പഠിക്കാതെ ഫുൾ ടൈെം ഫോണിൽ, വീട്ടുകാർ പിടിച്ചു വാങ്ങിവച്ചു; വാശിക്ക് പോയി റൂമിൽ കയറി കതകടച്ചു; പിന്നെ കണ്ടത് ജീവനറ്റ ഒമ്പതാം ക്ലാസുകാരിയെ

കൊച്ചി: നെടുമ്പാശേരിക്ക് സമീപമുള്ള കുന്നുകരയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം പുറത്തുവന്നത്.

ഫോൺ ഉപയോഗം കർശനമായി വിലക്കിയതിലുള്ള മനോവിഷമമാണ് വിദ്യാർത്ഥിനിയുടെ ജീവനൊടുക്കാൻ കാരെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സംഭവ ദിവസം വൈകുന്നേരം കുട്ടിയുടെ പിതാവ് വീട്ടിലെ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോൺ തുടർച്ചയായി എൻഗേജ്ഡ് ആയി കിട്ടിയിരുന്നു. ഇതിന്റെ കാരണം ചോദിച്ചതിലുണ്ടായ മനംമാറ്റമാണ് കടുംകൈ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment