പത്തനാപുരം: പട്ടണമധ്യത്തിലെ ഓടകളുടെ മേല്മൂടികള് ഇളകികിടക്കുന്നത് അപകടക്കെണികളായി മാറിയിട്ടും നടപടികള്‍ ഇല്ല. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഓടയില്‍ വീണ് പരിക്കേറ്റത് ഇരുപതോളം പേര്‍ക്ക്. വ്യാപാരശാലകളിലേക്ക് ഉപഭോക്താക്കള്ക്ക്കയറാന് പറ്റാത്തസ്ഥിതിയായിട്ടും മൂടി നിര്‍മിക്കുവാന്‍ നടപടികളില്ലെന്നാക്ഷേപം.
പത്തനാപുരത്തെസ്കൂളുകളിലെവിദ്യാര്ത്ഥികളാണ് ഏറെയും അപകടത്തില്‍ അകപ്പെടുന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റു വെങ്കിലും പഞ്ചായത്ത്അധികാരികള്‍ മൂടിനിര്മിക്കാതെപൊതുമരാമത്ത് വകുപ്പുമായി തര്‍ക്കത്തില്‍ തന്നെയാണ്. ടൗണില്‍ കല്ലുംകടവ് റോഡ് വശങ്ങളില് ഓടയുടെ മുകളില്‍ മിക്കയിടത്തും മൂടിയില്ല .ഉളളത് പലതും ശരിയായ നിലയിലുമല്ല . ഇതിനാലാണ് കാല്‍നട യാത്രക്കാരും വിദ്യാര്‍ത്ഥികളും ഓടയില്വീഴുന്നത് പതിവായത്.
മാലിന്യം നിറഞ്ഞ് ഓടകള്‍ അടഞ്ഞ് റോഡിലേക്ക് മലിനജലം ഒഴുകുന്നത് മൂലമുളള ദുര്‍ഗന്ധം കാരണം ടൗണില്‍ മൂക്ക് പൊത്താതെ നടക്കുവാനാകാത്തസ്ഥിതിയായിരുന്നു. ഇതിനെ തുടര്‍ന്ന് ഓടയിലെമാലിന്യം നീക്കുവാനായി കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പാണ് നിലവിലുണ്ടായിരുന്ന കോണ്ക്രീററ് മേല്മൂടികള് നീക്കിയത് . ജെസിബി ഉപയോഗിച്ച് ഇവനീക്കം ചെയ്യുന്നതിനിടെ പലതും പൊട്ടിപ്പോയി.
പണികള്‍ തീര്‍ന്നശേഷം മൂടികള്‍ നിര്‍മിച്ച് ഇടാത്തതിനാലാണ് അപകടം തുടര്‍ക്കഥയാകുന്നത്. മൂടികള്‍ നിര്‍മിച്ച് ഇടേണ്ടത് ഗ്രാമ പഞ്ചായത്താണ് എന്നാണ് പൊതുമരാമത്ത് പറയുന്നത് .തര്‍ക്കം തീര്‍ക്കുവാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട് .