ഹെലികോപ്റ്ററിൽ പറന്ന് അമ്മ; പതിറ്റാണ്ടുകൾക്ക് മുൻപുള്ള വാക്ക് പാലിച്ച് മകൻ; ഹൃദയം തൊടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ ഒരു വാക്ക് വർഷങ്ങൾക്ക് ശേഷം മകൻ നിറവേറ്റിയതിന്‍റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തന്‍റെ അമ്മയെ ജീവിതത്തിലാദ്യമായി ഹെലികോപ്റ്റർ യാത്രയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ യോഗേഷ് റാവത് പങ്കുവെച്ചത്. യാത്രയ്ക്ക് മുൻപുള്ള അമ്മയുടെ ഭയവും, പിന്നീട് അത് വലിയ സന്തോഷത്തിലേക്ക് വഴിമാറുന്നതുമാണ് ഈ വീഡിയോയുടെ പ്രധാന ആകർഷണം.

“മേരി മാ കീ പെഹ്‌ലി ഹെലികോപ്റ്റർ റൈഡ്” (എന്‍റെ അമ്മയുടെ ആദ്യ ഹെലികോപ്റ്റർ യാത്ര) എന്ന അടിക്കുറിപ്പോടെയാണ് യോഗേഷ് ഈ വീഡിയോ പങ്കുവെച്ചത്. താൻ വളർന്നു വലുതാകുമ്പോൾ അമ്മയെ ഹെലികോപ്റ്ററിൽ കയറ്റാമെന്ന് കുട്ടിക്കാലത്ത് നൽകിയ വാഗ്ദാനമാണ് ഉത്തരാഖണ്ഡിലെ മുൻഷിയാരിയിൽ വെച്ച് യോഗേഷ് നിറവേറ്റിയത്.

ആദ്യമായി ഹെലികോപ്റ്റർ കണ്ടപ്പോൾ അമ്മയ്ക്ക് വലിയ ഭയമാണുണ്ടായത്. പേടിയാണെന്നും യാത്രയ്ക്ക് വരുന്നില്ലെന്നും പറഞ്ഞ് അവർ മകന്‍റെ കാലിൽ മുറുകെ പിടിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ താൻ കൂടെയുണ്ടെന്നും ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞ് യോഗേഷ് അമ്മയെ ആശ്വസിപ്പിക്കുകയും യാത്രയ്ക്കായി ധൈര്യം പകരുകയും ചെയ്തു.

എന്നാൽ ഹെലികോപ്റ്റർ ഉയർന്നു പൊങ്ങിയതോടെ അമ്മയുടെ ഭയം മാറി മുഖത്ത് സന്തോഷം വിരിഞ്ഞു. യാത്ര ആസ്വദിക്കാൻ തുടങ്ങിയതോടെ അവർ മകന്‍റെ സൺഗ്ലാസ് ധരിക്കുകയും, സന്തോഷം കൊണ്ട് കൈകൾ വീശി ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. മുകളിൽ നിന്നുള്ള തന്‍റെ ഗ്രാമത്തിന്‍റെ മനോഹരമായ ദൃശ്യങ്ങൾ സ്വിറ്റ്സർലൻഡ് പോലെ മനോഹരമാണെന്ന് യോഗേഷ് വീഡിയോയിൽ പറയുന്നുണ്ട്.

“ഞാനാണ് അമ്മയെ ലോകം ചുറ്റി കാണിച്ചതെങ്കിലും, വർഷങ്ങളായുള്ള എന്‍റെ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ എന്‍റെ ഉള്ളിലെ കുട്ടിയാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതെന്ന് യോഗേഷ് റാവത് കുറിച്ചു. യാത്രയ്ക്ക് ശേഷം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് “വളരെ നന്നായിരുന്നു” എന്നാണ് അമ്മ മറുപടി നൽകിയത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

അമ്മയും മകനും തമ്മിലുള്ള ഈ ആത്മബന്ധത്തെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്തെത്തി. “ഇതാണ് യഥാർഥ വിജയത്തിന്‍റെ നിർവചനം എന്നും, “അമ്മയുടെ മുഖത്തെ ഈ സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം, എന്നുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചത്. മാതാപിതാക്കൾക്കായി ഇത്തരം സവിശേഷമായ നിമിഷങ്ങൾ സമ്മാനിക്കാൻ ഏവരും ശ്രമിക്കണമെന്നും പലരും കമന്‍റുകളിൽ കുറിച്ചു.

 

Related posts

Leave a Comment