‘പി. ടീ, ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’: ഹൃദയം തൊടുന്ന കുറിപ്പുമായി ഉമ തോമസ് എംഎല്‍എ

കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍റെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ്. ‘കാപ്പന്‍ ചേട്ടന്‍ പോയി.. എന്നുവെച്ചാല്‍ ശരീരത്തിന്‍റെ ഒരു ഭാഗം പോയി എന്നര്‍ഥം.’ ഉമ തോമസിന്‍റെ ഈ വാക്കുകളില്‍ തന്നെയുണ്ട് ഡിജോ കാപ്പന്‍ എന്ന മനുഷ്യന്‍ അവരുടെ കുടുംബത്തിന് ആരായിരുന്നു എന്നത്. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാളാണ്. പി ടീ, ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു… നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക എന്ന് കുറിച്ചാണ് ഉമ തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ഇങ്ങനെ…
“കാപ്പന്‍ ചേട്ടന്‍ പോയി. എന്നുവച്ചാല്‍ ശരീരത്തിന്‍റെ ഒരു ഭാഗം പോയി എന്നര്‍ഥം. വിദേശത്തുള്ള തന്‍റെ മകന്‍റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലര്‍ച്ചെ കാപ്പന്‍ ചേട്ടന്‍.

ചെരിപ്പ് ആക്‌സിലേറ്ററില്‍ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബര്‍ മുതല്‍ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യന്‍ തളര്‍ന്നു കിടന്നത്. ജീവിതത്തിലുടനീളം പി. ടിയുടെ തുണയായിരുന്നയാള്‍. തന്‍റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി.ടി. പറഞ്ഞത്. ഡിജോ കാപ്പന്‍ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ. പി ടീ, ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു.. നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക..’

Related posts

Leave a Comment