ഹരിപ്പാട് എൻഎച്ച് – റെയിൽവേ സ്റ്റേഷൻ റോഡ് വികസനത്തിന് 60 ലക്ഷം രൂപ അനുവദിച്ച് രമേശ് ചെന്നിത്തല

ഹരിപ്പാട്: യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഹരിപ്പാട് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതയായ എൻഎച്ച് – റെയിൽവേ സ്റ്റേഷൻ റോഡിന്റെ സമഗ്ര നവീകരണത്തിന് വഴിയൊരുങ്ങുന്നു.

റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മണ്ഡലത്തിലെ ജനങ്ങളും വിവിധ സംഘടനകളും ദീർഘനാളായി ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ റോഡിന്റെ നവീകരണം.

ദേശീയപാതയെയും ഹരിപ്പാട് റെയിൽവേ സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സമ്പർക്ക റോഡ് കഴിഞ്ഞ കുറേക്കാലമായി പൂർണമായും തകർന്നുതരിപ്പണമായ അവസ്ഥയിലായിരുന്നു. വലിയ കുഴികളും മഴക്കാലത്തെ കടുത്ത വെള്ളക്കെട്ടും കാരണം കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഇതുവഴിയുള്ള യാത്ര വലിയ ദുരിതമായി മാറിയിരുന്നു.

നിരവധി തീർത്ഥാടകരും ദൈനംദിന യാത്രക്കാരും ആശ്രയിക്കുന്ന റോഡിന്റെ ഈ കടുത്ത ശോചനീയാവസ്ഥ യാത്രക്കാർക്കും ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാകും.

റോഡ് നിർമാണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രിയുടെ ഓഫീസ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആവശ്യമായ വകുപ്പ്തല നടപടികളും സാങ്കേതിക അനുമതികളും അടിയന്തരമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് കർശന നിർദേശം നൽകി.

Related posts

Leave a Comment