ഞെട്ടി, സരിത മാത്രം! ‘എല്ലാം സോളാര്‍ കമ്മീഷനില്‍ കൊടുത്തു, ദൃശ്യങ്ങള്‍ പുറത്തുവിടില്ല, ഇന്നു ഹാജരാവില്ല’

Sarithaകോട്ടയം: കേരളത്തെ ഞെട്ടിക്കു ന്ന വെളിപ്പെടുത്തല്‍ ബോംബ് ഇന്നലെ പൊട്ടിക്കുമെന്നു പ്രഖ്യാ പിച്ചിരുന്ന സരിത നായര്‍ക്കു മൗനം. ഇന്നലെ സോളാര്‍ കമ്മീഷനില്‍ ഹാജരായ സരിത തെളിവുകള്‍ എന്ന രീതിയില്‍ ചില ഡിജിറ്റല്‍ രേഖകള്‍ കൈമാറി യിരുന്നു. കേരളത്തിനു താങ്ങാന്‍ കഴിയാത്ത വെളിപ്പെടുത്തലുകളാ യിരിക്കും താന്‍ ഇന്നലെ നടത്തുകയെന്നതായിരുന്നു സരിതയുടെ മുന്‍ പ്രഖ്യാപനം. തനിക്കു വ്യക്തിപരമായി ഇത്തിരി പ്രശ്‌നമുണ്ടായിലും ചില ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും സരിത പ്രഖ്യാപിച്ചിരുന്നു.

എ ന്നാല്‍, ഇക്കാര്യത്തില്‍ ഇന്നലെ ഇവര്‍ നിലപാടു മാറ്റി. മുഖ്യമ ന്ത്രിയെയും മറ്റും കണ്ടതിന്റെ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും നാലു മന്ത്രിമാരോടൊപ്പമുള്ള ദൃശ്യങ്ങളുണ്ടെന്നുമായിരുന്നു അവകാശവാദം. എന്നാല്‍, ഇതു പുറത്തുവിടാന്‍ തയാറല്ലെന്നായിരുന്നു ഇന്നലെത്തെ നിലപാട്. മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീടു മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കാമെന്നു പറഞ്ഞെങ്കിലും മറ്റു ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറല്ലെന്നു അവര്‍ നിലപാടു സ്വീകരിച്ചു.

സരിത എന്തോ വലിയ ബോംബ് പൊട്ടിക്കുമെന്ന പ്രതീക്ഷയില്‍ തത്സമയ സംപ്രേഷണം നടത്താന്‍ വന്‍ സന്നാഹങ്ങളോടെയാണ് ചാനല്‍പ്പട എത്തിയിരുന്നത്. പക്ഷേ, ഒന്നും സംഭവിച്ചില്ല. എല്ലാം സോളാര്‍ കമ്മീഷനില്‍ കൊടുത്തിട്ടുണ്ടെന്നു പറഞ്ഞു അവര്‍ സ്ഥലംവിട്ടു.ഇന്ന് അവര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരാകാനും സാധ്യതയില്ലെന്നാണ് അറിയുന്നത്.

അതേസമയം, ബോംബ് പൊട്ടിക്കുമെന്നു മാസങ്ങളായി മാധ്യമങ്ങള്‍ക്കു മുന്നില്‍ സരിത വീമ്പു പറയുന്നതാണെന്നും ഒന്നും സംഭവിക്കുകയില്ലെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ സമ്മര്‍ദതന്ത്രമോ ബ്ലാക്ക് മെയില്‍ തന്ത്രമോ ആയി സരിത രംഗത്തുവന്നിരിക്കുകയാണെന്നും ഇത്തരം കളികളൊന്നും ഇനി കേരളത്തില്‍ വിലപ്പോവില്ലെന്നും നേതാക്കള്‍ പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ സരിതയുടെ വാക്കുകള്‍ക്കു വിശ്വാസ്യതയില്ല, ഇതിനകം നിരവധി ആരോപണങ്ങള്‍ സരിത ഉന്നയിച്ചെങ്കിലും ഒന്നിനും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്നലെയും സരിതയുടെ നീക്കങ്ങള്‍.

ഇന്നലെ സരിതയുടെ ആരോപണങ്ങള്‍ക്കു വലിയ പ്രാധാന്യം കല്പിക്കാന്‍ ഇന്നലെ ഇടതുപക്ഷവും തയാറായില്ല എന്നതാണു ശ്രദ്ധേയം. അവസാനഘട്ടത്തില്‍ സരിതയുടെ ആരോപണത്തിന്റെ പിറകേ പോയാല്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഇടതുപക്ഷത്തിനുമുള്ളതിനാല്‍ കരുതലോടെയാണ് അവരുടെ നീക്കം.

Related posts