ഇറാന്‍റെ ‘ഷാഡോ ഫ്ലീറ്റിന്’ അമേരിക്കയുടെ ഉപരോധം

വാഷിംഗ്ടൺ: ഇറാന്‍റെ എണ്ണ അനധികൃതമായി കടത്തുന്നതിനായി ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റിലെ’ കപ്പലുകൾക്കും അവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും മേൽ അമേരിക്കൻ ഭരണകൂടം കർശനമായ ഉപരോധം ഏർപ്പെടുത്തി. ഇറാന്‍റെ വരുമാന സ്രോതസ്സുകൾ തടയുന്നതിന്‍റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഈ നടപടി.

രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് ഇറാന്‍റെ പെട്രോളിയം ഉത്പന്നങ്ങൾ വിദേശ വിപണികളിൽ എത്തിക്കാൻ സഹായിക്കുന്ന ഡസൻ കണക്കിന് കപ്പലുകളെയും അവയുടെ ഉടമസ്ഥരെയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഈ കപ്പലുകൾ പലപ്പോഴും പഴയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണെന്ന് യുഎസ് ആരോപിക്കുന്നു.

മധ്യപൂർവേഷ്യയിലെ സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി ഇറാൻ ഈ എണ്ണക്കടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്കും പ്രാദേശിക അസ്ഥിരതയ്ക്കും എതിരെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് യുഎസ് വ്യക്തമാക്കി.

ഉപരോധം ഏർപ്പെടുത്തിയതോടെ ഈ കമ്പനികൾക്കും കപ്പലുകൾക്കും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇവരുടെ അമേരിക്കയിലുള്ള ആസ്തികൾ കണ്ടുകെട്ടുകയും അമേരിക്കക്കാരുമായോ അമേരിക്കൻ ബാങ്കുകളുമായോ ഇടപാട് നടത്തുന്നതിൽ നിന്ന് ഇവരെ വിലക്കുകയും ചെയ്യും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറാന്‍റെ എണ്ണ കയറ്റുമതിയിൽ പ്രധാന പങ്കുവഹിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളും ഈ ഉപരോധത്തിന്‍റെ പരിധിയിൽ വരുന്നുണ്ട്.

ഇറാന്‍റെ സാമ്പത്തിക അടിത്തറയെ തകർക്കാനും അവരുടെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് തടയാനുമുള്ള അമേരിക്കയുടെ സമ്മർദ്ദ തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ ഉപരോധത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.

Related posts

Leave a Comment