റിക്കാര്‍ഡ് നേട്ടത്തില്‍ കൊച്ചി മെട്രോ; പുതുവര്‍ഷത്തില്‍ മെട്രോയില്‍ സഞ്ചരിച്ചത് ; 1.61ലക്ഷം പേര്‍

കൊച്ചി: പുതുവര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ യാത്ര സംവിധാനങ്ങളായ മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, വാട്ടര്‍ മെട്രോ എന്നിവയില്‍ സഞ്ചരിച്ചത് 1,61,683 പേര്‍. പുലര്‍ച്ചെ രണ്ടുവരെ സര്‍വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനില്‍ 1,39,766 പേരും പുലര്‍ച്ചെ നാലു വരെ സര്‍വീസ് നടത്തിയ ഇലക്ട്രിക് ഫീഡര്‍ ബസില്‍ 6817 പേരും വാട്ടര്‍ മെട്രോയില്‍ 15,000 പേരുമാണു യാത്രചെയ്തത്. ഡിസംബര്‍ 31 ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിന്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു.

കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചത് എന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളും സോഷ്യല്‍ മീഡിയവഴിയും നടത്തിയ പ്രചരണം, ഉപഭോക്തൃസൗഹൃദമായ സാങ്കേതിക വിദ്യാ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. 15 ഇലക്ട്രിക് ബസുകള്‍ മെട്രോ സ്‌റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തിയതും നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയുടെ പുതവര്‍ഷരാവില്‍ ഇലക്ട്രിക് ഫീഡര്‍ ബസും യാത്ര നടത്തി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജംഗാര്‍ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രൊ സ്‌റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും എത്തിക്കാന്‍ മെട്രോ ഫീഡര്‍ ബസുകളുമുണ്ടായിരുന്നു.

പുലര്‍ച്ചെ 5.10 മണിവരെ നിലവിലുള്ളതിനു പറുമെ മട്ടാഞ്ചേരി ഹൈക്കോര്‍ട്ട്, വൈപ്പിന്‍ഹൈക്കോര്‍ട്ട് റൂട്ടിലും അധിക സര്‍വീസ് നടത്തിയ വാട്ടര്‍ മെട്രോയും റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. 2017 ല്‍ സര്‍വീസ് തുടങ്ങിയ മെട്രോയില്‍ ഇതേവരെ 17.52 കോടിപ്പേര്‍ യാത്ര ചെയ്തു. ഈ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 3.65 കോടിയാണ്. ഡിസംബറില്‍ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്.

Related posts

Leave a Comment