സൂക്ഷിക്കുക, ഓണ്‍ലൈന്‍ സൗഹൃദ ആപ്പുകളെ: തിരക്കേറിയ ജീവിതത്തില്‍ മാനസിക പിരിമുറുക്കവും ഏകാന്തതയും മുതലെടുക്കാന്‍ പറ്റിക്കൂടുന്നരുടെ ലക്ഷ്യം പണം

കോട്ടയം: സൈബര്‍ ലോകത്ത് പണം മുടക്കി സൗഹൃദം തേടുന്ന ആപ്പുകളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തൊട്ടടുത്ത ഫ്‌ളാറ്റുകളിലെ താമസക്കാര്‍പോലും പരസ്പരം അറിയാത്തവരായ ഇക്കാലത്ത് സൗഹൃദങ്ങള്‍ മണിക്കൂറുകള്‍ക്കു പണം നല്‍കി വാങ്ങാനാണ് പുതിയ തലമുറ ഇഷ്ടപ്പെടുന്നത്.

ഇതിനായി മൊബൈലില്‍ പല പേരുകളില്‍ അറിയപ്പെടുന്ന സൗഹൃദ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്.

സൈബര്‍ ലോകത്ത് പലവിധം തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും ഇത്തരം സൗഹൃദങ്ങള്‍ തേടാനാണ് പലരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് പണം ഈടാക്കി സൗഹൃദം ലഭ്യമാകുന്ന ആപ്പുകള്‍ സൈബറിടത്ത് ആധിപത്യം സ്ഥാപിക്കുന്നത്.

സൗഹൃദം പണം മേടിച്ചു കൈമാറുന്ന ആളുകള്‍ ധാരാളമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരക്കേറിയ ജീവിതത്തില്‍ മാനസിക പിരിമുറുക്കവും ഏകാന്തതയും മുതലെടുക്കാന്‍ പറ്റിക്കൂടുന്ന ഇത്തരം സംഘങ്ങളുടെ ലക്ഷ്യം പണം മാത്രമാണ്.

സോഷ്യല്‍ മീഡിയില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ എത്തുന്നതും ഇത്തരം സംഘങ്ങളുടെയാണ്. കുറച്ചുനേരം മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ നിങ്ങള്‍ക്കാരുമില്ലേ, എങ്കില്‍ ഞങ്ങളുണ്ട് എന്നതാണ് ഇത്തരം ആപ്പുകളുടെ പരസ്യവാചകം.

ഒന്നിച്ച് വര്‍ക്ക് ഔട്ട് ചെയ്യാനും ഹോബികള്‍ക്ക് കൂടെ കൂടാനും ഒന്നിച്ച് ഡിന്നര്‍ കഴിക്കാനുമൊക്കെ സുഹൃത്തുക്കളെ വാടകയ്ക്ക് നല്‍കുന്ന ആപ്പുകള്‍ പല ആകര്‍ഷക പേരുകളില്‍ ലഭ്യമാണ്.

മണിക്കൂറിന് 50, 100 രൂപയ്ക്കാണ് പ്ലാറ്റ്‌ഫോമുകള്‍ സുഹൃത്തുക്കളെ ക്ഷണിക്കുന്നത്. ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഓപ്ഷനുകളും ഇവയിലുണ്ട്. ഏതു ലിംഗത്തിലുള്ളവരെയും ഏതു നിലയിലുള്ളവരെയും നല്‍കാന്‍ ഈ ആപ്പുകള്‍ റെഡിയാണ്.

എത്രനേരം വരെ സംസാരിക്കാനും പിന്നീട് നേരില്‍ കാണാനും ഒരുമിച്ചു ചെലവഴിക്കാനും കൂടുതല്‍ പണം നല്‍കിയാല്‍ അവസരമുണ്ട്. സൗഹൃദം മറയാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളില്‍ പലതും സാമ്പത്തിക തട്ടിപ്പാണ് ലക്ഷ്യം വയ്ക്കുന്നത്.

റോബിന്‍ എബ്രഹാം ജോസഫ്

Related posts

Leave a Comment