അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മനു നദിക്കടുത്തുള്ള ചിത്രേസെൻ കർബാരി പാറ പ്രദേശത്ത് ഇന്നലെ രാത്രിയാണു സംഭവം.
നദീതീരത്തിന് സമീപം കൃഷിയിടത്തിൽനിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കർഷകർ ഇയാളെ പിടികൂടി ക്രൂരമായി മർദിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചുവെന്നാണ് റിപ്പോർട്ട്.
രാവിലെ നാട്ടുകാർ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും മനു പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.