് – കഞ്ഞിയിൽ ചേർത്ത് കുടിക്കുന്നത് – ആരോഗ്യദായകം. മഴക്കാലം രോഗങ്ങളുടെ കാലം ആകേണ്ടതില്ല. ശരിയായ ഭക്ഷണരീതി, വ്യക്തി ശുചിത്വം, പരിസര ശുചിത്വം , രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ജീവിതശൈലി എന്നിവയിലൂടെ ആരോഗ്യകരമായ മഴക്കാലം നമുക്ക് സ്വന്തമാക്കാം. ആയുർവേദം നൽകുന്ന സന്ദേശം വളരെ വളരെ ലളിതമാണ്. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയാണു നല്ലത്. അതിനാൽ ഈ…
Read Moreതാത്പര്യമില്ലാത്ത കാര്യങ്ങളോട് ധൈര്യപൂർവം നോ എന്ന് പറയാൻ ശീലിക്കണമെന്ന് കാജൽ
ഫിറ്റ്നസിലും സൗന്ദര്യത്തിലുംനടിമാർ നേരിടുന്ന സമ്മർദം മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ. രണ്ട് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിലെ അനുഭവങ്ങളാണ് താരം സൂചിപ്പിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്തെ അപേക്ഷിച്ച് ഇന്നത്തെ സിനിമാ മേഖലയിലുള്ളവർക്ക് സ്വകാര്യത കുറവാണെന്ന് കാജൽ വിലയിരുത്തുന്നു. മുൻകാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ബാഹ്യസൗന്ദര്യത്തിന് ഇത്രയധികം മുൻഗണന ലഭിക്കാറില്ലായിരുന്നു. യാത്രകളിൽ പോലും പൂർണമായി മേക്കപ്പ് ചെയ്ത് കാണപ്പെടേണ്ടിവരുന്ന ഇന്നത്തെ ‘എയർപോർട്ട് ലുക്ക്’ പോലുള്ള ഫാഷൻ ട്രെൻഡുകൾ യുവനടിമാർക്ക് മാനസിക ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത്തരം അനാവശ്യ പ്രദർശനങ്ങളില്ലാതെ സ്വതന്ത്രമായി നടക്കാൻ മുൻപ് സാധിച്ചിരുന്നു. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന 20 വർഷം മുന്‍പു തന്നെ കരിയർ ആരംഭിച്ച വ്യക്തിയാണ് ഞാൻ. അക്കാലത്തും സിനിമയ്ക്കുള്ളിൽ നിന്നുള്ള സമ്മർദങ്ങൾ ശക്തമായിരുന്നു. മികച്ച ചില വേഷങ്ങൾ ലഭിക്കുന്നതിനായി തടി കൂട്ടാനോ ബോഡി ഷേപ്പ് ക്രമീകരിക്കാനോ സംവിധായകരും നിർമാതാക്കളും അക്കാലത്തും ആവശ്യപ്പെട്ടിട്ടുണ്ട്.…
Read Moreലിസിക്ക് വേണ്ടി വീണ്ടും ആക്ഷനും കട്ടും പറഞ്ഞ് പ്രിയദർശൻ
38 വര്‍ഷം മുന്‍പാണ് ഞാന്‍ പ്രിയേട്ടനുമായി ഒന്നിച്ച് ജോലി ചെയ്തത്. അദ്ദേഹത്തിനൊപ്പം വീണ്ടും ഒരു ജ്വല്ലറിയുടെ പരസ്യചിത്രത്തിൽ ജോലി ചെയ്യാനായതില്‍ ഒത്തിരി സന്തോഷം. ആ നിമിഷങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിച്ചു. ഞങ്ങളൊന്നിച്ച് അവസാനം ചെയ്ത സിനിമ ചിത്രം ആയിരുന്നു. കല്യാണിയുടെ അമ്മയായാണ് ഞാന്‍ ഇത്തവണ അഭിനയിക്കുന്നത്. റീലിലും റിയലായും കല്യാണിയുടെ അമ്മ, ഒത്തിരി സന്തോഷം. പ്രിയേട്ടന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്നോട് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമല്ലേ, ടെന്‍ഷനുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു എന്റെ മറുപടി. കാരണം, പ്രിയേട്ടന് എന്നെ അറിയാം. എന്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങള്‍ വരെ അദ്ദേഹത്തിന് അറിയാവുന്നതാണ്. എന്നെ ഏറ്റവും ഭംഗിയായി പ്രസന്റ് ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. ഇത് കേട്ടപ്പോള്‍ അവളുടെ നല്ലതും, ചീത്തയുമായ സ്വഭാവങ്ങള്‍ എനിക്കറിയാമെന്ന് തമാശയായി പറഞ്ഞിരുന്നു. സെറ്റിലെത്തിയപ്പോള്‍ എനിക്ക് നൊസ്റ്റാള്‍ജിയ ആയിരുന്നു തോന്നിയത്. എന്റെ സന്തോഷക്കണ്ണീര് അടക്കിപ്പിടിക്കാന് ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു.…
Read Moreഎല്ലാ പോരാട്ടങ്ങളും ഇന്റര്‍നെറ്റില്‍ പ്രദര്ശിപ്പിക്കാനുള്ളതല്ലെന്ന് ബിന്നി സെബാസ്റ്റ്യൻ
വിദേശത്ത് മെഡിസിന് പഠിച്ച വിദ്യാര്‍ഥി എന്ന നിലയിലുള്ള എന്റെ പോരാട്ടങ്ങള്‍, എംബിബിഎസ് ബിരുദം നേടിയെടുക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍, എഫ്എംജിഇ പരീക്ഷ പാസായത്, അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍ എന്ന നിലയിലുള്ള എന്റെ ജീവിതം ഇതിനെക്കുറിച്ചൊന്നും ഞാന്‍ ഇതുവരെ എവിടെയും തുറന്നുപറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയിലെ വലിയൊരു വിഭാഗം ആളുകള്‍ക്കും എന്നെ ഒരു നടി എന്ന നിലയിലാണ് അറിയാവുന്നത്. എന്നാല്‍ ഒരു ഡോക്ടറായി മാറാന്‍ ഞാന്‍ എത്രത്തോളം പ്രയത്നിച്ചിട്ടുണ്ടെന്ന് വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയൂ. ഉറക്കമില്ലാത്ത രാത്രികളും അവസാനിക്കാത്ത ഡ്യൂട്ടികളും ത്യാഗങ്ങളും പരാജയങ്ങളും ഒപ്പം രോഗികളെ പരിചരിക്കാന്‍ എനിക്ക് ലഭിച്ച ഭാഗ്യവുമൊക്കെയാണ് വാക്കുകള്‍ക്ക് അതീതമായി എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. ഒരു അംഗീകാരത്തിനായി ഞാന്‍ ഒരിക്കലും എന്റെ പദവി ഉപയോഗിക്കുകയോ എന്നെ ഒരു ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ല. രോഗികളുടെ വിശ്വാസവും അവരെ സേവിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ്…
Read More