ഓണത്തെ വരവേറ്റ് നാട്… പൂക്കളമിട്ടും, ഊഞ്ഞാലാടിയും, സദ്യയൊരുക്കിയും മലയാളികൾ

കോട്ടയം: ഓണപ്പുടവയിട്ടും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ചും നാട് പൊന്നോണത്തെ വരവേറ്റു. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ ഓണസദ്യ ഒരുക്കും.

തുമ്പപ്പൂച്ചോറും പത്തിരുപതു കൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്‍റെ കേരളത്തനിമയും ഗൃഹാതുരതയും ഒരുമിക്കുന്ന ആഘോഷ വേള. നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്‍നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിയാണ് മിക്കവരും വീടുകളിലും സ്ഥാപനങ്ങളിലും മനോഹരമായ പൂക്കളമൊരുക്കിയിരിക്കുന്നത്.

അടുക്കളവട്ടത്തില്‍ ചിരി വര്‍ത്തമാനങ്ങളുമായിരുന്നാണ് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഓണസദ്യ ഒരുക്കുന്നത്. പ്രായഭേദമന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്‍റെയും രുചിഭേദമാണ്. ഓണസദ്യക്കു ശേഷമുള്ള ഓണക്കളികളും പാട്ടും വര്‍ത്തമാനവും ആഘോഷവും എല്ലാവരുടെയും മനസു നിറയ്ക്കുന്ന ഓണ സന്തോഷങ്ങളാണ്.

ഉത്രാടനാളായ ഇന്നലെ എല്ലായിടത്തും നല്ല തിരക്കായിരുന്നു. ഓണക്കോടിയും ഓണവിഭവങ്ങള്‍ ഒരുക്കാനുള്ള സാധങ്ങളും വാങ്ങുന്നതിനായി രാവിലെ മുതല്‍ മാര്‍ക്കറ്റുകളിലും നഗരങ്ങളിലെ കടകളിലും ഓണച്ചന്തകളിലും നല്ല തിരക്കായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള ചെറിയ മഴയും മേഘാവൃതമായ ആകാശവും എല്ലാവരെയും ചെറുതല്ല ആശങ്കയിലാഴ്ത്തിയത്.

ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നലെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഓണാഘോഷ പരിപാടികള്‍ നടന്നു. ഇന്നും മിക്കയിടങ്ങളിലും ഓണപ്പരിപാടികളുണ്ട്. കുട്ടികള്‍ക്കായി കസേരകളി, സുന്ദരിക്ക് പൊട്ടുതൊടീല്‍, ചാക്കില്‍ചാട്ടം തുടങ്ങിയ പരിപാടികളുമായി റെസിഡന്‍റ്സ് അസോസിയേഷനുകളും കൂട്ടായ്മകളും ഓണാഘോഷം ഗംഭീരമാക്കി.

ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും സൗഹൃദവും വിശേഷവും പങ്കുവയ്ക്കുന്നതും ഓണനാളുകളിലെ പ്രത്യേകതയാണ്.

അവധിദിനമായ ഇന്ന് എല്ലാവരും വീടുകളിലും ബന്ധുവീടുകളിലുമായി ഓണാഘോഷവുമായി കഴിഞ്ഞുകൂടും.

Related posts

Leave a Comment