71-ാമത് സ്ഥാപക ദിനം; യോനോ ആപ്പിൽ എഐ നവീകരണങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പരവൂർ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) തങ്ങളുടെ 71-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് റീട്ടെയിൽ, ബിസിനസ് ഉപഭോക്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ സേവനങ്ങൾ പുറത്തിറക്കി.ബാങ്കിന്‍റെ 53 കോടിയിലധികം വരുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യവും ആധുനികവുമായ ബാങ്കിംഗ് അനുഭവം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബാങ്കിന്‍റെ ജനപ്രിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ യോനോ വഴിയാണ് ഈ പുതിയ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. നിലവിൽ പത്തു കോടിയിലധികം രജിസ്റ്റർ ചെയ്ത യോനോ ഉപയോക്താക്കൾ ബാങ്കിനുണ്ട്.പുതിയ മാറ്റങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒരൊറ്റ ഡിജിറ്റൽ ഓൺബോർഡിംഗ് പ്രക്രിയയിലൂടെ എസ്‌ബിഐ സേവിംഗ്സ് അക്കൗണ്ടിനൊപ്പം എസ്ബിഐ കാപ്പ് സെക്യൂരിറ്റീസ് ലിമിറ്റഡിൽ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളും ആരംഭിക്കാൻ സാധിക്കും.

കൂടാതെ, യോഗ്യരായ ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകൾ ഒരു കോർപ്പറേറ്റ് സാലറി അക്കൗണ്ടാക്കി മാറ്റാനും നിലവിലുള്ള സാലറി അക്കൗണ്ടുകൾ ഓൺലൈനായി അപ്‌ഗ്രേഡ് ചെയ്യാനും ഇനിമുതൽ സാധിക്കും. ഇതിനായി ബാങ്ക് ശാഖകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. ഡിജിറ്റൽ ഇടപാടുകളിലൂടെ പ്രതിമാസ ഗ്രീൻ സ്കോർ പരിശോധിക്കാനുമുള്ള സുസ്ഥിരതാ യാത്ര എന്ന പുതിയ ഫീച്ചറും യോനോയിൽ അവതരിപ്പിച്ചിട്ടുണ്ട്.

കോർപ്പറേറ്റ്-ബിസിനസ് ബാങ്കിംഗ് രംഗത്തെ ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി എസ്‌ബിഐ യോനോ ബിസിനസിൽ പുതിയ പരിഷ്‌കാരങ്ങൾ വരുത്തി. ബാങ്കിന്‍റെ സമ്പൂർണ ട്രേഡ് ഫിനാൻസ് സ്യൂട്ടിനെ മൊബൈൽ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിച്ചുകൊണ്ട് യോനോ ബിസിനസിലെ ഇ-ട്രേഡ് സംവിധാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ബിസിനസ് ഉപഭോക്താക്കളുടെ സംശയങ്ങൾക്കും പ്ലാറ്റ്‌ഫോം സവിശേഷതകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും തത്ക്ഷണ പരിഹാരം നൽകുന്നതിനായി യോനോ- ജി എന്ന എഐ വെർച്വൽ അസിസ്റ്റന്റും ബാങ്ക് അവതരിപ്പിച്ചു.വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ 24 മണിക്കൂറും ഈ വെർച്വൽ അസിസ്റ്റന്‍റിന്‍റെ സേവനം ലഭ്യമായിരിക്കും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഡാറ്റാധിഷ്ഠിത സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ബാങ്കിംഗ് കൂടുതൽ ലളിതവും ജനകീയവുമാക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും വിക്സിത് ഭാരത് 2047 ലക്ഷ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് ഡിജിറ്റൽ ആവാസവ്യവസ്ഥകൾ വലിയ പിന്തുണ നൽകുമെന്നും എസ്‌ബിഐ ചെയർമാൻ സി.എസ്. സെട്ടി വ്യക്തമാക്കി.

Related posts

Leave a Comment