അക്കാദമിക മാസ്റ്റര്‍ പ്ലാന്‍: മാര്‍ഗരേഖപ്രസിദ്ധീകരിച്ച് പൊതു വിദ്യാഭ്യാസവകുപ്പ്;സ്‌കൂളുകള്‍ക്കു സ്വയം വിലയിരുത്താനുള്ള 20 ഗുണാത്മക വിലയിരുത്തല്‍ ഘടകങ്ങള്‍


കൊച്ചി: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക മുന്നേറ്റം ലക്ഷ്യം വച്ച് തയാറാക്കുന്ന പ്ലാനുകള്‍ ഈ മാസം 30 നകം എല്ലാ സ്‌കൂളുകളിലും തയാറാക്കി പ്രവര്‍ത്തന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കണമെന്നുമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.

ഇതിനായി മാസ്റ്റര്‍ പ്ലാന്‍ മാര്‍ഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച പരിശോധന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മോണിറ്ററിംഗില്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. മാര്‍ഗരേഖയില്‍ സ്‌കൂളുകള്‍ക്ക് സ്വയം വിലയിരുത്താനുള്ള 20 ഗുണാത്മക വിലയിരുത്തല്‍ ഘടകങ്ങളാണ് നല്‍കിയിരിക്കുന്നത്. ഓരോ ഘടകത്തിനെയും വിലയിരുത്താന്‍ അഞ്ച് സൂചകങ്ങളും നല്‍കിയിട്ടുണ്ട്.

ഒരു സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളുടെയും അക്കാദമിക വളര്‍ച്ചയ്ക്കു വേണ്ടി തയാറാക്കുന്ന സമഗ്രമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഓരോ സ്ഥാപനത്തിന്‍റെയും അക്കാദമിക ആസൂത്രണത്തിനും സ്വയം സജ്ജമാകലിനും സഹായകമായ അക്കാദമിക ചട്ടക്കൂടാണ്. വ്യക്തിഗത, വിഷയതല, ക്ലാസ് തല അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കി അതിന് അനുസരിച്ചായിരിക്കണം സ്‌കൂള്‍തല അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കേണ്ടത്.

മാസ്റ്റര്‍ പ്ലാനില്‍ വിദ്യാലയത്തിന്‍റെ കാഴ്ചപ്പാട് സംബന്ധിച്ച ധാരണ വ്യക്തമാകണം. മുഴുവന്‍ വിദ്യാര്‍ഥികളുടെയും അക്കാദമിക മികവിനുള്ള വഴികള്‍ എടുത്തുകാണിക്കണം. സംസ്ഥാനതലത്തില്‍ തയാറാക്കിയ സ്‌കീം ഓഫ് വര്‍ക്ക് അനുസരിച്ച് പഠനലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം.ജില്ലാടിസ്ഥാനത്തിലുള്ള പ്രത്യേക പദ്ധതികള്‍ക്ക് ഇടമുണ്ടാകണം.

ശിശു സൗഹൃദ ഗണിത പഠനം-മഞ്ചാടി പോലുള്ള അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍, പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗം കുട്ടികള്‍ക്ക് (മലയോരം, തീരദേശം, തോട്ടം മേഖല എന്നിവിടങ്ങളില്‍ നിന്നുളള കുട്ടികള്‍, അതിഥി തൊഴിലാളികളുടെ മക്കള്‍, ഭിന്നശേഷി വിദ്യാര്‍ഥികള്‍) പ്രത്യേക പദ്ധതി ആവശ്യമെങ്കില്‍ ആ വിവരങ്ങള്‍, വിദ്യാലയം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി സ്വീകരിക്കേണ്ട വഴികളും തന്ത്രങ്ങളും എന്തെന്ന് വ്യക്തമാക്കുക, അക്കാദമിക പുരോഗതിയിലേക്കുള്ള പടവുകള്‍ വ്യക്തമാക്കുക, അക്കാദമിക വിഭവ വിനിയോഗം, സാങ്കേതിക വിദ്യയുടെ ഉപയോഗം, വിദ്യാലയ അക്കാദമിക സൂക്ഷ്മാസൂത്രണം, കുട്ടികള്‍ക്കു ലഭിക്കുന്ന സവിശേഷാവസരങ്ങള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള മാര്‍ഗരേഖയായി ഇത് വര്‍ത്തിക്കണമെന്നുമാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള മാര്‍ഗരേഖയില്‍ പറയുന്നത്.

  • സീമ മോഹന്‍ലാല്‍

Related posts

Leave a Comment