യുവതി ജാതിമാറി വിവാഹം കഴിച്ചു: ശുദ്ധീകരണത്തിനായി കുടുംബത്തിലെ 40 പേരെ മൊട്ടയടിപ്പിച്ചു

കാലമെത്ര കടന്ന് പോയാലും ഇന്നും പ്രണയ വിവാഹങ്ങൾക്ക് എതിര് നിൽക്കുന്ന കുടുംബങ്ങൾ ഉണ്ട്. എങ്ങാനും സ്വജാതിയിൽ നിന്നല്ലാതെ വിവാഹം ചെയ്താൽ ദുരഭിമനക്കൊല വരെ നടത്തിയ ആളുകൾ വസിക്കുന്ന നാടാണ് ഇത്. വീണ്ടുമൊരു പ്രണയ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

റായഗഡ ജില്ലയിലെ ബൈഗനഗുഡ ഗ്രാമത്തിലെ ഒരു യുവതി ജാതി മാറി വിവാഹം കഴിച്ചു. അതിനു പിന്നാലെ കുടുംബത്തിലെ 40 പുരുഷന്മാരെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു. ശുദ്ധീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇവരെ കൂട്ടത്തോടെ മൊട്ടയടിപ്പിച്ചത്. പട്ടിക വർഗത്തിൽപ്പെട്ട പെൺകുട്ടി അയൽ ഗ്രാമത്തിലെ പട്ടിക ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ യുവതിക്കും കുടുംബത്തിനുമെതിരേ തിരിഞ്ഞു.

തിരികെ സമുദായത്തിലേക്ക് ചേര്‍ക്കണമെങ്കില്‍ ശുദ്ധീകരണം നടത്തണമെന്നാണ് ഗ്രാമവാസികള്‍ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇതിന് തയാറായില്ലെങ്കില്‍ ആജീവനാന്തം സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗ്രാമവാസികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കുടുംബം മൃഗബലി നടത്തുകയും കൂട്ടത്തോടെ തല മുണ്ഡനം ചെയ്യുകയും ചെയ്തു.

Related posts

Leave a Comment