നിര്‍മാണത്തില്‍ അപാകത; ആധുനിക രീതിയില്‍ നിര്‍മിച്ച ഓടകള്‍ പൊളിച്ചുനീക്കുന്നു

ktm-odapoliകോട്ടയം: നാഗമ്പടം ചെമ്പരത്തിമൂടിനു സമീപം ഒാടയുടെ നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതോടെ ഓടകള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി എംസി റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചപ്പോള്‍ അതിന്റെ കൂടെ നിര്‍മിച്ച ഓടകളാണ്  പൊളിച്ചു നീക്കുന്നത്. നിലവിലുള്ള റോഡിന്റെ മധ്യഭാഗത്തു നിന്നു 10 മീറ്റര്‍ വീതിയില്‍ ഉറപ്പുള്ള ടാറിംഗും ഇരുവശങ്ങളിലുമായി ഒരു മീറ്റര്‍ സാധാരണ ടാറിംഗും ഉള്‍പ്പെടെ റോഡിനു 12 മീറ്റര്‍ വീതി ഉണ്ടാകുമെന്നാണു നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ചിലയിടങ്ങളില്‍ 10 മീറ്റര്‍ വീതി മാത്രമാണുള്ളത്.നാഗമ്പടം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനു മുമ്പില്‍ വീതി തീരെ കുറവാണെന്ന ആക്ഷേപം നിര്‍മാണ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. സമീപത്തെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ സ്വാധീനത്തിനു വഴങ്ങി ഏറ്റെടുത്ത സ്ഥലംപോലും റോഡ് നിര്‍മാണത്തിനായി ഉപയോഗിച്ചില്ലെന്നാണു ആരോപണം. ഇവിടെ ഒരു ഭാഗത്ത് ഓടയുടെ നിര്‍മാണത്തില്‍ തിരിമറി കണ്ടെത്തിയതോടെയാണ് കെഎസ്ടിപി അധികൃതര്‍ ഇടപെട്ട് ഇവ പൊളിച്ചു പിന്നോട്ട് നീക്കുന്നത്. അതിനിടെ എംസി റോഡിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കോട്ടയത്ത് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കരാറുകാര്‍ വ്യക്തികള്‍ക്കുവേണ്ടി തിരിമറി നടത്തുന്നുവെന്നാണ് ആരോപണം.

ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍- മൂവാറ്റുപുഴ എന്നിങ്ങനെ രണ്ടു റീച്ചുകളിലായി തിരിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിരവധി തിരിമറി അധി കൃതര്‍ കണ്ടെ ത്തിക്കഴിഞ്ഞു.  ചെങ്ങന്നൂര്‍-ഏറ്റു മാനൂര്‍ റീച്ചില്‍ കോട്ടയം മുതല്‍ ഏറ്റുമാനൂര്‍വരെയുള്ള ഭാഗ ങ്ങളിലാണു കൂടു തലായും തിരിമറി നടത്തിയിട്ടുള്ളത്.  ഒന്നാംഘട്ട പ്രവ ര്‍ത്തനങ്ങള്‍ അവ സാനഘട്ടത്തില്‍ എത്തിയതോടെ വിവിധ പ്രദേശ ങ്ങളില്‍ റോഡിന്റെ വീതി യിലും ഓട നിര്‍ മാണത്തിലും വ്യത്യാസമുള്ളതായി നാട്ടുകാര്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു. കോട്ടയം- ഏറ്റുമാനൂര്‍ റൂട്ടില്‍ മാത്രം മൂന്നിടങ്ങളില്‍ റോഡിനു വീതി കുറവാണെന്നും രണ്ടിടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി നിലവിലുണ്ടായിരുന്ന കലുങ്കുകള്‍ അടച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Related posts