പ്രായശ്‌ചിത്തമായി ഫയല്‍ അദാലത്ത് നടത്തേണ്ടി വരുന്നത് ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവും മൂലം; സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവവും വീഴ്ചകളും കാരണമാണ് പ്രായശ്‌ചിത്തമായി ഫയല്‍ അദാലത്ത് നടത്തേണ്ടി വരുന്നത്.

തങ്ങളുടെ മുന്നിലെത്തുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന ചില ഉദ്യോഗസ്ഥരുടെ മുന്‍വിധികളാണ് ഇതിന് കാരണം. ഈ മനോഭാവം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎയുടെ വജ്രജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരും ജനങ്ങളും ഒന്നാണെന്നും ജനങ്ങള്‍ തീരുമാനിക്കുന്നത് നടപ്പാക്കാനാണ് സര്‍ക്കാരെന്നുമുള്ള ചിന്ത വേണം. ഇതിനുള്ള ഇടപെടലുകള്‍ നടത്തേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കണം. സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ ഭരിക്കപ്പെടുന്നുവെന്ന സംസ്‌കാരമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസാരിച്ചിരുന്നു.

Related posts

Leave a Comment