ക്രിയേറ്റീവ് തിയറ്റര്‍ അധിഷ്ഠിതപരിശീലന പരിപാടികളുമായി കുടുംബശ്രീ

കൊച്ചി: സംസ്ഥാനത്ത് വനിതാ ശാക്തീകരണത്തിനും വ്യക്തിത്വ വികസനത്തിനും പുതിയ വഴിതുറന്ന് കുടുംബശ്രീ. ജെന്‍ഡര്‍ വികസന പ്രവര്‍ത്തങ്ങളാണ് കുടുംബശ്രീ ഊര്‍ജിതമാക്കുന്നത്. പ്രത്യേകമായി രൂപപ്പെടുത്തിയ ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ വഴി സ്ത്രീകളില്‍ നേതൃത്വ വികസനം, ആശയ വിനിമയം, ആത്മവിശ്വാസ രൂപീകരണം, സാമൂഹിക അവബോധം വളര്‍ത്തല്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത ബ്ലോക്കുകളിലെ ജെന്‍ഡര്‍ പോയിന്‍റ് പേഴ്‌സണ്‍മാര്‍, വാര്‍ഡ്, സി.ഡി.എസ്തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്ക് ദ്വിദിന പരിശീലനം നല്‍കും.

ഇതു സംബന്ധിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ തൃശൂര്‍ പ്ലേ പാഷ്യോ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രവീണ്‍ നാരായണന്‍ എന്നിവര്‍ ധാരണാപത്രം ഒപ്പു വച്ചു. കാര്യശേഷി വികസനം, ലിംഗ സമത്വം, ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, പേരന്റിംഗ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി എല്ലാ വിഷയങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കും. സര്‍ഗാത്മക രീതിശാസ്ത്രം ഉപയോഗിച്ച് തയാറാക്കിയ പ്രത്യേക പഠന മൊഡ്യൂള്‍ പ്രകാരം പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പരിശീലനം. ഓരോ വിഭാഗത്തിലും പരിശീലനാര്‍ഥികളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തും.

സ്ത്രീകളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനും പ്രകടിപ്പിക്കാനും വേദിയൊരുക്കുന്ന ഈ പദ്ധതിയിലൂടെ നേതൃത്വഗുണങ്ങളും കൂട്ടായ പ്രവര്‍ത്തന ശേഷിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബശ്രീയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പുതിയ ഊര്‍ജം പകരുന്നതോടൊപ്പം സമൂഹത്തില്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തം വര്‍ധിപ്പിക്കാനും ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

സ്വന്തം ലേഖിക

Related posts

Leave a Comment