താങ്ങാനാവാത്ത ബാധ്യത, അഷ്ടിക്കുപോലും വകയില്ലാതായി: കടം ഏറിയപ്പോൾ കർഷകൻ ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ജേതാവ്

കണ്ണൂര്‍: സാമ്പത്തിക ബാധ്യതകളെ തുടർന്ന് കർഷകൻ ജീവനൊടുക്കി. കണ്ണൂര്‍ ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് മരിച്ചത്. കീടനാശിനി കഴിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഏലിയാസ് ചികിത്സയിൽ കഴിയുകയായിരുന്നു.

മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏലിയാസിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Related posts

Leave a Comment