5.9കിലോ ഭാരവുമായി നവജാത ശിശു ജനിച്ചു: കുഞ്ഞിനെ കണ്ട് അന്പരന്ന് മാതാപിതാക്കളും ബന്ധുക്കളും

കുഞ്ഞുങ്ങൾ ജനിക്കുന്പോൾ സാധാരണ അവരുടെ തൂക്കം നാല് കിലോയിൽ മുകളിൽ പോകാറില്ല. അഥവാ പോയാൽ തന്നെ വളരെ അപൂർവങ്ങളിൽ അപൂർവമായിട്ടാകും. അത്തരമൊരു സംഭവമാണ് ന്യൂയോർക്കിലെ കയുഗ മെഡിക്കൽ സെന്‍ററിൽ നടന്നത്.

ടെറിക്ക- ഷോൺ ദന്പതികളുടെ നാലാമത്തെ കുട്ടിക്കാണ് അമിതഭാരം. കുട്ടിക്ക് ഭാരം കൂടുതൽ ആയിരിക്കുമെന്ന് മാതാപിതാക്കൾക്ക് ഡോക്ടർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായിരുന്നു, എങ്കിലും കുഞ്ഞ് ജനിച്ച് കഴിഞ്ഞ് ഭാരം നോക്കിയപ്പോൾ അക്ഷരാർഥത്തിൽ എല്ലാവരും ഞെട്ടിപ്പോയി. 559കിലോ ആയിരുന്നു അവന്‍റെ തൂക്കം. ആറ് മുതൽ എട്ട്‌വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങളെ ധരിപ്പിക്കുന്ന ഡയപ്പർ ആണ് നവജാത ശിശുവിനെ ഇപ്പോൾ ധരിപ്പിക്കുന്നത്.

അതേസമയം, ആശുപത്രിയിൽ 1 കിലോ മാത്രം ഭാരമുള്ള മറ്റൊരു കുഞ്ഞും ജനിച്ചിരുന്നു. ഒരേ ദിവസം ഒരേ സമയം ഭാരക്കൂടുതലുള്ള കുഞ്ഞും ഭാരം കുറഞ്ഞ മറ്റൊരു കുഞ്ഞും അവിടെ ജനിച്ചു എന്നത് വലിയ പ്രത്യേകത ആണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇരുവരുടേയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കയുഗ മെഡിക്കൽ സെന്‍റർ പോസ്റ്റും ഷെയർ ചെയ്തു.

Related posts

Leave a Comment