തളിപ്പറമ്പ്: ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പൊലിസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വി.എം. വിപിൻകുമാർ (40) ആണ് പിടിയിലായത്. കാസർഗോഡ് കുമ്പള സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇയാൾ നിലവിൽ സസ്പെൻഷനിലാണ്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയതിനും ഇതേക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനത്തിനെത്തിയ ഭക്തരുടെ മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസുകളിലുമാണ് അറസ്റ്റ്. തളിപ്പറമ്പ് ഡിവൈഎസ്പി ടി.പി. സുമേഷ്, സിഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളിൽനിന്നു മൂന്നു മൊബൈൽ ഫോണുകളും 6000 രൂപയും കണ്ടെടുത്തു. കഴിഞ്ഞ 31നാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ഒമ്പതിന് ക്ഷേത്രദർശനത്തിനെത്തിയ ഒരാളുടെ മൊബൈൽ ഫോണും മേഷ്ടിച്ചു. ക്ഷേത്രത്തിനുള്ളിൽ കടക്കുന്പോൾ പുറത്ത് ഊരിവച്ച ഷർട്ടിനകത്തുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവിയിൽ ദൃശ്യത്തിൽനിന്നാണു വിപിൻകുമാറിനെ തിരിച്ചറിഞ്ഞത്. പിറ്റേന്നു രാവിലെ തളിപ്പറമ്പ്…
Read MoreDay: September 12, 2026
ഫോണിൽ നോക്കി നടന്നു; നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ തുറന്ന തറയിലൂടെ താഴേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
ഫോൺ ഉപയോഗിച്ചുകൊണ്ട് ശ്രദ്ധയില്ലാതെ നടക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്ന വാർത്തയാണിത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലൂടെ ഫോണിലേക്ക് മാത്രം ശ്രദ്ധിച്ച് നടന്നുപോയ യുവാവ്, തറയിലെ തുറന്ന ഭാഗത്തിലൂടെ താഴത്തെ നിലയിലേക്ക് പതിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫോൺ സ്ക്രീനിൽ മാത്രം നോക്കി മുന്നോട്ട് നടന്ന യുവാവിന് തറ പൂർത്തിയാകാത്ത ഭാഗം കാണാൻ കഴിഞ്ഞില്ല. കാലെടുത്തുവെച്ചതും യുവാവ് പെട്ടെന്ന് തന്നെ തുറന്ന ഭാഗത്തിലൂടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ യുവാവിന് ശരീരത്തിൽ പലയിടത്തായി അസ്ഥി ഒടിവുകൾ സംഭവിച്ചതായും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണ സ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. കാഴ്ചയും ശ്രദ്ധയും കൈകളുടെ സ്വാതന്ത്ര്യവും ഒരുപോലെ ഫോണിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ ചുറ്റുമുള്ള അപകടങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതും അശ്രദ്ധയുമാണ് ഇത്തരം വലിയ അപകടങ്ങളിലേക്ക് നയിക്കുന്നത്.
Read Moreമൂന്നാമതും വിവാഹിതയായി സ്വപ്നസുരേഷ്; മരണം വരെ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം; ഭർത്താവിന്റെ മുഖം മറച്ച വിവാഹചിത്രം പുറത്ത് വിട്ട് സ്വപ്ന
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് വിവാഹിതയായി. സ്വപ്ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സ്വപ്ന കുറിച്ചു. അതേസമയം വിവാഹത്തെപ്പറ്റിയുടെ കൂടുതൽ വിശദാംശങ്ങൾ സ്വപ്ന പുറത്തുവിട്ടിട്ടില്ല. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്. ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തെരഞ്ഞെടുത്തത്. ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണമെന്നും സ്വപ്ന സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വപ്നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരൻ. ഈ ബന്ധം 2008ൽ അവസാനിച്ചു. പിന്നീട് 2011ൽ ജയശങ്കർ എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.
Read Moreഋഷികേശിൽ കാളകളുടെ പോരാട്ടം; സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് കാളയുടെ ഇടയേറ്റു, വീഡിയോ വൈറൽ
റോഡിൽ കാളകൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഓടിവന്ന കാളയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അൻഷുൽ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. രണ്ട് കാളകൾ റോഡിന് നടുവിൽ നിന്ന് കൊമ്പ് കോർക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴിയാത്രക്കാരനായ ഒരാൾ കാളകളെ ഓടിച്ച് പോര് നിർത്താൻ ശ്രമിച്ചതോടെ, ഇതിലൊരു കാള പേടിച്ചോടുകയായിരുന്നു. റോഡിന് മറുഭാഗത്തേക്ക് ഓടിയ കാള, ആ സമയത്ത് സ്കൂട്ടറിൽ വരികയായിരുന്ന യുവതിയുടെ മേലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിമിഷങ്ങൾക്കകം നടന്ന അപകടത്തിൽ യുവതിക്ക് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു വീഴുകയുമായിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്ന ആശങ്കയിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യവും തെരുവ്…
Read Moreവയറ്റിൽ പുഴുക്കൾ! ജങ്ക് ഫുഡിനെതിരെ വ്യാജ അൾട്രാസൗണ്ട് കാട്ടി കുട്ടികളെ ഭയപ്പെടുത്തി അധ്യാപിക; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം
കുട്ടികളെ ജങ്ക് ഫുഡ് കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ അധ്യാപിക നടത്തിയ വേറിട്ട പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ചിപ്സ്, ബിസ്ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയവ കഴിച്ചാൽ വയറ്റിൽ പുഴുക്കൾ വളരുമെന്ന് കാണിക്കാൻ വ്യാജ അൾട്രാസൗണ്ട് സ്കാനിംഗ് ഉപകരണം ഉപയോഗിച്ചാണ് അധ്യാപിക ക്ലാസ് മുറിയിൽ പ്രാങ്ക് നടത്തിയത്. നീതു ഖണ്ടേൽവാൾ എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഈ സംഭവം ഉള്ളത്. ഒരു കുട്ടിയെ ബെഞ്ചിൽ കിടത്തി, വയറ്റിൽ അൾട്രാസൗണ്ട് നടത്തുന്നതായി അഭിനയിക്കുകയും, സ്ക്രീനിൽ പുഴുക്കൾ നീന്തുന്നതുപോലെയുള്ള ചിത്രങ്ങൾ അധ്യാപിക കുട്ടികളെ കാണിക്കുകയും ചെയ്തു. വീഡിയോയിൽ ദൃശ്യമാകുന്ന കുട്ടികളുടെ പ്രതികരണമാണ് പ്രേക്ഷകരുടെ ശ്രദ്ധ കവർന്നത്. സ്ക്രീനിലെ ദൃശ്യങ്ങൾ കണ്ട് പേടിച്ചരണ്ട പല കുട്ടികളുടെയും കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാം. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക എന്നതായിരുന്നു അധ്യാപികയുടെ ലക്ഷ്യമെങ്കിലും, ഉപയോഗിച്ച രീതി തെറ്റാണെന്ന്…
Read More