ഒട്ടാവ: കാറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാവിന്റെ മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു. ബിസിനസുകാരന് അര്‍വി സിംഗ് സാഗു (55) ആണ് മരിച്ചത്. ഒക്ടോബര്‍ 19ന് എഡ്മോണ്ടണിലായിരുന്നു സംഭവം. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 19ന് പെൺസുഹൃത്തിനൊപ്പം ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗു, ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.


 
  
 