“നികുതി കൊടുക്കുന്ന ഇന്ത്യക്കാർക്ക് എന്ത് ലഭിക്കുന്നു?”: സ്വീഡനിലെ ഇന്ത്യൻ യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഇന്ത്യയിലെയും സ്വീഡനിലെയും നികുതി വ്യവസ്ഥകളെയും ജനങ്ങൾക്ക് തിരികെ ലഭിക്കുന്ന സേവനങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് പ്രവാസി മലയാളിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോക്താവുമായ ഗോപി കപാഡിയ പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നു.

ഇന്ത്യയിലും സ്വീഡനിലും താൻ ഏകദേശം 30% നികുതിയാണ് നൽകുന്നതെന്നും എന്നാൽ ഇതിന് പകരമായി ലഭിക്കുന്ന പൊതുസേവനങ്ങളിൽ വലിയ വ്യത്യാസമുണ്ടെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

സ്വീഡനിൽ നികുതി അടയ്ക്കുന്നതിലൂടെ വൃത്തിയുള്ള വായുവും വെള്ളവും, മികച്ച റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, സൗജന്യ ആരോഗ്യ പരിപാലനം, കുട്ടികൾക്കുള്ള വിദ്യാഭ്യാസം, ശക്തമായ സാമൂഹിക സുരക്ഷ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഗോപി വ്യക്തമാക്കുന്നു.‌

ഒരു നല്ല ജീവിതത്തിന് അത്യന്താപേക്ഷിതമായ ഇത്തരം കാര്യങ്ങൾ സ്വീഡനിൽ ലഭിക്കുമ്പോൾ, ഇന്ത്യയിൽ 30% നികുതി നൽകുന്ന പൗരന്മാർക്ക് പകരമായി എന്ത് ലഭിക്കുന്നുവെന്നാണ് അവർ ചോദ്യം ഉന്നയിക്കുന്നത്.

ഇന്ത്യയിലെ പൊതുസേവനങ്ങളുടെ ഗുണനിലവാരമില്ലായ്മയെയും നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതിനെയും ചില ഉപയോക്താക്കൾ വിമർശിച്ചു. ഇന്ത്യയുടെയും സ്വീഡന്റെയും ജനസംഖ്യയും ഭരണപരമായ വെല്ലുവിളികളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. സ്വീഡന്റെ മൊത്തം ജനസംഖ്യ ഇന്ത്യയിലെ പല സംസ്ഥാനങ്ങളെക്കാൾ കുറവാണ്.

നോർഡിക് രാജ്യങ്ങളിൽ ഭൂരിഭാഗം ആളുകളും ആദായനികുതി അടയ്ക്കുമ്പോൾ, ഇന്ത്യയിൽ വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് നികുതി അടയ്ക്കുന്നതെന്നും അതിനാൽ ഇരുരാജ്യങ്ങളെയും നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നു.

 

 

Related posts

Leave a Comment