ബ്രസൽസ്: പാക്കിസ്ഥാൻ ഭീകരരാജ്യമാണെന്നു കുറ്റപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പാക്കിസ്ഥാൻ എന്നല്ല, “ടെററിസ്ഥാൻ” എന്നാണു പാക്കിസ്ഥാനെ വിളിക്കേണ്ടതെന്ന് ജയശങ്കർ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തോടും ആണവ ബ്ലാക്ക്മെയിലിനോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാഴ്ച നീണ്ടുനിൽക്കുന്ന യൂറോപ്പ് പര്യടനത്തിനിടെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ എത്തിയതായിരുന്നു വിദേശകാര്യമന്ത്രി.
ബെൽജിയത്തിനു പുറമെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ജയശങ്കർ ചർച്ചകൾ നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വീണ്ടും ഉറപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണു സന്ദർശനം.