യാത്രാസൗജന്യമുള്ള ബസിൽ ആളുകൾ ഇടിച്ചുകയറുന്നു: സൗജന്യ യാത്രാ പരാമർശം; ഗതാഗതമന്ത്രി സി.പി. ജോണിനെതിരെ പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: പൊതുപരിപാടിക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോണിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രിയദർശനി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നതിനെയും പൊതുജനങ്ങളുടെ പെരുമാറ്റരീതികളെയും വിമർശിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസംഗമാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.

യാത്രാനിരക്ക് കുറഞ്ഞതോ സൗജന്യമുള്ളതോ ആയ ബസുകളിൽ ആളുകൾ തള്ളിക്കയറാൻ ശ്രമിക്കുമ്പോൾ തന്നെ, സ്വന്തം മക്കളെ പഠിപ്പിക്കാൻ സ്വകാര്യ സ്കൂളുകളെയും, സൗജന്യ ചികിത്സ ലഭ്യമായ സർക്കാർ ആശുപത്രികൾ ഒഴിവാക്കി പണം നൽകേണ്ട സ്വകാര്യ ആശുപത്രികളെയുമാണ് ആളുകൾ ആശ്രയിക്കുന്നത്. പൊതുജനങ്ങളുടെ ഈ വൈരുധ്യം നിറഞ്ഞ പെരുമാറ്റരീതി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്ന് പൊതുവേദിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്നായി ഇതിനകം പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

Related posts

Leave a Comment