ഓര്‍മയില്‍ ഒരാളുടെ പേര് മാത്രം! ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച മുഖ്യപ്രതി റിമാന്‍ഡില്‍; പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജുവനൈല്‍ ഹോമില്‍

rapeആലുവ: കിഴക്കമ്പലത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റു തുടരുന്നു. സംഭവത്തിലെ പ്രധാന പ്രതിയേയും പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയേയും കുന്നത്തുനാടു സിഐ ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുഖ്യപ്രതി പട്ടിമറ്റം ചുരക്കോട് ഐമാനക്കുടി അര്‍ഷാദാണ് (19) പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് ഫോര്‍ട്ടുകൊച്ചിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത കേസില്‍ പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

വ്യാജപേരിലാണ് പ്രതി അര്‍ഷാദ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നത്. കടമ്പ്രയാറിലെ റിസോര്‍ട്ടിലെത്തിച്ചായിരുന്നു ആദ്യ പീഡനം. ഇതിനിടയില്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട്, ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഫോര്‍ട്ടുകൊച്ചിയിലടക്കം കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനെല്ലാം ഇപ്പോള്‍ പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സഹായം ഉണ്ടായിരുന്നു. പതിനൊന്നോളം പേര്‍ പ്രതികളായ ഈ കേസില്‍ അര്‍ഷാദ് മാത്രമാണ് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.

ഇപ്പോള്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ മാനസികാസ്വാസ്ഥ്യം ശ്രദ്ധയില്‍പ്പെട്ട മാതാവ് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ കുട്ടിയുമായെത്തി മൊഴി നല്‍കുകയായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് കുന്നത്തുനാട് സിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരടക്കം ഏഴുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുഖ്യപ്രതിയുടെ പേര് മാത്രമായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഓര്‍മിയിലുണ്ടായിരുന്നത്. എന്നാല്‍, പേരുമാറ്റി പറഞ്ഞതുകൊണ്ടാണ് അര്‍ഷാദിന്റെ അറസ്റ്റ് വൈകിയത്. മറ്റു പ്രതികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും കൊണ്ടുപോയി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചവരാണ്. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും അവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള അക്രമം തടയുന്ന പോപ്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related posts