കൊലപാതകമോ സ്വാഭാവിക മരണമോ ? മണിയുടെ സഹായികളായ ആറു പേരുടെ നുണപരിശോധന പൂര്‍ത്തിയായി; കേസന്വേഷണം സിബിഐ ഏറ്റെടുത്തിട്ടില്ല

maniചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസന്വേഷണത്തിന്റെ ഭാഗമായി മണിയുടെ സഹായികളായ ആറു പേരുടെ നുണപരിശോധന പൂര്‍ത്തിയായി. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ കഴിഞ്ഞ 21ന് ആരംഭിച്ച നുണപരിശോധന ഇന്നലെയാണ് പൂര്‍ത്തിയായത്.

മണിയുടെ സഹായികളായ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കിയത്. പരിശോധനാഫലം പുറത്തുവരാന്‍ 15 ദിവസം എടുക്കും. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ മരണം. മരണത്തില്‍ സഹോദരന്‍ രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. എന്നാല്‍ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചെങ്കിലും കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല.

Related posts