“സ്വന്തമായൊരു വീട് ഇനി സ്വപ്നം മാത്രം”: നിരാശയിൽ ആഡംബരങ്ങൾക്കായി പണം വാരിവീശി യുവാവ്; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് വില കുതിച്ചുയരുന്നതോടെ സാധാരണക്കാർക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം അപ്രാപ്യമാകുന്നു. ഭവനവായ്പയും വൻതുകയും മുടക്കി വീട് വാങ്ങാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ, സമ്പാദിച്ചു വെച്ചിരുന്ന പണം ആഡംബര വസ്തുക്കൾക്കായി ചെലവഴിക്കാൻ തുടങ്ങിയ ഒരു യുവാവിന്‍റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുന്നത്.

തന്‍റെ നിലവിലെ വരുമാനം കൊണ്ട് നഗരങ്ങളിൽ ഒരു നല്ല വീട് വാങ്ങുക എന്നത് അസാധ്യമാണെന്ന് പ്രണവ് എന്നയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. വീട് വാങ്ങാൻ കരുതിവെച്ച തുക ഇപ്പോൾ വാച്ചുകൾ, ഗാഡ്‌ജറ്റുകൾ, ബ്രാൻഡഡ് ഷൂസുകൾ, കണ്ണടകൾ എന്നിവ വാങ്ങാനാണ് താൻ ഉപയോഗിക്കുന്നത്. സ്വന്തം വരുമാനത്തിൽ വലിയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന തിരിച്ചറിവാണ് ആളുകളെ ഇത്തരത്തിൽ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പ്രണവ് പറയുന്നു.

ഇന്നത്തെ തലമുറ മുൻ തലമുറകളെക്കാൾ സാമ്പത്തികമായി വലിയ പ്രൗഢി കാണിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ അവർ സാമ്പത്തിക സുരക്ഷിതത്വമില്ലാത്തവരാണെന്ന് പ്രണവ് നിരീക്ഷിക്കുന്നു. കുട്ടികൾ വേണ്ടെന്ന് വെക്കുന്ന ദമ്പതികളുടെ എണ്ണം കൂടുന്നതും യാത്രാവിനോദങ്ങൾക്കും വിലകൂടിയ ഹാൻഡ്‌ബാഗുകൾക്കും ഫോണുകൾക്കും പണം ഒഴുക്കുന്നതും ഇതിന്‍റെ ഭാഗമാണ്. “യഥാർത്ഥത്തിൽ പണക്കാരനാകാൻ കഴിയില്ലെങ്കിൽ, ജീവിച്ചിരിക്കുമ്പോൾ എങ്കിലും പണക്കാരനായി തോന്നിപ്പിക്കുക” എന്ന ചിന്താഗതിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ രീതി തുടർന്നാൽ, റിട്ടയർമെന്‍റിന് ശേഷം എങ്ങനെ ജീവിക്കുമെന്ന് അറിയാത്ത, പണക്കാരെപ്പോലെ തോന്നിക്കുന്ന ദരിദ്രരുടെ ഒരു വലിയ തലമുറയാണ് ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ക്രെഡിറ്റ് കാർഡുകളും വായ്പകളും ഉപയോഗിച്ചാണ് പലരും ഇത്തരം ആഡംബര ജീവിതം നയിക്കുന്നതെന്നത് അവസ്ഥ കൂടുതൽ ഗുരുതരമാക്കുന്നു.

പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് പ്രണവിന്‍റെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയത്. മെട്രോ നഗരങ്ങളിലെ വീടുകളുടെ അമിതവിലയും നാണയപ്പെരുപ്പവുമാണ് സാധാരണക്കാരുടെ ജീവിതനിലവാരം തകർത്തതെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. വലിയ നഗരങ്ങളിൽ വീട് വാങ്ങാൻ നോക്കുന്നതിന് പകരം ചെറിയ ഗ്രാമങ്ങളിലോ ചെറിയ നഗരങ്ങളിലോ വീട് വാങ്ങുന്നതാണ് ബുദ്ധിയെന്ന് പലരും ഉപദേശിക്കുന്നു.

 

Related posts

Leave a Comment