കെഎസ്ആർടിസിയുടെ സമഗ്രവികസനം; ഡിപ്പോകളിൽ മാനേജ്മെന്‍റ് കമ്മിറ്റികൾ വരുന്നു


ചാത്തന്നൂർ: കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഡിപ്പോകളിൽ മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കും.ഡിപ്പോകളുടെ അടിസ്ഥാന സൗകര്യവികസനം, ശുചിത്വം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ, കാന്‍റീൻ ഗുണനിലവാരം മെച്ചപ്പെടുത്തുക, കുടിവെള്ള സൗകര്യം, പൊതു സൗകര്യങ്ങൾ വികസിപ്പിക്കുക, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പരിപാലനം തുടങ്ങിയവയാണ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ ചുമതല.

ജനകിയ പങ്കാളിത്തവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തുക മുഖേന മെച്ചപ്പെട്ട സേവനങ്ങൾ ലക്ഷ്യമാക്കുകയാണ്. ഇതിനായി പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, സിഎസ്ആർ ഫണ്ടുകൾ എന്നിവ സ്വീകരിക്കും. നിയമാനുസൃതമായ മറ്റ് ധനാഗമമാർഗങ്ങളും പ്രയോജനപ്പെടുത്താം.

തദ്ദേശസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസന പ്രവർത്തനങ്ങൾ നടത്താം. കോർപ്പറേഷന്‍റെ അനുമതിയോടെ അറ്റകുറ്റപണികളും പുതിയ നിർമ്മാണവും നടത്താം.പ്രാദേശിക എംഎൽഎ യാണ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ അധ്യക്ഷൻ.

പ്രാദേശിക ലോക്സഭാം ഗം അല്ലെങ്കിൽ രേഖാമൂലം ചു മതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷൻ, ഡിപ്പോ സ്ഥിതിചെയ്യുന്ന വാർഡ് മെ ബർ, നിയമസഭയിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സിഎംഡി നാമനിർ ദേശം ചെയ്യുന്ന കെഎസ്ആർ ടിസിയുടെ ഒരു ഓഫിസർ എന്നിവർകമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

മാനേജ്മെന്‍റ് കമ്മിറ്റിക്ക് ലഭിക്കുന്ന ഫണ്ട് ഷെഡ്യൂൾ ബാങ്കിൽ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. ഫണ്ട് കൈകാര്യം ചെയ്യുന്ന ചുമതലപ്പെടുത്തുന്ന കൺവിനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന പ്രതിനിധിയുടെയും സംയുക്ത പേരിലായിരിക്കും അക്കൗണ്ട് .വരവ് ചെലവ് കണക്കുകൾ ക്യത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത‌ത്‌ കമ്മിറ്റി മുമ്പാകെ സമർപ്പിക്കുകയും വേണം. ഈ കമ്മിറ്റികൾ കുറഞ്ഞത് മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരണമെന്നും നിർദ്ദേശമുണ്ട്.

  • പ്രദീപ് ചാത്തന്നൂർ

Related posts

Leave a Comment