“വിദേശത്തേക്ക് പോകാതിരിക്കൂ’: യുവാക്കൾക്ക് ഉപദേശവുമായി യുഎസ് എൻആർഐ ദമ്പതികൾ,സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറൽ

ഇന്ത്യ വിട്ട് വിദേശത്തേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന യുവതലമുറയോട് ‘അങ്ങോട്ട് പോകരുത്’ എന്ന് ഉപദേശിക്കുന്ന രണ്ട് യുഎസ് എൻആർഐകളുടെ സോഷ്യൽ മീഡിയ വീഡിയോ തരംഗമാകുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ഏറെ മുന്നിലാണെന്നും വിദേശത്ത് ലഭിക്കുന്ന അതേ അവസരങ്ങൾ ഇന്ന് സ്വന്തം നാട്ടിൽ ലഭ്യമാണെന്നും സുഹാസ്, പ്രിയങ്ക എന്നീ ദമ്പതികൾ വ്യക്തമാക്കുന്നു.

ഡെമോൺസ്ട്രേഷൻ കണ്ടന്‍റ് ക്രിയേറ്ററായ ‘ദർശന കണക്ട്സ്’ നടത്തിയ ഇൻസ്റ്റാഗ്രാം അഭിമുഖത്തിലാണ് ദമ്പതികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്. “ഞങ്ങൾ വിദേശത്തേക്ക് കുടിയേറിയ കാലത്ത് ഇന്ത്യയിൽ നല്ലൊരു ജോലിയോ മികച്ച ജീവിതസാഹചര്യമോ കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. അമേരിക്കയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ഇപ്പോൾ ഇന്ത്യയിലും സാധ്യമാണ്,” എന്ന് സുഹാസ് പറഞ്ഞു.

ആഗോള തലത്തിലെ പ്രമുഖ നിക്ഷേപകരും വൻകിട കമ്പനികളും ഇപ്പോൾ ഇന്ത്യയിലാണ് കൂടുതൽ നിക്ഷേപങ്ങൾക്ക് താല്പര്യം കാണിക്കുന്നതെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു. എത്ര വർഷം യുഎസിൽ ജീവിച്ചാലും അവിടെ ഒരു അന്യതാബോധം നിലനിൽക്കുമെന്ന് ഇരുവരും ചൂണ്ടിക്കാണിക്കുന്നു.

കുടുംബത്തെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച് വിദേശത്ത് എത്തുമ്പോൾ ഉണ്ടാകുന്ന ഒറ്റപ്പെടലും നാടിന്‍റെ സ്വീകാര്യത ലഭിക്കാത്തതും വലിയൊരു നഷ്ടമാണെന്ന് സുഹാസ് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്ന ചൈനീസ് വിദ്യാർത്ഥികൾ പഠന ശേഷം സ്വന്തം രാജ്യത്തേക്ക് തിരികെ പോയി അവിടെ മൂല്യവർദ്ധനവ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ഇന്ത്യക്കാർ തിരികെ വരാൻ മടിക്കുകയാണെന്നും ചൈനീസ് മോഡൽ പിന്തുടരേണ്ടതുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.നാട്ടിൽ തന്നെ മികച്ച ഭാവി കണ്ടെത്താൻ സാധിക്കുമെന്നിരിക്കെ, വലിയ തുക മുടക്കി വിദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്നാണ് ഇവർ നൽകുന്ന പ്രധാന സന്ദേശം.

 

Related posts

Leave a Comment