ആഹാ എന്തൊരു വെറൈറ്റി ! ദിവസവും ഒരു മണിക്കൂർ ഓഫീസ് പിക്‌നിക്; ജോലിയിലെ സമ്മർദ്ദം കുറയ്ക്കാനും ടീമിനെ മനസിലാക്കാനും പുതിയ ഐഡിയയുമായി സംരംഭക

ഓഫീസിൽ ദിവസവും ഒരു മണിക്കൂർ ‘പിക്നിക്’ എന്ന വേറിട്ട രീതി നടപ്പിലാക്കി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇന്ത്യൻ സംരംഭകയായ കാവ്യ കർണാടക്. ‘കെകെ ക്രിയേറ്റ്’ എന്ന സ്ഥാപനത്തിന്‍റെസ്ഥാപകയായ കാവ്യ, തന്‍റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ രസകരമായ വിശേഷം പങ്കുവെച്ചത്.

ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് ജോലികളെല്ലാം മാറ്റിവെച്ച് കമ്പനിയിലെ 40 ജീവനക്കാരും ഒത്തുചേർന്ന് ഭക്ഷണം കഴിക്കുന്നതാണ് ഈ പതിവ്. കമ്പനിയിൽ എത്ര തിരക്കാണെങ്കിലും 2 മണിയായാൽ എല്ലാവരും ഹാളിൽ ഒത്തുചേരുമെന്ന് കാവ്യ പറയുന്നു. അവിടെ മാനേജരെന്നോ പുതിയ ജോലിക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെയാണ്.

വീട്ടിൽ നിന്ന് കൊണ്ടുവന്ന വിഭവങ്ങൾ കൈമാറിയും, തമാശകൾ പറഞ്ഞും, ചിലപ്പോൾ ചെറിയ കളികളിൽ ഏർപ്പെട്ടും ആ ഒരു മണിക്കൂർ അവർ ആഘോഷമാക്കുന്നു. ജോലിസ്ഥലം എന്നതിലുപരി ഒരു കുടുംബ അന്തരീക്ഷമാണ് അവിടെയുള്ളതെന്ന് കാവ്യ കുറിച്ചു.

സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വലിയ ചർച്ചയായി മാറുകയും നിരവധിപ്പേർ ഇതിനെ പ്രശംസിക്കുകയും ചെയ്തു. മീറ്റിംഗുകളിലൂടെയോ നിയമങ്ങളിലൂടെയോ അല്ല, മറിച്ച് ഇത്തരം ചെറിയ ഒത്തുചേരലുകളിലൂടെയാണ് നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാൻ സാധിക്കുകയെന്ന് പലരും അഭിപ്രായപ്പെട്ടു. പരസ്പര ബഹുമാനവും സ്നേഹവുമുള്ള ഒരിടത്ത് മാത്രമേ ഇത്തരം കാര്യങ്ങൾ സാധ്യമാകൂ എന്നും, ജോലിയിലെ സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ആളുകൾ കുറിച്ചു.

 

Related posts

Leave a Comment