കാമുകിയുമായുള്ള ബന്ധത്തെ ചിറ്റപ്പൻ എതിർത്തു: കലി മൂത്ത് പിതൃസഹോദരനെ കാറിടിപ്പിച്ച് കൊല്ലാൻ നോക്കി; യുവാവ് അറസ്റ്റില്‍

കൊച്ചി: പ്രണയ വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യം മൂലം പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം അയ്യപ്പന്‍കാവ് നെഹ്‌റു റോഡ് കൊട്ടുക്കല്‍ വീട്ടില്‍ അഭിജിത്ത് പ്രസാദിനെയാണ് (33) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 30ന് രാവിലെ 6.30 ന് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. അഭിജിത്തിന്‍റെ പിതൃസഹോദരന്‍ സത്യപാലനെ (61) ആണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സത്യപാലനെ അഭിജിത്ത് കാറിടിച്ച് വീഴ്ത്തുകയായിരുന്നു.

അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഇത് മനഃപൂര്‍വമുള്ള കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞത്.

ഇഷ്ടപ്പെട്ട യുവതിയുമായുള്ള തന്‍റെ വിവാഹത്തിന് തടസം നില്‍ക്കുന്നത് സത്യപാലനാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചാണോ പ്രതി കൃത്യം നിര്‍വ്വഹിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എന്നാല്‍, താന്‍ ദേഷ്യം വന്നപ്പോള്‍ ഏതോ ഗുളികകള്‍ വാങ്ങി കഴിച്ചിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

നിലവില്‍ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ സത്യപാലന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts

Leave a Comment