ടെസ്റ്റ്ട്യൂബ് ചികിത്സയ്ക്കു പകരം മാനഭംഗം! കുട്ടിയുണ്ടാകാന്‍ ഭര്‍ത്താവിന്റെ അനുമതിയോടെ സുഹൃത്ത് മാനഭംഗപ്പെടുത്തിയെന്ന് യുവതിയുടെ പരാതി; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

rapeകോഴിക്കോട്: കുട്ടിയുണ്ടാകാന്‍ ഭര്‍ത്താവിന്റെ അനുമതിയോടെ മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായി. വടകര സ്വദേശിനിയായ 25 കാരിയാണ് കഴിഞ്ഞദിവസം ബന്ധുക്കള്‍ക്കൊപ്പമെത്തി നടക്കാവ് പോലീസില്‍ പരാതി നല്കിയത്. ഇതു പ്രകാരം അന്വേഷണം നടത്തിയ പോലീസ് വടകര സ്വദേശികളായ ഭര്‍ത്താവിനെയും  സുഹൃത്തിനെയും അറസ്റ്റുചെയ്യുകയായിരുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഗര്‍ഭിണിയാക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.രണ്ടു വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. ഭര്‍ത്താവിന് കുഴപ്പമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ, കൃത്രിമ ഗര്‍ഭം ധരിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചിരുന്നു. ടെസ്റ്റ്ട്യൂബ് ചികിത്സക്കായി ആലോചിക്കവെ, സുഹൃത്ത് ‘പോംവഴി’ പറഞ്ഞുകൊടുക്കുകയായിരുന്നു. യുവതി അറിയാതെ  മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് മറ്റു ചികിത്സക്കെന്ന പേരില്‍ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി.

ഭര്‍ത്താവ് മുറിയില്‍ ടിവി കണ്ടുകൊണ്ടിരിക്കെ സുഹൃത്ത് ബലമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. നിലവിളിച്ചപ്പോള്‍ ഭര്‍ത്താവ് തന്റെ വായപൊത്തിപ്പിടിച്ചതായും യുവതി മൊഴി നല്കി. സുഹൃത്താണ് മുഴുവന്‍ ആശുപത്രി ചെലവും വഹിച്ചത്. ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. യുവതിയുടെ സഹോദരന്‍ വിവരം അറിഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്കിയത്.

Related posts