സൗത്ത് ഡൽഹി വെറും പകിട്ട് മാത്രം; നോയിഡയെ പുകഴ്ത്തി ഡൽഹി സ്വദേശി പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു

ആഡംബര ജീവിതശൈലിയുടെയും പാരമ്പര്യത്തിന്‍റെ പേരിൽ പ്രശസ്തമായ സൗത്ത് ഡൽഹി വെറും ഒരു അമിതപ്രശംസ മാത്രമാണെന്ന് വാദിച്ച് ഡൽഹി സ്വദേശി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ തർക്കത്തിന് വഴിതുറന്നിരിക്കുകയാണ്. നോയിഡയിലെ പോഷ് ഏരിയകൾ സന്ദർശിച്ച ശേഷമാണ്, താൻ വളർന്ന സൗത്ത് ഡൽഹിയേക്കാൾ എത്രയോ മികച്ചതാണ് നോയിഡ എന്ന തിരിച്ചറിവ് ഉണ്ടായതെന്ന് ഇയാൾ വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. സൗത്ത് ഡൽഹിയിലെ സാകേത്, ഗ്രേറ്റർ കൈലാഷ്, സൗത്ത് എക്സ്, ഗ്രീൻ പാർക്ക് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന സുഹൃത്തുക്കളുള്ള, അവിടെത്തന്നെ വളർന്ന വ്യക്തിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശാന്തി നികേതൻ, വെസ്റ്റ് എൻഡ്, വസന്ത് വിഹാറിന്‍റെ ചില ഭാഗങ്ങൾ എന്നിവയൊഴിച്ചാൽ സൗത്ത് ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളും അമിത വില മാത്രമുള്ളതാണെന്നും ഇടുങ്ങിയ റോഡുകളും സുരക്ഷിതമല്ലാത്ത കോളനികളുമാണ് ഇവിടെയുള്ളതെന്നും ഇയാൾ ആരോപിക്കുന്നു.

അടുത്തിടെ നോയിഡയിലെ ആഡംബര മേഖലകളായ സെക്ടർ 15എ, സെക്ടർ 44 എന്നിവടങ്ങളിലെ സുഹൃത്തിന്‍റെ വീട് സന്ദർശിച്ചപ്പോഴാണ് തന്‍റെ കാഴ്ചപ്പാട് മാറിയതെന്ന് ഡൽഹി സ്വദേശി പറയുന്നു. ഉൾപ്രദേശങ്ങളിൽ പോലും വീതിയേറിയ റോഡുകൾ, താമസക്കാർക്കും അവരുടെ അതിഥികൾക്കും മാത്രം പ്രവേശനമുള്ള ഗേറ്റഡ് സുരക്ഷാ സംവിധാനം, നിറഞ്ഞ പച്ചപ്പ്, മനോഹരമായ ബംഗ്ലാവുകൾ എന്നിവ എന്നെ അത്ഭുതപ്പെടുത്തി. അവിടെ വലിയ ഫ്ലാറ്റുകളോ ബിൽഡർ ഫ്ലോറുകളോ ഇല്ല. വാണിജ്യ സ്ഥാപനങ്ങളുടെ ശല്യമില്ലാത്തതിനാൽ തികച്ചും ശാന്തവും വൃത്തിയുള്ളതുമായ അന്തരീക്ഷമാണ് നോയിഡയിലുള്ളത്.

സൗത്ത് ഡൽഹിയിൽ താമസിക്കുന്ന പലരും ‘ആസ്തിയിൽ പണക്കാരാണെങ്കിലും കയ്യിൽ പണമില്ലാത്തവരാണെന്നും ഇയാൾ നിരീക്ഷിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് കുറഞ്ഞ വിലയ്ക്ക് സ്ഥലം വാങ്ങിയതിനാൽ ഇന്ന് കോടികളുടെ സ്വത്തിന് ഉടമകളാണെങ്കിലും, നിലവിൽ ഇവർക്ക് വലിയ വരുമാനമില്ലെന്നും ഇവർ സമ്പന്നരല്ല, വെറും ഉപരിമധ്യവർഗം മാത്രമാണെന്നും കുറിപ്പിൽ പറയുന്നു. പാരമ്പര്യ മഹിമയുടെ പേരിൽ മാത്രമാണ് ആളുകൾ ഇപ്പോഴും സൗത്ത് ഡൽഹി തിരഞ്ഞെടുക്കുന്നതെന്നും എന്നാൽ മെച്ചപ്പെട്ട ജീവിതനിലവാരം അവിടെ ഇല്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഡൽഹിയെ അനുകൂലിച്ചും നോയിഡയെ പിന്തുണച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Related posts

Leave a Comment