പാതയോരങ്ങളിലെ അപകടാവസ്ഥയിലായ വൃക്ഷങ്ങള്‍ ഭീതിപരത്തുന്നു

KLM-MARAMപത്തനാപുരം:യാത്രികരെയും പ്രദേശവാസികളെയും ആശങ്കയിലാക്കി പാതയോരങ്ങളിലെ തണല്‍വൃക്ഷങ്ങള്‍. പുനലൂര്‍ മൂവാറ്റുപ്പുഴ പാതയില്‍ പത്തനാപുരം മുതല്‍ മുക്കടവ് വരെയുള്ള പത്ത് കിലോമീറ്ററിനുള്ളില്‍നൂറ്റിമുപ്പതിലധികം വൃക്ഷങ്ങളാണ് അപകടഭീഷണിഉയര്‍ത്തുന്നത്. ഇതില്‍ പകുതിയിലധികം വൃക്ഷങ്ങളും ഏത് നിമിഷവും നിലംപതിക്കാവുന്നഅവസ്ഥയിലാണ്. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു  പോകുന്ന പാതയോരത്തെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ ഇനിയും അധികൃതര്‍ തയാറായിട്ടില്ല.വനം വകുപ്പിന്റെ കടയ്ക്കാമണ്‍ തടി ഡിപ്പോയുടെ പുറമ്പോക്കില്‍ പ്രധാനപാതയ്ക്കഭിമുഖമായി നിരവധി വൃക്ഷങ്ങള്‍ കടപുഴകാറായിനില്‍ക്കുകയാണ്.

കാലവര്‍ഷത്തോടൊപ്പം കാറ്റും വരാനിരിക്കെ ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. പൊതുമരാമത്ത് അധികൃതരും വനംവകുപ്പും തമ്മിലുള്ള   തര്‍ക്കമാണ് ഇവിടെയുള്ള വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിന് തടസം.ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരം പലപ്പോഴും വന്‍ദുരന്തങ്ങള്‍ക്ക്കാരണമായേക്കാം. വാഴത്തോപ്പ്, വെട്ടിത്തിട്ട ഭാഗങ്ങളില്‍ വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.ഇവിടങ്ങളിലും വന്‍വൃക്ഷങ്ങള്‍ റോഡിന്മുകളിലേയ്ക്ക്ചാഞ്ഞുനില്‍ക്കുകയാണ്.റോഡ് വീതി കൂട്ടലിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ ചുവട് ദ്രവിച്ചനിലയിലാണ്.ഒടിഞ്ഞുവീഴാറായ ശിഖരങ്ങള്‍ നീക്കം ചെയ്യാന്‍  അധികൃതര്‍ തയാറാകാത്തത്പ്രതിഷേധത്തിന്കാരണമായിട്ടുണ്ട്.

11 കെ.വി ഉള്‍പ്പെടെയുള്ള വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്ന ഇവിടെ ചെറിയ മരക്കൊമ്പ് ഒടിഞ്ഞു വീണാല്‍ പോലും വലിയ ദുരന്തങ്ങള്‍ ഉണ്ടാകാം.വഴിയോരങ്ങളിലെ വൈദ്യുതപോസ്റ്റുകളും കാലപ്പഴക്കത്താല്‍തകര്‍ച്ചയിലാണ്.ദിനാചരണങ്ങളുടെ പേരില്‍ പരിസ്ഥിതി പ്രേമികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍  ഇപ്പോഴും വൃക്ഷങ്ങള്‍നട്ടുപിടിപ്പിക്കാറുണ്ട്.എന്നാല്‍ റോഡില്‍ നിന്നും നിശ്ചിത അകലത്തില്‍ വേണം ഇവ നടേണ്ടതെന്ന നിയമം പോലുംആരുംവകവയ്ക്കാറില്ല. പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

Related posts