ന്യൂഡൽഹി: ലോകാത്ഭുതമായ താജ്മഹലിൽ ചോർച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്കാനിംഗിലാണ് ചോർച്ച സ്ഥിരീകരിച്ചത്. 73 മീറ്റര്‍ ഉയരെ താഴികക്കുടത്തിലാണു വിള്ളൽ കണ്ടെത്തിയതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കല്ലുകൾക്കിടയിലുള്ള കുമ്മായക്കൂട്ട് കാലപ്പഴക്കത്താൽ നഷ്ടമായതാകാം ചോർച്ച സംഭവിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം.
അറ്റകുറ്റപ്പണികൾക്കു തുടക്കംകുറിച്ചതായി എഎസ്ഐ പറഞ്ഞു. അറ്റകുറ്റപ്പണികൾ പരിഹരിക്കാൻ ആറുമാസത്തോളം വേണ്ടിവന്നേക്കും.