‘കോളജുകളില്‍ റാഗിംഗ് തടയാന്‍നിയമം കൊണ്ടുവരും: സിദ്ധാര്‍ഥിന്‍റെ പേരില്‍ ആപ്പ് തയാറാക്കും, വിദ്യാര്‍ഥികള്‍ക്ക് അത്വഴി പരാതികള്‍ നല്‍കാം’: മുഖ്യമന്ത്രി

തിരുവനന്തപുരം: കോളജുകളില്‍ റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. റാഗിംഗിനിരയായി മരിച്ച സിദ്ധാര്‍ഥിന്‍റെ പേരില്‍ ആപ്പ് തയാറാക്കും. വിദ്യാര്‍ഥികള്‍ക്ക് ആപ്പ് വഴി പരാതികള്‍ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ആര്‍ക്കുവേണമെങ്കിലും വന്നു കാണാം. ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ല. കെഎസ് യു പ്രസിഡന്‍റിനെ കാണാതെ പോയെന്ന വിമര്‍ശനം ശരിയല്ല. തേവര കോളജില്‍ വച്ച് കെഎസ് യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ തിരക്കിനിടയില്‍ കണ്ടിരുന്നില്ല. മനഃപൂര്‍വം കാണാതെ പോയതല്ല.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യു പ്രസിഡന്‍റിന്‍റെ പരാതികള്‍ കഴിഞ്ഞ ദിവസം കേട്ടു. ഡോ. റാമിന്‍റെ അറസ്റ്റില്‍ പോലീസിന് വീഴ്ച സംഭവിച്ചു. ഇതില്‍ ആഭ്യന്തര മന്ത്രി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ടാറ്റ കൂടുതല്‍ നിക്ഷേപം കേരളത്തില്‍ നടത്തുമെന്നാണ് താന്‍ പറഞ്ഞത്. ടാറ്റയുടെ പ്രതിനിധി തന്നെ വന്നു കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പതിനായിരം കോടിയുടെ നിക്ഷേപം വരും. ഇതില്‍ ആശയകുഴപ്പമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്ന് സമ്മതിച്ചത് ഇടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് വയ്ക്കാമെന്ന് ഇടത് സര്‍ക്കാര്‍ സമ്മതിച്ചു. പാര്‍ലമെന്‍റ് പാസാക്കിയ നിയമമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് നടത്തിയത് വര്‍ഗീയ പ്രചാരണം. വര്‍ഗീയത പടര്‍ത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. വഖഫ് ബോര്‍ഡ് വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related posts

Leave a Comment