ഗോവയിലേക്ക് ഏത് സംസ്ഥാനത്ത് നിന്ന് വരുന്ന ആളുകളെയാണ് നിങ്ങൾക്ക് ഇഷ്ടം;  ചോദ്യം തീരുംമുമ്പ് ഉത്തരം നൽകി ഹോട്ടൽ ജീവനക്കാരി

ഗോവ എക്കാലത്തും എല്ലാവരുടേയുമൊരു വികാരമാണ്. നിത്യേന ഗോവയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ്. ഗോവയിലെ ഒരു ഹോട്ടൽ ജീവനക്കാരിയും സഞ്ചാരിയും തമ്മിലുള്ള സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഹേതുവായിരിക്കുന്നു. ഗോവയിലെ ടൂറിസ്റ്റുകളെക്കുറിച്ച് ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“ഇപ്പോൾ വിദേശികളുടെ സീസൺ കഴിഞ്ഞു, ഇനി ഇന്ത്യക്കാരുടെ വരവായിരിക്കും. ഡൽഹി, മുംബൈ, ബംഗളൂരു… ഇതിൽ എവിടെ നിന്നുള്ളവർ വരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് അദ്ദേഹം ഹോട്ടൽ ജീവനക്കാരിയോട് ചോദിച്ചു. അതിന് അവർ കൊടുത്ത മറുപടിയാണ് വൈറലാകുന്നത്.

ചോദ്യം ചോദിച്ച് തീരുന്നതിനു മുൻപേതന്നെ അവർ ഉത്തരവും നൽകി. സാർ ഞങ്ങൾക്ക് ഡൽഹിക്കാരെ വേണ്ട, വളരെ പരുക്കമായ സ്വഭാവമാണ് അവരുടേത്. ചില അതിഥികൾ എത്തുന്പോൾ അവർ ജീവനക്കാരോട് പെരുമാറുന്ന രീതികൾ അനുകരിച്ചുകൊണ്ട് അവൾ തുടർന്നു, “ഓ ഹലോ… വെയ്റ്ററേ, ഒരു ചായ എടുക്ക്’ എന്നൊക്കെ ആജ്ഞാപിക്കുകയാണ് അവരുടെ ശൈലി.

അതേസമയം മുംബൈയിൽ നിന്നുള്ളവർ വളരെ മാന്യമായി പെരുമാറുന്നവരാണ്. ബംഗളൂരുകാർ വളരെ വിനയമുള്ളവരാണെന്നും അവൾ പ്രശംസിച്ചു. യുവതിയുടെ വാക്കുകൾ ഇതിനകം ആളുകൾ ഏറ്റെടുത്തു.

എല്ലാവരേയും മനുഷ്യരായി കണ്ടാൽ തീരാവുന്ന പ്രശ്നമേ എല്ലാവർക്കുമുള്ളു. സമൂഹത്തിൽ ഒരുവന്‍റെ ജോലി നോക്കി വില കൊടുക്കുന്ന ആളുകൾ ഇപ്പോഴുമുണ്ട്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒന്നായിക്കാണാൻ ശ്രമിക്കുക എന്നാണ് പലരും ഇതിന് പ്രതികരണമായി എത്തിയത്.

Related posts

Leave a Comment