നഗര കുടുംബങ്ങള്‍ കൂടുതല്‍ ഹാപ്പിയാകും: ‘കുടുംബശ്രീ ഹാപ്പി കേരളം പദ്ധതി’ ഇനി നഗരത്തിലേക്കും

കൊച്ചി: സംസ്ഥാനത്തെ നഗര കുടുംബങ്ങള്‍ ഇനി കൂടുതല്‍ ഹാപ്പിയാകും. കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കിയ “ഹാപ്പി കേരളം പദ്ധതി’ ഇനി നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. 12 ജില്ലകളിലെ നഗരപ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 14 മാതൃകാ സിഡിഎസുകളില്‍ ഈ മാസം അവസാനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കുടുംബങ്ങളിലെ സന്തോഷസൂചിക ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ വരിക. വ്യക്തികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകള്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനരീതിയാണ് പദ്ധതിക്കുള്ളത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആരോഗ്യം, മാനസികാരോഗ്യം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. ഇതിനായി ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുടെ റിസോഴ്‌സ് ടീം രൂപീകരിച്ച് അവര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിലെ 152 മാതൃകാ സിഡിഎസുകളില്‍ മൈക്രോപ്ലാന്‍ രൂപീകരിച്ച് വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ഇപ്പോള്‍ നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ക്രിയാത്മക മാറ്റങ്ങളുണ്ടാക്കാന്‍ ‘ഹാപ്പി കേരള’ത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

20 കുടുംബങ്ങള്‍ ഒരു “ഇടം’
സിഡിഎസുകളില്‍ 15 മുതല്‍ 20 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി ‘ഇടങ്ങള്‍’ രൂപീകരിച്ചാണ് പ്രവര്‍ത്തനം. തുടക്കത്തില്‍ നഗരപ്രദേശങ്ങളില്‍ മാതൃകാ സിഡിഎസില്‍ ഒരു എഡിഎസ് തെരഞ്ഞെടുത്ത് അവിടെ അഞ്ച് ‘ഇടങ്ങള്‍’ രൂപീകരിക്കും. അഞ്ചും ഒരേ വാര്‍ഡില്‍ തന്നെയായിരിക്കും. ഏത് വാര്‍ഡാണെന്ന് സിഡിഎസ് തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം.

വാര്‍ഡില്‍ അടുത്തടുത്തുവരുന്ന 20 കുടുംബങ്ങളെ ഒരു ‘ഇട’മായി കണക്കാക്കും. ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. ക്ലാസിനുശേഷം ഓരോരുത്തരുടെയും ജീവിതനിലവാരം എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്ലാന്‍ തയാറാക്കി നല്‍കണം.

തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെ ജില്ലകളില്‍ അഞ്ച് ഹാപ്പി കേരളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കു വീതമാണ് മാതൃകാ സിഡിഎസുകളുടെ ചുമതല. തുല്യത, സാമ്പത്തിക സുസ്ഥിരത, ശുചിത്വം, വ്യക്തികളുടെ മാനസികസംരക്ഷണം, പരിസര സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഓരോ ‘ഇട’ത്തിനും അനുയോജ്യമായ മൈക്രോ പ്ലാന്‍ തയ്യാറാക്കും. ജില്ലകളില്‍ മാതൃകാ സിഡിഎസുകളിലെ മൈക്രോ പ്ലാനുകള്‍ ക്രോഡീകരിച്ച് സംസ്ഥാനതല മൈക്രോപ്ലാന്‍ രൂപീകരിക്കുമെന്ന് കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി. ശ്രീജിത്ത് പറഞ്ഞു.

ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്ന നഗര സിഡിഎസുകള്‍
തിരുവനന്തപുരം – ആറ്റിങ്ങല്‍
കൊല്ലം – കരുനാഗപ്പിള്ളി, കൊല്ലം
പത്തനംതിട്ട – പന്തളം
ആലപ്പുഴ – ആലപ്പുഴ നോര്‍ത്ത്
കോട്ടയം – ഏറ്റുമാനൂര്‍
എറണാകുളം – പെരുമ്പാവൂര്‍
തൃശൂര്‍ – പുതുക്കാട്
മലപ്പുറം – മലപ്പുറം, പെരുന്തല്‍മണ്ണ
കോഴിക്കോട് – കോഴിക്കോട് നോര്‍ത്ത്
വയനാട് – കല്‍പ്പറ്റ
കണ്ണൂര്‍ – മട്ടന്നൂര്‍
കാസര്‍കോട്– നീലേശ്വരം

Related posts

Leave a Comment