പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ ഒളിവില്‍; ഏഴു വയസുകാരിയെ അടക്കം ആറോളം കുട്ടികളെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

rAPEEEതിരൂര്‍: തിരൂര്‍ പുല്ലൂരില്‍ ഏഴു വയസുകാരിയെ അടക്കം ആറോളം കുട്ടികളെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. തിരൂര്‍ പുല്ലൂര്‍ ചെറുപറമ്പില്‍ സി.പി. അബ്ദുറഹിമാന്‍ (45) ആണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പരാതി. ഏഴുവയസുകാരിയുടെ പീഡന വിവരം അറിഞ്ഞതിനെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മദ്രസയില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് മറ്റുള്ളവരെയും പീഡിപ്പിച്ചതായി കണ്ടെത്തിയത്.  കഴിഞ്ഞ ഏപ്രില്‍ 30 നാണ് സംഭവം.

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ മദ്രസയിലേക്ക് വിളിച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. അവശയായി വീട്ടിലെത്തിയ കുട്ടിയോടു മാതാവ് വിവരങ്ങള്‍ അന്വേഷിച്ചപ്പേഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടന്‍ ഇവര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകന്‍ പീഡിപ്പിക്കുന്നുണ്ടെന്നു പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് മാതാവ് തിരൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ മദ്രസാധ്യാപകനെതിരെ പോലീസ് കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു മദ്രസയിലെ മറ്റു കുട്ടികളെയും കൗണ്‍സിലിങ്ങിന് വിധേയമാക്കി. ആറോളം കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായാണ്  റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് അധ്യാപകനെ മദ്രസയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി തിരൂര്‍ പോലീസ് അറിയിച്ചു.

Related posts