കുറ്റിയാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്‌ടെടുത്തു

KUTTIYADIകോഴിക്കോട്: പൂഴിത്തോട് ഉള്‍വനത്തില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് പശുക്കടവിനടുത്ത കടന്തറ പുഴയില്‍ കാണാതായ ആറു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്‌ടെടുത്തു. ഇതോടെ മരണസഖ്യ അഞ്ചായി. കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ മുത്ത് എന്ന വിപിന്‍ദാസി(21)ന്റെ മൃതദേഹമാണ് കണ്‌ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്‌ടെത്താനുള്ളത്. കോതാട് പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ കുഞ്ചു എന്ന വിഷ്ണു(20)വിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് വേണ്ടി നാട്ടുകാരും ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പോലീസും തെരച്ചില്‍ തുടരുകയാണ്.

തിങ്കാളാഴ്ച നാല് മൃതദേഹങ്ങള്‍ കണ്‌ടെത്തിയിരുന്നു. കോതാട് സ്വദേശികളായ പാറയുള്ള പറമ്പത്ത് രാജീവന്റെ മകന്‍ ശ്രീക്കുട്ടന്‍ എന്ന അക്ഷയ് രാജ് (19), കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷജിന്‍ ശശി(19), കറ്റോടി രാജന്റെ മകന്‍ അശ്വന്ത്(19) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്‌ടെത്തിയത്. ഇവരുടെ സംസ്കാരവും നടന്നു.

Related posts